News
ഒഗ്ബച്ചേ ഉയിര്; ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം

കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇതിനേക്കാള്‍ മികച്ച തുടക്കവും ജയവും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കാനില്ല. ബെര്‍ത്തലോമിയോ ഓഗ്ബെച്ചേ വീര നായകനായപ്പോള്‍ മഞ്ഞപ്പട ആരാധകര്‍ കാത്തിരുന്ന തുടക്കവുമായി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ജയഭേരി മുഴക്കി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകരെ സാക്ഷിയാക്കി എടികെയെ 21നാണ് ബ്ലാസ്റ്റേഴ്സ് തൂത്തെറിഞ്ഞത്. നായകന് ബെര്‍ത്തലോമിയോ ഓഗ്ബെച്ചേയുടെ ഇരട്ട പ്രഹരമാണ് മഞ്ഞപ്പടയുടെ മുഖത്ത് ചിരി പടര്‍ത്തിയത്.
ആദ്യ പകുതി എന്നാല്‍ ഓഗ്ബെച്ചേ
ആക്രമണവും പ്രത്യാക്രമണവും മൂന്ന് ഗോളുകളും പിറന്ന ആദ്യ പകുതി ഇന്ത്യന്‍ എല്‍ ക്ലാസിക്കോയുടെ കരുത്തുകാട്ടി. സീസണിലെ ആദ്യ ഗോള്‍ ആറാം മിനുറ്റില്‍ കുറിച്ച് എടികെ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചു. സന്ദേശ് ജിംഗാനില്ലാത്ത പ്രതിരോധത്തിന് വലിയ മുന്നറിയിപ്പ് നല്കിയ മിന്നല്‍ ഗോള്‍. ആഗസിന്റെ പാസില്‍ നിന്ന് മക്ഹ്യൂവിന്റെ തകര്‍പ്പന്‍ വോളി ബിലാലിനെ മറികടന്ന് വലയില്‍ വീഴുകയായിരുന്നു.
എന്നാല്‍ 30, 45 മിനുറ്റുകളില്‍ നായകന് ബെര്‍ത്തലോമിയോ ഓഗ്ബെച്ചേയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ചുട്ട മറുപടി കൊടുത്തു. ബ്ലാസ്റ്റേഴ്സ് താരം ജെയ്റോ റോഡ്രിഗസിനെ ഹാല്‍ഡര്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ചൂണ്ടിയതോടെ കളി മാറി. ഒഗ്ബെച്ചേയെടുത്ത പെനാല്‍റ്റി എടികെ ഗോളി അരിന്ദമിനെ മറികടന്ന് വലയില്‍. ഇതോടെ ഗോള്‍നില 11. 45ാം മിനുറ്റില്‍ ഓഗ്ബെച്ചേ കലൂരിലെ കാണികളെ വീണ്ടും ആവേശത്തിലാക്കി. കോര്‍ണറില്‍ നിന്ന് കിട്ടിയ പന്ത് തീയുണ്ട പോലെ വലയിലേക്ക് തിരിച്ചുവിട്ടതോടെ മഞ്ഞപ്പടയ്ക്ക് 21 ലീഡോടെ ഇടവേള.
കൈവിടാതെ രണ്ടാം പകുതി
രണ്ടാം പകുതിയിലും ആക്രമണത്തില്‍ ഒട്ടും മൂര്‍ച്ച കുറച്ചില്ല ബ്ലാസ്റ്റേഴ്സ്. മലയാളി താരം പ്രശാന്തിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങള്‍ ശ്രദ്ധേയമായി. 78ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ അവസരം മുതലാക്കാനാകാതെ പോയതുള്‍പ്പെടെ നിരാശയായി. അതേസമയം എടികെയെ ശക്തമായ പ്രതിരോധത്തില്‍ തളയ്ക്കാനും ബ്ലാസ്റ്റേഴ്സിനായി. 83ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും അധിക ഗോള്‍ വീഴും മുന്‍പേ മഞ്ഞപ്പട ആദ്യ ജയം സ്വന്തം കാണികള്‍ക്ക് മുന്നിലെഴുതി.
kerala
പ്രിയംവദ കൊലക്കേസ്; യുവതിയെ കൊന്ന് മൂന്ന് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു
ചന്ദനത്തിരി കത്തിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.
സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.
യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
News
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
ഇറാന് ആക്രമണവുമായി യുഎസിന് ഒരു ബന്ധവുമില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

സംഘര്‍ഷം തുടരുന്നതിനിടയില്‍ ഇറാന് ഇസ്രാഈലിനെതിരെ തിരിച്ചടിച്ചു. ടെഹ്റാന്റെ ഏറ്റവും പുതിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സിസേറിയയിലെ കുടുംബ വീട് തകര്‍ന്നു.
ഇറാനില്‍ നിന്ന് ഹൈഫ, ടെല്‍ അവീവ് നഗരങ്ങളിലേക്ക് വിക്ഷേപിച്ച 50 റോക്കറ്റുകള്‍ കണ്ടെത്തിയതായി ഇസ്രാഈല്‍ സൈന്യം അറിയിച്ചു.
അതേസമയം, ഇസ്രാഈലും ഇറാനും തമ്മിലുള്ള മിസൈല്‍ കൈമാറ്റം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നതിനിടെ ഞായറാഴ്ച (ജൂണ്‍ 15) മരണസംഖ്യ ഉയര്‍ന്നു. ടെഹ്റാനിലെ ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ഥലങ്ങളെയും ഇസ്രാഈല്‍ ലക്ഷ്യമിട്ടു. അതേസമയം ഇറാനിയന്‍ മിസൈലുകള്‍ ഇസ്രാഈലി വ്യോമ പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടുകയും ഇസ്രാഈലിനുള്ളിലെ കെട്ടിടങ്ങളിലേക്ക് ഇടിക്കുകയും ചെയ്തു.
ഇറാനില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 406 പേര് കൊല്ലപ്പെടുകയും 654 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇറാന് സര്‍ക്കാര്‍ മൊത്തത്തിലുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ ആണവ, സൈനിക സൗകര്യങ്ങളെ ബാധിക്കുകയും നിരവധി മുതിര്‍ന്ന ജനറലുകളും ഉന്നത ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ പ്രദേശം ഒരു സംഘട്ടനത്തിലേക്ക് നീങ്ങി.
അതേസമയം ഇറാന് ആക്രമണവുമായി യുഎസിന് ഒരു ബന്ധവുമില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ചാല്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും നേരിടേണ്ടിവരുമെന്ന് ടെഹ്റാന് മുന്നറിയിപ്പ് നല്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രായേല്‍ വാഷിംഗ്ടണില്‍ അവതരിപ്പിച്ച പദ്ധതി ട്രംപ് വീറ്റോ ചെയ്തതായി ഒരു യുഎസ് ഉദ്യോഗസ്ഥന് അവകാശപ്പെട്ടു.
വെള്ളിയാഴ്ച ഇറാനിയന്‍ ആണവ, സൈനിക സൈറ്റുകളില്‍ ഇസ്രാഈല്‍ അപ്രതീക്ഷിത ബോംബാക്രമണം നടത്തിയതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ പുതിയ പിരിമുറുക്കം ഉയര്‍ന്നു.
kerala
പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം
ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.
ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും