business
വള്ളിക്കുന്ന് മണ്ഡലത്തില്‍ 52 കോടിയുടെ വികസനം
36 കോടി രൂപ കടലുണ്ടിപ്പുഴയിലെ കടക്കാട്ടു പാറയില്‍ റഗുലേറ്റര്‍ നിര്‍മാണത്തിനായി അനുവദിച്ചതാണ്

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 52 കോടി 9 ലക്ഷം രൂപയാണ് അനുവദിച്ചത്.36 കോടി രൂപ കടലുണ്ടിപ്പുഴയിലെ കടക്കാട്ടു പാറയില്‍ റഗുലേറ്റര്‍ നിര്‍മാണത്തിനായി അനുവദിച്ചതാണ്.ഇതിന്റെ മണ്ണുപരിശോധന പൂര്‍ത്തിയായി. കുടിവെള്ള ക്ഷാമം പരിഹരിക്കാനും കര്‍ഷകര്‍ക്ക് ഉപ്പുവെളളത്തില്‍ നിന്ന് മോചനം നേടാനും പ്രയോജനപ്പെടുന്ന റഗുലേറ്ററിന്റെ ഡിസൈനിംഗിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്ന് വരുന്നു.ബാക്കിയുള്ള 16. കോടി 9 ലക്ഷം മണ്ഡലത്തിലെ സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകള്‍ക്കാണ് ഉപയോഗപ്പെടുത്തിയത്.
ഇതില്‍ 5 കോടി രൂപ പെരുവള്ളൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ദേശീയ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയാണ്. മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി പരിഗണിച്ചത് പെരുവളളൂര്‍ ജി.എച്ച്.എസ് സ്കൂളായിരുന്നു.അതിന്റെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. കിഫ്ബി വഴി ലഭിച്ച ഫണ്ടുകളും ലഭിച്ച സ്കൂളുകളും ഫണ്ടുകളും നിലവിലെ സ്ഥിതിവിവരവും ഇങ്ങിനെയാണ്.യൂണിവേഴ്സിറ്റി ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 3 കോടി ( കെട്ടിടം നിര്‍മാണം പൂര്‍ത്തീകരണം നടന്നു വരുന്നു). ചേളാരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 3 കോടി (ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു). മൂന്നിയൂര്‍ പാറക്കടവ് ഗവ.എം.യു.പി. സ്കൂള്‍ 3 കോടി ( ഭരണാനുമതി ലഭിച്ചു).
പറമ്പില്‍ പീടിക ഗവ.എല്‍.പി സ്കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). മൂന്നിയൂര്‍ ചാലില്‍ ഗവ.യു.പി.സ്കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). വള്ളിക്കുന്ന് അരിയല്ലൂര്‍ ഗവ.യു.പി സ്കൂള്‍ 1.57 കോടി (ഭരണാനുമതി ലഭിച്ചു ,ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു). വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് ഗവ.എല്‍പി സകൂള്‍ 52 ലക്ഷം (ഭരണാനുമതി ലഭിച്ചു,ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു).യൂണിവേഴ്സിറ്റി ഗവ. എല്‍.പി.സ്കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). തേഞ്ഞിപ്പലം ചെനക്കലങ്ങാടി ഗവ.എല്‍.പി സ്കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). കിഫ്ബി പദ്ധതിയിലൂടെ ലഭിച്ച ഫണ്ടുകള്‍ മണ്ഡലത്തിന്റെ നിലവാരം ഉയര്‍ത്തിയതായി പി.അബ്ദുല്‍ ഹമീദ് എം. എല്‍.എ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala2 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍