More
സി.ഡി.എസ് വെറുമൊരു തസ്തികയല്ല

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ആത്മാവ്. എന്നാല്‍ ഈ ജാതിമത-ഭാഷാസംസ്‌കാര വൈജാത്യങ്ങളെ ഛിന്നഭിന്നമാക്കി ഏകശിലാരാഷ്ട്രനിര്‍മിതിയിലേക്ക് പാകപ്പെടുത്തുകയാണ് രാജ്യംഭരിക്കുന്ന ഭരണകൂടമിപ്പോള്‍. നൂറ്റാണ്ടോളംനീണ്ട നയരൂപീകരണവും അഞ്ചുവര്‍ഷത്തെ ഭരണതലത്തിലെ പ്രായോഗികപരിശ്രമവും ഫലപ്രാപ്തിയിലെത്തിക്കുകയാണ് രണ്ടാംമോദിസര്‍ക്കാരിന്റെ ശിഷ്ടകാലദൗത്യമെന്ന് തോന്നുന്നു. ജനാധിപത്യവും മതേതരത്വവും സ്ഥിതിസമത്വവുമൊക്കൈ ഉദ്‌ഘോഷിക്കുന്ന മഹത്തായ ഇന്ത്യന്‍ഭരണഘടനയെ ഒറ്റയടിക്ക് ചവറ്റുകൊട്ടയിലിടാന്‍ കഴിയാത്തതുകൊണ്ടുമാത്രം പലമാതിരി പൊളിച്ചെഴുതുന്ന തിരക്കിലാണ് മോദിയും കൂട്ടരുമെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌സമ്മേളനത്തിലെ മുപ്പതോളം നിയമഭേദഗതികള്‍ നമ്മോട് സവിസ്തരം വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രത്തിനുമേല്‍ നിര്‍ണായകവും ഭയാനകവുമായ നയവ്യതിയാനങ്ങളാണ് സംഘപരിവാര്‍ മൂശയില്‍ ഇപ്പോള്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച എഴുപത്തിമൂന്നാംസ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ ഒന്നരമണിക്കൂര്‍നീണ്ട പ്രഭാഷണത്തില്‍ ഒളിഞ്ഞുകിടക്കുന്നത് മറ്റൊന്നല്ല. കശ്മീര്‍, മുത്തലാഖ്, ജനസംഖ്യാവര്‍ധനവ് തുടങ്ങി പ്രസംഗത്തിലെ പലതും പതിറ്റാണ്ടുകള്‍ക്കുമുമ്പേ രാജ്യം കൂലങ്കഷമായി ചര്‍ച്ചചെയ്തതും നാടിന്റെ സാകല്യതക്ക് മങ്ങലേല്‍പിക്കുമെന്നതിനാല്‍ നിരാകരിക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തതുമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സേനക്കാകെ ഒരൊറ്റ തലവന്‍ അഥവാ സംയുക്തസൈനിക മേധാവി എന്ന പഴയകുപ്പിയിലെ മോദിയുടെ പുതിയ വീഞ്ഞ്.
കാര്‍ഗില്‍ യുദ്ധാനന്തരം 1999ലാണ് ഇത്തരമൊരു തസ്തികയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്തത്. സര്‍ക്കാര്‍ അത് ഗൗരവത്തോടെ എടുക്കുകയും എം.സുബ്രഹ്മണ്യത്തെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ടില്‍ സംയുക്തസൈനിക മേധാവി എന്ന ആശയം നടപ്പാക്കാമെന്ന്് സമിതി നിര്‍ദേശം മുന്നോട്ടുവെച്ചു. എ.ബി.വാജ്‌പേയി സര്‍ക്കാരിലെ ആഭ്യന്തവകുപ്പുമന്ത്രിയായിരുന്ന എല്‍.കെ ആഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാഉപസമിതിയും ആശയത്തെ പിന്തുണക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ സ്വാതന്ത്ര്യാനന്തരമുള്ള ഏഴുപതിറ്റാണ്ടിനിടെ ഒരിക്കല്‍പോലും സംയുക്തസൈനികമേധാവി ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഹാനി രാജ്യത്തിന് സംഭവിക്കുകയോ സൈന്യത്തില്‍നിന്ന് അത്തരമൊരു തസ്തികയുടെ അനിവാര്യത രാജ്യത്തിന് ബോധ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അധികാരമേറ്റയുടന്‍ പണ്ഡിറ്റ് നെഹ്രു ആദ്യംചെയ്തത് സൈനിക കമാണ്ടര്‍ ഇന്‍ ചീഫിനെ മാറ്റി സിവിലിയന്‍ ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു. പിന്നെന്തിനാണ് പ്രധാനമന്ത്രി മോദി തന്റെ സുപ്രധാനമായൊരു പ്രസംഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഥവാ സി.ഡി.എസിനെക്കുറിച്ച് ഇത്ര വാചാലനായത് എന്ന് വിലയിരുത്തുമ്പോള്‍ അതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിന്ദുത്വ-പരുഷസൈനികഅജണ്ട അറിയാതെ പുറന്തള്ളിവരികയാണ്.
നിലവില്‍ രാഷ്ട്രപതിയാണ് സംയുക്തസൈനികമേധാവികളുടെ കമാണ്ടര്‍. അഥവാ കര, നാവിക,വ്യോമ സേനകള്‍ക്ക് യുദ്ധം അനിവാര്യമായ ഘട്ടത്തില്‍ അതിനുള്ള അനുമതി കൊടുക്കേണ്ടത് രാഷ്ട്രപതിയാണ്. രാജ്യത്തിന്റെ പൂര്‍വസൂരികള്‍ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. ഇന്നും ഇന്ത്യ ജനാധിപത്യത്തിനിടയിലും കെട്ടുറപ്പുള്ള സൈനികശക്തിയായി ദക്ഷിണേഷ്യയില്‍ തുടരുന്നതിന ്കാരണം നമ്മുടെ ഈ മാതൃകാസംവിധാനമാണ്. യുദ്ധം, അതിലേക്കുള്ള സൗകര്യങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങിയവ രൂപപ്പെടുത്തുന്നതിനും ഇന്ന് സൈനികമേധാവികള്‍ക്ക് പുറമെ രാജ്യത്ത് പ്രത്യേകമായ ഒരു സുരക്ഷാഉപദേഷ്ടാവ് തസ്തികയുണ്ട്. ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട സിവിലിയല്‍ തസ്തികയാണ്. ഇദ്ദേഹത്തിനുപുറമെ പ്രതിരോധമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയവ സുരക്ഷാകാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നുണ്ട്. എന്നാല്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന സംയുക്ത സൈനികമേധാവി പദവി ഇതിനൊക്കെ അപ്പുറം എന്ത് ചുമതലയാണ ്പ്രത്യേകമായി വഹിക്കുക എന്ന് തീര്‍ത്തും വിശ്വസനീയമായ ഉത്തരങ്ങള്‍ പ്രധാനമന്ത്രി ഇതുവരെയും നല്‍കിയിട്ടില്ല. പല സൈനികവിദഗ്ധരും പറയുന്നത്, സംയുക്തസൈനിക മേധാവി എന്നതുകൊണ്ട് ഭയപ്പെടാനില്ലെന്നും അദ്ദേഹത്തിന് സിവിലിയന്‍ നയരൂപീകരണത്തില്‍ പ്രത്യേകിച്ച് പങ്കാളിത്തമുണ്ടാകില്ലെന്നുമാണ്. നിലവില്‍ മൂന്ന് സൈനികമേധാവികളും മൂന്ന് തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനെ ഏകോപിപ്പിക്കുകയാണ് സി.ഡി.എസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഒരു വിശദദീകരണം. എന്നാല്‍ പാക്കിസ്താനുമായി രണ്ടും ചൈനയുമായി ഒന്നുമടക്കം മൂന്ന് യുദ്ധങ്ങളും പാകിസ്താനുമായി കാര്‍ഗില്‍ യുദ്ധവും നടത്തിയിട്ടുള്ള ഇന്ത്യന്‍ സൈന്യത്തിന് ഇത്തരമൊരു സൈനികഏകോപനം ഇല്ലാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പറയുന്നവരാരും വ്യക്തമായ വിശദീകരണം തരുന്നില്ല. നാലിലും നമ്മുടെ ധീരദേശാഭിമാനികളായ സൈനികരുടെ ജീവത്യാഗവും കഠിനാധ്വാനവുംകൊണ്ട് ഇന്ത്യ വിജയംവരിക്കുകയും മേഖലയില്‍ ഇന്നും അഭിമാനിക്കാവുന്ന സൈനികശക്തിയായി നിലനില്‍ക്കുന്നുമുണ്ട്. സി.ഡി.എസ്സിന്റെ സാംഗത്യം അംഗീകരിക്കുന്നവര്‍ വാദിക്കുന്ന മറ്റൊന്ന് ചൈനക്കും അമേരിക്കക്കുമൊക്കെ ഇത്തരമൊരു സംവിധാനമുണ്ടെന്നതാണ്. എന്നാല്‍ അവരുടെ സൈനികസംവിധാനമല്ല ഇന്ത്യക്കുള്ളതെന്ന് നാം മനസ്സിലാക്കണം,
നിലവിലെ ബിപിന്‍ റാവത്ത് കരസേനയുടെ തലപ്പത്തേക്ക് സീനിയോരിറ്റി മറികടന്ന് നിയമിക്കപ്പെട്ടത് മോദിയുടെ പ്രത്യേകതാല്‍പര്യം കൊണ്ടുമാത്രമായിരുന്നു. കശ്മീരിലേതടക്കമുള്ള റാവത്തിന്റെ പല നടപടികളും വലിയ വിവാദത്തിന് കാരണമായിട്ടുമുണ്ട്. വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ അടുത്ത രണ്ടുമൂന്നുമാസത്തിനകം നിയമിക്കപ്പെടുന്ന സംയുക്തസൈനികമേധാവി ബിപിന്റാവത്തായിരിക്കും. ഭാവിയില്‍ സൈനികമേധാവികള്‍ക്കുമേല്‍ കാണാച്ചരടായി സി.ഡി.എസ്പദവി മാറ്റപ്പെട്ടാലും അല്‍ഭുതപ്പെടേണ്ടെന്നര്‍ത്ഥം. പ്രതിരോധമന്ത്രാലയത്തെ അപ്രസക്തമാക്കിയാണ് മോദിയുടെഓഫീസ് നേരിട്ട് മുപ്പതിനായിരം കോടിയുടെ റഫാല്‍യുദ്ധവിമാനകരാറിലൊപ്പിട്ടത് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും.
ഒരൊറ്റ രാജ്യം-ഒരൊറ്റ തെരഞ്ഞെടുപ്പ്, ഒരൊറ്റ വ്യക്തിനിയമം, ഒരു മതസാംസ്‌കാരികത, ഏകഭാഷ എന്നതൊക്കെ ബി.ജെ.പിയും സംഘപരിവാരവും വായിട്ടടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയുടെ സമാധാനപൂര്‍ണമായ ആണവനയത്തിലെ വ്യതിയാനവും പലതും മണക്കുന്നു. മുത്തലാഖ് നിരോധനവും യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ കാര്‍ക്കശ്യമാക്കിയതും കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്ന് മാത്രമാക്കിയതുമൊക്കെ ഈ ഏകശിലാരാഷ്ട്രനിര്‍മിതിയുടെ ഒന്നാന്തരം തെളിവുകളാണ്. 130കോടി ജനതയുടെ ദൈനംദിനജീവിതപ്രയാസങ്ങളുടെനേര്‍ക്ക് ചെറുഹസ്തമെങ്കിലും നീട്ടാതെയാണ് ഈ അതിസൈനികതയിലേക്കുള്ള എടുത്തുചാട്ടം.
Health
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
india
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.
ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.
india
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.
വിദ്യാർഥിയെ അധികാരികൾ കൈകൾ വിലങ്ങിട്ട് തറയിൽ പിടിച്ചുവെക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിൻ പങ്കുവെച്ച വിഡിയോയിൽ യുഎസ് അധികാരികൾ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാൽമുട്ടുകൾ വിദ്യാർഥിയുടെ പുറകിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.
ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നതിനെ പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടിയാണ് സ്വീകരിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ മടക്കി അയച്ചിരുന്നു. നടപടിയുടെ ഭാഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്