Connect with us

Video Stories

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

Published

on

കോവിഡ് മഹാമാരിയുടെ വരവോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. പൊതുഇടങ്ങളിലെ സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഏറ്റവും നല്ലത് സ്വന്തമായി വാഹനമോടിക്കുകയാണെന്ന തിരിച്ചറിവിലാണ് പലരും. വാഹനവിപണിയിലെ ഉണർവിനും ഇത് കാരണമായിട്ടുണ്ട്.

മുമ്പ് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിച്ചിരുന്ന പലരും സ്വന്തമായി വാഹനം വാങ്ങുകയോ, സ്വന്തമായുണ്ടായിരുന്ന വാഹനം കൂടുതലായി ഉപയോഗിച്ചു തുടങ്ങുകയോ ചെയ്തു. സ്വാഭാവികമായും റോഡിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ, റോഡപകടങ്ങൾക്കുള്ള സാധ്യതയും വർധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവിങ് എന്നത് പൂർണമായ ശ്രദ്ധയും കരുതലും ആവശ്യമായ ഒരു ജോലിയാണ്. നമ്മുടെ അശ്രദ്ധ നമ്മെ മാത്രമല്ല, മറ്റുള്ളവരെയും അപകടപ്പെടുത്താം. അതുപോലെത്തന്നെ, വാഹനമോടിക്കുമ്പോൾ നമ്മൾ എത്ര കരുതൽ പാലിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധയോ സാഹസികതയോ നമ്മുടെ സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന എല്ലാവരും പൂർണശ്രദ്ധ പാലിക്കുക എന്നതു മാത്രമാണ് നൂറു ശതമാനം സുരക്ഷയിലേക്കുള്ള ഏകവഴി.

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

1. മൊബൈൽ ഉപയോഗം

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കാരണമായി നിരവധി അപകടങ്ങളാണുണ്ടാകുന്നത്. യാത്രയ്ക്കിടയിൽ വാട്ട്‌സാപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സന്ദേശം വായിക്കാൻ വേണ്ടി ഫോണിലേക്ക് നോക്കാനെടുക്കുന്ന നിമിഷാർധം ഡ്രൈവറുടെ ശ്രദ്ധ വണ്ടിയിൽ നിന്ന് തെറ്റുന്നു.

ഒരു കൈ കൊണ്ട് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ റോഡിലുണ്ടാവുന്ന കാര്യങ്ങൾ വിലയിരുത്താനും അവയോട് പ്രതികരിക്കാനുമുള്ള നമ്മുടെ ശേഷി 50 ശതമാനമായി കുറയും. ഒരു കാരണവശാലും ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുക്കരുത്. വളരെ അത്യാവശ്യമാണെങ്കിൽ വാഹനം റോഡരികിൽ ഒതുക്കിയ ശേഷം ഫോണിൽ സംസാരിക്കുക; അല്ലെങ്കിൽ, ഹാൻഡ്‌സ് ഫ്രീ സംവിധനങ്ങൾ ഉപയോഗിക്കുക.

2. കണ്ണാടി നന്നായാൽ അപകടമൊഴിവാക്കാം

റിയർ വ്യൂ, സൈഡ് മിററുകൾക്ക് ഡ്രൈവിംഗിൽ അതീവമായ പ്രാധാന്യമാണുള്ളത്. വാഹനത്തിന്റെ പിറകിലും വശങ്ങളിലുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മിററുകൾ അത്യന്താപേക്ഷിതമാണ്.

വണ്ടി എടുക്കുമ്പോൾ തന്നെ മിററുകൾ കൃത്യമായ പൊസിഷനിലാണെന്നും വശങ്ങളും പിൻഭാഗവും കൃത്യമായി കാ ണാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കാറിൽ കയറിയ ഉടൻ കണ്ണാടി പരിശോധിക്കുക എന്നത് ഒരു ശീലമാക്കുക. വീഴ്ചക്ക് ഒരുപക്ഷേ, വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

3. ഇൻഡിക്കേറ്റർ ഇടാനുള്ളതാണ്

റോഡിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴും ലെയിൻ മാറുമ്പോഴും ഇൻഡിക്കേഷൻ സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നത് അടിസ്ഥാന പാഠമാണ്. എന്നാൽ, ഇത് പാലിക്കാത്തതു കാരണം അപകടമുണ്ടാകുന്നത് പതിവാണ്.

നമ്മുടെ ഉദ്ദേശ്യം പിറകിൽ നിന്നും എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾ ഓടിക്കുന്നവരെ ബോധിപ്പിക്കാനാണല്ലോ ഇൻഡിക്കേഷൻ. ഇത് ഇല്ലാതാവുമ്പോൾ മറ്റുവാഹനങ്ങൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തിരിയുകയോ ലെയിൻ മാറുകയോ ചെയ്തശേഷം ഇൻഡിക്കേഷൻ ഓഫാക്കാനും ശ്രദ്ധിക്കുക. ഇൻഡിക്കേഷൻ ബൾബുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

4. ഹൈബീം ആവശ്യത്തിനു മാത്രം

വാഹനത്തിന്റെ ഹൈബീം അത്യാവശ്യത്തിനു മാത്രം പ്രവർത്തിപ്പിക്കാനുള്ളതാണ്. സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത റോഡിലൂടെയുള്ള രാത്രിയാത്രയിൽ ഡ്രൈവർക്ക് റോഡിന്റെ വിശദമായ ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. എന്നാൽ, റോഡിൽ മറ്റു വാഹനങ്ങളുണ്ടാകുമ്പോൾ ഹൈബീം പ്രവർത്തനക്ഷമമാക്കരുത്. ഇത് എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കാനും അപകടത്തിൽ ചെന്നെത്താനും കാരണമാകുന്നു.

എതിർദിശയിൽ മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റോ നമ്മുടെ ദിശയിൽ മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റോ കാണുമ്പോൾ ലോബീം ഉപയോഗിക്കുക എന്നതാണ് സാമാന്യമര്യാദയും നല്ല ശീലവും. ചിലപ്പോൾ, ഹൈബീം ഓണായിരിക്കുകയാണെന്ന കാര്യം നമുക്ക് ഓർമയുണ്ടായില്ല എന്നുവരാം. ഇത് ഒഴിവാക്കുന്നതിനായി ഡാഷ്‌ബോർഡിൽ ഇടക്കിടെ ശ്രദ്ധിക്കുന്ന ശീലമുണ്ടാക്കുക. എതിർദിശയിൽ വരുന്ന ഡ്രൈവർ സിഗ്നൽ നൽകിയാൽ ഹൈബീം തീർച്ചയായും ഒഴിവാക്കണം.

5. സീറ്റിംഗ് പൊസിഷൻ സുഖത്തിനല്ല

ഒട്ടുമിക്ക വാഹനങ്ങളിലും ഡ്രൈവറുടെ ഡ്രൈവിംഗ് പൊസിഷൻ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, സുഖമായി ഇരിക്കുന്നതിനല്ല വാഹനത്തിന്റെ കൺട്രോൾ കൈവശം ഉണ്ടായിരിക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടത് എന്നതാണ്.

സീറ്റ് പിറകിലേക്ക് ചാരിവെക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന പ്രശ്‌നം അടിയന്തരഘട്ടത്തിൽ ബ്രേക്കോ ക്ലച്ചോ അപ്ലൈ ചെയ്യുന്നതിന് ആുവശ്യമായ സമയം ലഭിക്കില്ല എന്നതാണ്. കംഫർട്ടബിൾ ആയി ഇരിക്കുന്നത് അലസതക്കും അതുവഴി അശ്രദ്ധയ്ക്കും കാരണമാകാം. രണ്ട് കൈകളും സ്റ്റിയറിംഗ് വീലിൽ നേരെ വരുന്ന വിധത്തിൽ ഇരിക്കുന്നതാണ് സുരക്ഷിതമായ ശീലം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending