Video Stories
‘റഷ്യന്‍ അംബാസഡറുടെ ഘാതകന് ഉര്‍ദുഗാന്റെ അംഗരക്ഷകന്’

ഇസ്തംബൂള്‍: റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോസിനെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസുകാരന് മെവ്ലൂത് മെര്‍ട് അല്ടിന്ടാസ് എട്ടു തവണ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം ഉര്ദുഗാന് പങ്കെടുത്ത എട്ടു പരിപാടികളില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി മെവ്ലൂതിനെ നിയോഗിച്ചിരുന്നു.
ഭരണകക്ഷിയുമായുള്ള ബന്ധം കണക്കിലെടുത്താണ് അയാളെ പ്രസിഡന്റിന്റെ അംഗരക്ഷകരില്‍ ഉള്‍പ്പെടുത്തിയത്. അട്ടിമറിശ്രമത്തിനുശേഷം ഉര്‍ദുഗാന്റെ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ അഴിച്ചുപണിതിരുന്നു. അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി പണ്ഡിതന് ഫത്ഹുല്ല ഗുലനാണ് റഷ്യന്‍ അംബാസഡറുടെ വധത്തിനു പിന്നിലെന്ന് തുര്‍ക്കി ആരോപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസോഗ്ലു യു.എസ് സ്റ്റേറ്റ് ജോണ്‍ കെറിയുമായി ഫോണില്‍ സംസാരിച്ചു. പരാജയപ്പട്ട പട്ടാള അട്ടിമറിയുടെ ബുദ്ധികേന്ദ്രം ഫത്ഹുല്ല ഗുലനാണെന്നാണ് തുര്‍ക്കി പറയുന്നത്.
അംബാസഡറുടെ ഘാതകനായ പൊലീസുകാരന് ഗുലനുമായുള്ള ബന്ധത്തെക്കുറിച്ച് തുര്‍ക്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അട്ടിമറി ശ്രമം നടന്ന ദിവസം അയാള്‍ പൊലീസില്‍ വിളിച്ചിരുന്നു. എന്നാല്‍ ആ രാത്രി അയാള്‍ എന്താണ് ചെയ്തതെന്ന് വ്യക്തമല്ല.
മെവ്ലൂതിന്റെ കുടുംബാംഗങ്ങളടക്കം 13 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തിട്ടുണ്ട്. അംബാസഡറുടെ കൊലപാതകത്തെക്കുറിച്ച് ആഭ്യന്തരതലത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പങ്കെടുക്കുന്നതിന് 18 അംഗ റഷ്യന്‍ ഉദ്യോഗസ്ഥര്‍ അംഗാറയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇത്തരമൊരു അസാധാരണ നീക്കത്തിന് ഉര്ദുഗാന് സമ്മതിച്ചത്. ഘാതകന് ഒറ്റക്കായിരിക്കില്ലെന്നും അയാള്‍ക്കു പിന്നില്‍ കൂടുതല്‍ പേര് ഉണ്ടായിരിക്കുമെന്നും റഷ്യ വ്യക്തമാക്കി. അതേസമയം കാര്‍ലോവിന്റെ മൃതദേഹം മോസ്കോയില്‍ കൊണ്ടുവന്നു. സംസ്കാരം ഇന്ന് നടക്കും.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ആര്‍ട് ഗാലറിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കാര്‍ലോവ് വെടിയേറ്റ് മരിച്ചത്.
സിറിയയിലെ റഷ്യന്‍ സൈനിക ഇടപെടലിന് പ്രതികാരമായാണ് അംബാസഡറെ കൊലപ്പെടുത്തിയതെന്ന് ഘാതകനായ പൊലീസുകാരന് വ്യക്തമാക്കിയിരുന്നു. ഇയാള്‍ പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുകയാണുണ്ടായത്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
-
kerala20 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം