Connect with us

india

ബാബരി മസ്ജിദ് ഓര്‍മ; അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന് ആ പേരിടില്ല

മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും

Published

on

ലഖ്‌നൗ: അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം നിര്‍മിക്കുന്ന പള്ളിക്ക് ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരിടില്ലെന്ന് മസ്ജിദ് നിര്‍മാണ ട്രസ്റ്റ്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ ശൈലിയാണ് പള്ളിക്കു വേണ്ടി സ്വീകരിക്കുകയെന്നും ട്രസ്റ്റ് വക്താവ് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

‘ദാനിപൂര്‍ ഗ്രാമത്തില്‍ 15,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്‍മിക്കുക. ബാബരി മസ്ജിദിന്റെ അത്രയും വലിപ്പം ഇതിനുമുണ്ടാകും. മറ്റു പള്ളികളില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായ രീതിയിലാണ് പള്ളി പണി കഴിപ്പിക്കുക. കഅബയുടെ മാതൃകയില്‍ ചതുരനിര്‍മിതിയും ആലോചിക്കുന്നുണ്ട്. എസ്എം അക്തറാണ് പള്ളി രൂപകല്‍പ്പന ചെയ്യുന്നത്’ – അത്താര്‍ ഹുസൈന്‍ വെളിപ്പെടുത്തി. മിനാരങ്ങളും ഖുബ്ബകളും വേണോ എന്ന കാര്യത്തില്‍ ആര്‍കിടെക്ടിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

‘പള്ളിക്ക് ബാബരി മസ്ജിദ് എന്ന് നാമകരണം ചെയ്യില്ല. ഏതൈങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരുണ്ടാകില്ല. എന്റെ വ്യക്തിപരമായ അഭിപ്രായ പ്രകാരം അത് ദാനിപൂര്‍ മസ്ജിദ് എന്ന പേരിലാകും അറിയപ്പെടുക’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദ് നിര്‍മാണത്തിന് വെബ്‌പോര്‍ട്ടലിലൂടെ പൊതുജനത്തിന് സംഭാവന നല്‍കാമെന്നും പോര്‍ട്ടല്‍ പണിപ്പുരയില്‍ ആണെന്നും ഹുസൈന്‍ പറഞ്ഞു. മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും.

ദാനിപൂരില്‍ അഞ്ചേക്കര്‍ സ്ഥലമാണ് മസ്ജിദിനായി അനുവദിച്ചിട്ടുള്ളത്. സുന്നി വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പള്ളിക്കു വേണ്ടി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. നവംബര്‍ ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിംകോടതി ഉത്തരവിട്ടത്. അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം മസ്ജിദിന് വിട്ടു കൊടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

india

ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി

സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.

Continue Reading

india

വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു

241 പേരുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇത് സഹായകമാകും.

Published

on

തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 241 പേരുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇത് സഹായകമാകും.

അഹമ്മദാബാദിലെ അപകടസ്ഥലത്ത് നിന്ന് 28 മണിക്കൂറിനുള്ളില്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (ബ്ലാക്ക് ബോക്‌സ്) എഎഐബി കണ്ടെടുത്തതായി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. ഇത് അന്വേഷണത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു. ഇത് സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഗണ്യമായി സഹായിക്കും.

അഹമ്മദാബാദില്‍ വിമാനം ഇടിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സംഘം ഈ ഉപകരണം കണ്ടെടുത്തു.

ബ്ലാക്ക് ബോക്സ് കണ്ടെടുത്തതിനെ തുടര്‍ന്ന് അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 40-ലധികം ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയ ടീമുകളെ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ചേര്‍ന്നു.

വിമാനാപകടത്തിന്റെ അടിത്തട്ടിലെത്താന്‍ ബ്ലാക്ക് ബോക്‌സ് നിര്‍ണായകമാണ്. ഉപകരണത്തില്‍ ഒരു ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും (FDR), കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (CVR) അടങ്ങിയിരിക്കുന്നു. ആദ്യത്തേത് വിമാനവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വിവരങ്ങളും രേഖപ്പെടുത്തുമ്പോള്‍, രണ്ടാമത്തേത് രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള കോക്ക്പിറ്റ് സംഭാഷണം അവസാന നിമിഷം വരെ രേഖപ്പെടുത്തുന്നു.

വിമാനത്തിന്റെ വാലിനടുത്താണ് ക്രാഷ് പ്രൂഫ് ഉപകരണം സ്ഥിതിചെയ്യുന്നത്. വതീവ്രമായ ചൂടിനെ നേരിടാന്‍ ഉപകരണം ഇന്‍സുലേറ്റ് ചെയ്തിരിക്കുന്നു, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും 1,100C വരെ ഉയര്‍ന്ന താപനിലയെ അതിജീവിക്കുന്നു.

ബ്ലാക്ക് ബോക്സിന് പുറമെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകളും (ഡിവിആര്‍) ഇത്തരം ക്രാഷുകള്‍ അന്വേഷിക്കുന്നതില്‍ പ്രധാനമാണ്. കോക്ക്പിറ്റിലും ക്യാബിനിലുമുള്ളത് ഉള്‍പ്പെടെ വിവിധ വിമാന ക്യാമറകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഈ ഉപകരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 241 പേര്‍ മരിച്ചു, ഒരാള്‍ മാത്രം രക്ഷപ്പെട്ടു.

ബോയിംഗ് 787-8 ഡ്രീംലൈനര്‍ നേരെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചു കയറിയാണ് വന്‍ തീപിടിത്തമുണ്ടായത്.

Continue Reading

Trending