Connect with us

Video Stories

ഇന്ത്യന്‍ മുസ്‌ലിംകളും ഇതര മതസ്ഥരും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി
മുസ്‌ലിം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ജനസംഖ്യയില്‍ 82 ശതമാനം പേരും ഹിന്ദു മത വിശ്വാസികളാണെങ്കിലും അവരും മുസ്‌ലികളും തമ്മില്‍ വളരെ സൗഹാര്‍ദത്തിലാണ് കഴിയുന്നത്. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല. ഈ രാജ്യത്ത് ഇസ്‌ലാമിന്റെ കിരണങ്ങള്‍ ആദ്യമായും ഏറ്റുവാങ്ങിയ പ്രദേശം കേരളം അഥവാ മലബാര്‍ ആണല്ലോ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചു എന്നതാണ് വിശ്വസനീയമായ ചരിത്രം. മാലിക് ഇബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ മതപ്രബോധകരായി ഇവിടെ എത്തിയ അറബികളെ കേരളീയര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. അവര്‍ക്ക് താമസ സൗകര്യം ചെയ്തു കൊടുത്തു. പള്ളികള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കി. ഒരു സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ സിന്ധ് പ്രദേശത്ത് ഇസ്‌ലാം പ്രചരിച്ചത്. സിലോണില്‍ അവിടുത്തെ രാജാവ് ഭര്‍ത്താക്കന്‍മാരുടെ മരണത്തെതുടര്‍ന്ന് വിധവകളായിത്തീര്‍ന്ന സ്ത്രീകളെ അന്നത്തെ മുസ്‌ലിം ഭരണത്തിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന്റെ അടുത്തേക്കയച്ചു. അവര്‍ സഞ്ചരിച്ച കപ്പല്‍ സിന്ധിലെത്തിയപ്പോള്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്ത് സ്ത്രീകളെ ബന്ധികളാക്കി. വിവരമറിഞ്ഞ ഗവര്‍ണര്‍ സിന്ധിലെ രാജാവായ ദാഹിറിനോട് ബന്ധികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ ഹജാജ്ജ് ഹി: 92 എ.ഡി. 711ല്‍ മുഹമ്മദുബ്‌നുല്‍ ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. അദ്ദേഹം സിന്ധ് കീഴ്‌പ്പെടുത്തി വര്‍ഷങ്ങള്‍ക്ക്‌ശേഷം തിരിച്ചുപോരുമ്പോള്‍ അദ്ദേഹത്തിന്റെ നീതിയുടെയും സ്‌നേഹത്തിന്റെയും സുഖം അനുഭവിച്ചറിഞ്ഞ അവിടുത്തെ ഹിന്ദുക്കള്‍ കരയുകയായിരുന്നുവത്രെ.
എട്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്‌ലിംകള്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഒറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടുത്തെ ഭരണാധികാരികള്‍ മുസ്‌ലിംകളായിരുന്നുവല്ലോ, സവര്‍ണരുടെ പീഡനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും കൈപ്പ്‌നീര് കുടിക്കുകയായിരുന്ന ഇന്ത്യക്കാര്‍ ഇസ്‌ലാമിന്റെ തൗഹീദ് ദര്‍ശനവും സമത്വ വ്യവസ്ഥയും ആകര്‍ഷിക്കുകയായിരുന്നു. കച്ചവടക്കാരായി ഇവിടെ എത്തിയ അറബികളുടെ സത്യസന്ധതയും വിശ്വസ്തതയും അവരില്‍ ശക്തമായ സ്വാധീനം ചെലുത്തി. മതപ്രബോധകരായിരുന്ന സൂഫിവര്യന്‍മാരുടെ ഭക്തിയും അവരുടെ മതം സ്വീകരിക്കുന്നതിന് പ്രേരണയായി.
എന്നാല്‍ ബ്രിട്ടീഷുകാരുടെ അധിനിവേശം ഇവിടുത്തെ ഹിന്ദു-മുസ്‌ലിം സൗഹൃദം തകര്‍ത്തു. വിദേശ ഭരണത്തിനെതിരില്‍ ഇവിടെ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. ഇതിന്റെ മുന്‍പന്തിയില്‍ മുസ്‌ലിംകളായിരുന്നു. അതിനാല്‍ ഈ സമരം തകര്‍ക്കാനുള്ള ഏക പോംവഴി മുസ്‌ലിംകള്‍ക്കെതിരില്‍ ഭൂരിപക്ഷസമുദായത്തില്‍ ശത്രുത വളര്‍ത്തി ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കി. പ്രസിദ്ധ ചിന്തകനായ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ‘മുസ്‌ലിംകള്‍ ഇന്ത്യയില്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു കുഴപ്പമുണ്ടാക്കാന്‍ അവര്‍ എല്ലാ തന്ത്രവും പ്രയോഗിച്ചു. ഗവര്‍ണര്‍ ജനറലും ഭരണോദ്യോഗസ്ഥന്മാരും ഒരു ഹിന്ദു നേതാവിനെ ഹിന്ദുമതത്തിന്റെ അനിവാര്യത പറഞ്ഞ് ബോധ്യപ്പെടുത്തി. നാട്ടുകാരില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെ അവരുടെ പൂര്‍വ്വിക മതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നും, ഹിന്ദുക്കളെ മതവര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കേണ്ടതാണെന്നുമുള്ള വികാരം അയാളില്‍ ജനിപ്പിച്ചു. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിലും മുസ്‌ലിംകളുടെ മികവും ആവേശവും ക്രമീകരണവും എല്ലാവരും മനസ്സിലാക്കിയിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്നതുമായ ഒരു ഭരണഘടന നിലവില്‍വന്നു. മതേതര കക്ഷിയായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. മൗലാനാ അബുല്‍ കലാം ആസാദ്, സാകിര്‍ ഹുസൈന്‍, ഫഖ്‌റുദ്ദീന്‍ അഹമ്മദ് തുടങ്ങി പല പ്രമുഖ മുസ്‌ലിംകളും വിവിധ കാലഘട്ടങ്ങളിലായി ഭരണത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. അതിനിടക്ക് മഹാത്മാഗാന്ധിയെ വധിച്ചവരുടെ ചിന്തയുള്ള ഒരു വിഭാഗം സമൂഹത്തില്‍ വര്‍ഗീയ ചിന്തയും ചേരിതിരിവും സൃഷ്ടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയില്‍ ഇവര്‍ ജനങ്ങളില്‍ വിദ്വേഷരാഷ്ട്രീയ ചിന്ത ശക്തിപ്പെടുത്തി. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടി ഇന്ത്യയെ ഭരിക്കുകയാണ്. ഭരണഘടനയുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശ, താല്‍പര്യങ്ങളുടെയുംമേല്‍ കൈവെക്കുന്ന സമീപനം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനെതിരില്‍ ഒരു പുതിയ പോര്‍മുഖം സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നിലനില്‍പുതന്നെ അപകടത്തിലാകും. എന്നാല്‍ ഈ സമരം സമാധാനത്തിന്റേയും സൗഹൃദത്തിന്റെയും ആയുധം ഉപയോഗിച്ചായിരിക്കണം. ഇവിടെ ഇതര മതസ്ഥരോടുള്ള സമീപനത്തില്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നയം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും അവര്‍ ഏത് മതക്കാരാകട്ടെ, രാജ്യക്കാരാകട്ടെ ആദമിന്റെ മക്കള്‍, സഹോദരീ സഹോദരന്മാര്‍, ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മതസ്ഥരെയും ഒറ്റ മതത്തിന്റെ അനുയായികളാക്കാന് അവന് കഴിയുമായിരുന്നു. എന്നാല്‍ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്. മാനുഷികമായ അവകാശങ്ങളിലും പദവികളിലും എല്ലാവരും തുല്യര്‍. നീതിയുടെ വിഷയത്തില്‍ മുസ്‌ലിമും അമുസ്‌ലിമും തമ്മില്‍ യാതൊരു വിവേചനവുമില്ല. ഒരു മുസ്‌ലിമിന് നന്മ ചെയ്യുന്നതുപോലെ അമുസ്‌ലിമിന് നന്മ ചെയ്യുന്നതും പുണ്യമാണ്. അയല്‍വാസിയോടുള്ള കടമകളില്‍ എല്ലാ മതക്കാരും തുല്യരാണ്.
എല്ലാ മതചിക്തക്കാരുടെ മതചിഹ്നങ്ങളും ആദരിക്കണം. അവയെ ഭത്സിക്കാന്‍ പാടില്ല. ഏതെങ്കിലും മതക്കാര്‍ ശത്രുതാമനോഭാവത്തോടെ പെരുമാറിയാല്‍ അവരെ മിത്രങ്ങളാക്കി മാറ്റുന്ന സമീപനരീതി സ്വീകരിക്കണം. ജനങ്ങള്‍ക്കും രാജ്യത്തിനും നന്മയും ക്ഷേമവും കൈവരുത്തുന്ന വിഷയത്തില്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. അതിക്രമം ആരുടെ ഭാഗത്തുനിന്നായിലും അതിന് കൂട്ടുനില്‍ക്കരുത്. തിന്മയെ അതേ രൂപത്തിലുള്ള തിന്മകൊണ്ടല്ല ചെറുക്കേണ്ടത്, മറിച്ച് നന്മകൊണ്ടാണ്. ഇപ്പറഞ്ഞ തത്വങ്ങളെല്ലാം വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രവാചകന്റെ കാലത്ത് അമുസ്‌ലിം പ്രദേശമായ ഹബ്ശ- എത്യോപ്യ-യിലേക്ക് അഭയാര്‍ത്ഥികളായി പോയി അവിടെ സുരക്ഷിതത്വം ലഭിച്ച മുസ്‌ലിംകള്‍ ഏതുകാലത്തും നാട്ടിലും ഒരു പാഠമാണ്. എത്ര സമര്‍ത്ഥമായ സമീപനമാണ് അവര്‍ അവിടെ സ്വീകരിച്ചത്. അതുകൊണ്ട് അവരെ വിട്ടുതരാന്‍ പോയ ശത്രുവിഭാഗത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. ഇന്ത്യയിലും ഇതുപോലെ ഭൂരിപക്ഷ സമുദായവുമായി പ്രായോഗിക ചിന്തയിലധിഷ്ഠിതമായതും സമര്‍ത്ഥവുമായ സമീപനരീതി സ്വീകരിച്ച് അവരുടെ സ്‌നേഹവും സൗഹൃദവും ആര്‍ജിക്കേണ്ടതാണ്. എങ്കില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് അനീതിയുണ്ടായാല്‍ അവരുടെ രക്ഷക്ക്‌വേണ്ടി ഇതരമതസ്ഥരായ സഹോദരന്മാര്‍ മുന്നിട്ടിറങ്ങണം.
ഇന്ത്യയില്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയം അനിവാര്യമാണ്. രാഷ്ട്രീയമായി സ്വന്തമായി സംഘടിച്ചു അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചോ, അവരെയും അവരുടെ സംസ്‌കാരത്തെയും അംഗീകരിക്കുന്ന മതേതര കക്ഷികളില്‍ ചേര്‍ന്നോ പ്രവര്‍ത്തിക്കാവുന്നതാണ്. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഭരണാധികാരികളുടെ അനീതിക്കുമുമ്പില്‍ മൗനം അത്യാപത്താണ്.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending