Connect with us

kerala

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാളി; സംസ്ഥാനത്ത് ആഗസ്റ്റില്‍ മാത്രം 35,651 പുതിയ കോവിഡ് രോഗികള്‍

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു

Published

on

തിരുവനന്തപുരം: മെയ് 24 മുതല്‍ കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ എണ്ണം ആകെ ബാധിതരുടെ 30 ശതമാനത്തില്‍ താഴെയായി നിര്‍ത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്.

മെയ് 24 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ ആകെ 60,870 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ 48,522 കേസുകളും സമ്പര്‍ക്കത്തിലൂടെയായിരുന്നു. അതായത്, ഇക്കാലയളവില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 79.71% ഓഗസ്റ്റില്‍ മാത്രമുണ്ടായതാണ്. ഓഗസ്റ്റ് 1 മുതല്‍ 26 വരെ രോഗം ബാധിച്ചത് 35,651 പേര്‍ക്കായിരുന്നു. ജൂലൈയില്‍ അത് 12,603 മാത്രമായിരുന്നു. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പര്‍ക്ക ബാധിതരില്‍ ഈ മാസമുണ്ടായത് മൂന്നിരട്ടിയോളം വര്‍ധനയാണ്. സെപ്റ്റംബറില്‍ പ്രതിദിന കേസ് 10,000 വരെയെത്താമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കുമ്പോഴും ആ എണ്ണവും ഏറെയും സമ്പര്‍ക്കത്തിലൂടെയായിരിക്കുമെന്ന കൃത്യമായ സൂചനയുമുണ്ട്. ഒരുപക്ഷേ സമ്പര്‍ക്ക കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയരുന്നതും സെപ്റ്റംബറിലായിരിക്കാമെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു.

ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക ബാധിതരുണ്ടായത് ഓഗസ്റ്റിലാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ തിരുവനന്തപുരത്തും. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. നിലവില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് എറണാകുളമാണ്. ആലപ്പുഴയാണ് നാലാമത്.അഞ്ചാം സ്ഥാനത്ത് കോഴിക്കോടാണ്.

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 26നു മാത്രം ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ 10 ജില്ലകളിലും നൂറിനു മുകളിലാണ് കോവിഡ് സമ്പര്‍ക്ക കേസുകള്‍. അതില്‍ത്തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ കുതിച്ചുകയറ്റവും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ കോവിഡ് ക്ലസ്റ്ററുകളുടെ സൂചനയാണ് ഇവ നല്‍കുന്നത്.

 

 

 

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending