Connect with us

kerala

പത്തുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നു, ഗര്‍ഭച്ഛിദ്രം നടത്തി വഞ്ചിച്ചു- റംസിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍

എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി യുവതിയെ കൊണ്ടുപോയത്. സീരിയല്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഇതിനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖയും ഹാരിസ് ഉണ്ടാക്കിയിരുന്നു.

Published

on

കൊല്ലം: കൊട്ടിയത്ത് വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കാമുകനില്‍ നിന്നേറ്റ പീഡനങ്ങള്‍. പത്തു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹനിശ്ചയം വരെ നീണ്ട ബന്ധം ഇല്ലാതായതാണ് യുവതിയെ തളര്‍ത്തിയത്. ഇതിന്റെ മാനസിക ആഘാതം മൂലമാണ് 24കാരിയായ റംസി ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. മരണത്തിന് മുമ്പ് പ്രതിശ്രുത വരന്‍ ഹാരിസിന്റെ ഉമ്മയോട്, ഹാരിസ് കൂടെയില്ലെങ്കില്‍ താന്‍ പോകുമെന്ന് ഇവര്‍ പറഞ്ഞിരുന്നു.

യുവതി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായി എന്നും മനോരമ ഓണ്‍ലൈന്‍ ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി യുവതിയെ കൊണ്ടുപോയത്. സീരിയല്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഇതിനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖയും ഹാരിസ് ഉണ്ടാക്കിയിരുന്നു. പ്ലസ് ടു കഴിഞ്ഞ് പള്ളിമുക്കിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുന്ന കാലത്താണ് ഹാരിസ് റംസിയുമായി പരിചയപ്പെടുന്നതും പിന്നീട് ബന്ധം പ്രണയമായി വളരുന്നതും.

ഹാരിസ് വേറൊരു വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നു. ഇക്കാര്യം റംസിക്ക് അറിയാമായിരുന്നു. ആ പെണ്‍കുട്ടിയോട് എല്ലാ കാര്യവും തുറന്നു പറയണമെന്നും നിങ്ങളുടെ ജീവിതത്തില്‍ ഒരു ശല്യമായി ഉണ്ടാകില്ല എന്നും റംസി ഹാരിസിനോട് പറയുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ ഹാരിസിനെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് 24കാരിയായ യുവതിയെ കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കു സമീപത്തെ വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ അനുജത്തിയുടെ കുഞ്ഞിനു വേണ്ടി കെട്ടിയ തൊട്ടില്‍ക്കയറിലാണ് ഇവര്‍ ജീവനൊടുക്കിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ പിതാവ് റഹീം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് രക്ഷിതാക്കളുടെയും റംസിയുടെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റംസിയും ഹാരിസും തമ്മിലുള്ള ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു.

വിവാഹത്തിന് മുമ്പായുള്ള വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലപ്പോഴായി റംസിയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു.

 

 

crime

കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം.

Published

on

കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമj കേസുകളാണ് കൂടുതലും.

നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 3​3ഉം​ 4​1ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.

Continue Reading

crime

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്.

Published

on

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്‍,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.

ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്‍ജുന്‍ രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്‍ജുന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്‌റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.

മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending