Connect with us

kerala

മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജില്‍ സിപിഎം നേതാവിന്റെ ലേഖനം; സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ മറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്

സ്വയം റദ്ദാവുന്ന കുഞ്ഞിക്കണ്ണന്‍മാര്‍ എന്ന ലേഖനത്തിലാണ് മുഹമ്മദലി കിനാലൂര്‍
കെ.ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്.

Published

on

കോഴിക്കോട്: മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജ് ദിനപത്രത്തില്‍ സിപിഎം നേതാവ് എഴുതിയ ലേഖനത്തിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടനാ നേതാവ് രംഗത്ത്. സിപിഎം നേതാവും കേളു ഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടറുമായി കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തിന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിക്കണ്ണന്റെ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം:

സ്വയം റദ്ദാകുന്ന കുഞ്ഞിക്കണ്ണന്മാർ
മുന്നാക്കസംവരണത്തെ അനുകൂലിച്ചുകൊണ്ട് സിറാജ് പത്രത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ ഇന്നെഴുതിയ ലേഖനം ആശയപരമായി അങ്ങേയറ്റം ദുർബലവും രാഷ്ട്രീയമായി തീരെ മൂർച്ചയില്ലാത്തതുമാണ് എന്ന് പറയാതെ വയ്യ. നുണകൾ യഥേഷ്ടം വാരി വിതറിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ.
ഓരോന്നായി പരിശോധിക്കാം.
കുഞ്ഞിക്കണ്ണൻ എഴുതുന്നു:
“2019 ഫെബ്രുവരി ഒന്ന് മുതല് ഇന്ത്യയില് നിലവില് വന്ന ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.”
ഇനിയൊരു വാചകം ഇങ്ങനെ:
“നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ക്വാട്ടയെ ബാധിക്കാത്ത തരത്തില് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരായവര്ക്ക് 10 ശതമാനം സംവരണമേര്പ്പെടുത്തണമെന്നത് സി പി ഐ എമ്മിന്റെ ദേശീയ നയമാണ്”.
ഇത് രണ്ടും ഒത്തുപോകുന്നതെങ്ങിനെയാണ്? ആദ്യത്തെ വാചകം ധ്വനിപ്പിക്കുന്നത് കേന്ദ്രനിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ്. രണ്ടാമത്തെ വാചകമാകട്ടെ, ഇത് സി പി എമ്മിന്റെ നിലപാടാണ് എന്നുറപ്പിക്കുന്നു. കുഞ്ഞിക്കണ്ണൻ എവിടെയെങ്കിലും ഒന്നുറച്ചുനിൽക്കണം. ചില പാർട്ടി ബുദ്ധിജീവികളെപ്പോലെ ആടിക്കളിക്കരുത്.
മുന്നാക്ക സംവരണം എന്നത് ആരുടെ ആവശ്യമാണ് എന്ന് കുഞ്ഞിക്കണ്ണൻ പറയുന്നില്ല. അത് രാജ്യവ്യാപകമായി ആർ എസ് എസും കേരളത്തിൽ എൻ എസ് എസും കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്. അത് സിപിഎമ്മിന്റെ കൂടി ആവശ്യമാണെന്ന് കുഞ്ഞിക്കണ്ണനും പറയുന്നു. ആർ എസ് എസിന്റെ ഒരു ആവശ്യം/ മുദ്രാവാക്യം ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയമായി ശരികേടുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം എന്ത് ആഭിമുഖ്യമാണ് സി പി എമ്മിന് സംഘ്പരിവാറിനോടുള്ളത്?
കുഞ്ഞിക്കണ്ണൻ തുടർന്ന് പറയുന്നതിങ്ങനെ:
“ഈ നിയമമനുസരിച്ച് നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യം ഒരു തരത്തിലും ഹനിക്കപ്പെടുന്നില്ല. അത് അതേപടി തന്നെ തുടരുന്നുണ്ട്. ആരുടെയും സംവരണാവകാശത്തെ ഇല്ലാതാക്കാതെ 2019ലെ നിയമമനുസരിക്കുന്ന തരത്തില് 10 ശതമാനം സാമ്പത്തികമായി ദുര്ബലരായവര്ക്ക് നല്കണമെന്നത് എങ്ങനെയാണ് സംവരണത്തിന്റെ അട്ടിമറിയാകുക”.
ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നലെ എഴുതിയ സിറാജ് ലേഖനത്തിൽ ഉണ്ട്. എങ്കിലും പറയാം. സംവരണ സമുദായങ്ങൾക്കുള്ള അമ്പത് ശതമാനത്തിനു പുറത്തുള്ള അമ്പത് ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാർക്കുള്ള പത്ത് ശതമാനം കണ്ടെത്തുക എന്നാണ് ന്യായം. സംഭവിച്ചത് മറിച്ചാണ്. ആകെ സീറ്റുകളിൽ നിന്ന് 10 ശതമാനം മുന്നാക്കക്കാർക്ക് കൊടുത്തു. അത് മാത്രമോ പ്രബല സംവരണ സമുദായങ്ങളേക്കാൾ മുകളിൽ മുന്നാക്ക വിഭാഗത്തിന് (ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമുള്ളവർക്ക്) അവസരങ്ങൾ ദാനം നൽകിയതിനെ കുറിച്ച് കുഞ്ഞിക്കണ്ണന് ഒന്നും പറയാനില്ലേ?
കുഞ്ഞിക്കണ്ണന്റെ അടുത്ത ന്യായം ഇങ്ങനെ:
“പാര്ലിമെന്റില് ഇങ്ങനെയൊരു ഭേദഗതി വന്നപ്പോള് സഭയില് സന്നിഹിതരായ 326 അംഗങ്ങളില് 323 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു. എന്ന് പറഞ്ഞാല് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്”.
ഭൂരിപക്ഷം ഒരുമിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരും അതംഗീകരിച്ചോളണം എന്നാണോ കുഞ്ഞിക്കണ്ണന്റെ വാദം. അതുതന്നെയല്ലേ അമിത്ഷായും ഒരു പാർലിമെന്റ് ചർച്ചയിൽ പറഞ്ഞത്, ഞങ്ങൾ വിചാരിച്ചത് നടപ്പാക്കാനുള്ള ഭൂരിപക്ഷമാണ് ജനം ബി ജെ പിക്ക് നൽകിയത് എന്ന്. അതിന്റെ ഭാഷാന്തരമല്ലാതെ മറ്റെന്താണ് കുഞ്ഞിക്കണ്ണന്റെ ഈ എഴുത്ത്? ജനാധിപത്യം എന്നാൽ ഭൂരിപക്ഷ ഹിതം നടപ്പാക്കലാണ് എന്ന് കെ ടി ക്ക് വാദമുണ്ടോ?
“മണ്ഡലിന്റെ കാലത്ത് ബി ജെ പിയും കോണ്ഗ്രസും ഒരുപോലെ സവര്ണ ജാതി ധ്രുവീകരണമുണ്ടാക്കി വി പി സിംഗ് സര്ക്കാറിനെതിരെ തിരിച്ചുവിടാന് നോക്കിയ ചരിത്രമൊന്നും ആരും മറന്നു പോകരുത്” എന്ന് കെ ടി എഴുതുന്നുണ്ട്. മണ്ഡൽ ശിപാർശ നടപ്പാക്കാനുള്ള വി പി സിംഗ് സർക്കാരിന്റെ നീക്കത്തോട് സി പി എമ്മിന്റെ സമീപനം എന്തായിരുന്നു എന്ന് കുഞ്ഞിക്കണ്ണൻ അടുത്ത ലേഖനത്തിൽ വിശദീകരിക്കുമായിരിക്കും.
“…. ഈയൊരു സാഹചര്യത്തിലാണ് ജാതി ഭിന്നതകളുണ്ടാക്കി ജനങ്ങളുടെയും പണിയെടുക്കുന്ന വര്ഗങ്ങളുടെയും ഐക്യം തകര്ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെയും ഭരണവര്ഗങ്ങളുടെയും നീക്കങ്ങളെ പുരോഗമന ജനാധിപത്യ ശക്തികള്ക്ക് പ്രതിരോധിക്കേണ്ടി വന്നത്”.
ആ ജാതി ഭിന്നത അവസാനിപ്പിക്കാനും ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കാനുമാണ് സി പി എം മുന്നാക്ക സംവരണം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത് എന്നാണല്ലോ ഇതിൽ നിന്ന് മനസിലാകുന്നത്. ആർഎസ്എസിനെ പ്രതിരോധിക്കാൻ ആർഎസ്എസിന്റെ മുദ്രാവാക്യം ഏറ്റെടുക്കുക, എന്തൊരു രാഷ്ട്രീയ പ്രബുദ്ധത. ഇക്കണക്കിനു പോയാൽ ആർ എസ് എസിനെ തോൽപിക്കാൻ പൗരത്വഭേദഗതി നിയമവും കെ ടിയുടെ പാർട്ടി ഏറ്റെടുക്കുമായിരിക്കും!
“സംവരണമടക്കമുള്ള ഭരണഘടനാപരമായ പരിരക്ഷാ വ്യവസ്ഥകളിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്ക്ക് പരിഹാരമുണ്ടാക്കാന് കഴിയില്ലെന്നതാണ് സി പി ഐ എം നിലപാട്.” ആയിക്കോട്ടെ. പക്ഷേ മുന്നാക്കക്കാരുടെ പ്രശ്നങ്ങൾക്ക് സംവരണം പരിഹാരമാകുമെന്ന് സി പി എം കരുതുന്നുണ്ടല്ലോ, അതുമതി. സംവരണമല്ല പരിഹാരം എന്ന ആശയം ആർ എസ് എസിന്റേതാണ് എന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറയാൻ മറന്നതാകും! സംവരണം എടുത്തുകളയാൻ സംഘ്പരിവാർ നേതാക്കൾ പലപ്പോഴായി ആവശ്യപ്പെട്ടത് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും!
“മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും സംവരണം ഏര്പ്പെടുത്തിയ സംസ്ഥാന സര്ക്കാര് തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം മറ്റു പലതുമാകാം”.
ഗെയിൽ സമരകാലത്തും സമാനമായിരുന്നു കുഞ്ഞിക്കണ്ണന്റെ വിശദീകരണം. അന്ന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതത്വം കൂടിയുണ്ടായിരുന്നു വാചകത്തിൽ. സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം വ്യക്തമാണ്. സാമൂഹികനീതി അട്ടിമറിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് ആർ എസ് എസ് ആയാലും സി പി എം ആയാലും…
“ഒരു കാര്യം സംശയരഹിതമായി പറയാനുള്ളത്, സംവരണം കൊണ്ട് ജാതിയോ ജാതീയതയോ ഇല്ലായ്മ ചെയ്യാന് സാധിക്കില്ലെന്നതാണ്”. കുഞ്ഞിക്കണ്ണൻ സംശയരഹിതമായി പറഞ്ഞ കാര്യത്തിലുള്ള എന്റെ സംശയമിതാണ്; ജാതിയെ ഇല്ലായ്മ ചെയ്യാനാണ് സംവരണം എന്നാരെങ്കിലും പറഞ്ഞോ? തുല്യനീതിക്കു വേണ്ടിയുള്ള ഒരു പരിശ്രമത്തെ ഇങ്ങനെ ജാതിയിലേക്ക് ചുരുക്കിക്കെട്ടുന്നത് അത്ര നിഷ്കളങ്കമാണോ? സംവരണം ഒരു സാമൂഹിക ധർമ്മവും നിർവ്വഹിക്കുന്നില്ല എന്നാണെങ്കിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ സി പി എം മുന്നിട്ടിറങ്ങിയത് എന്തിനാകാം?
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പട്ടിണി മാറ്റാനാണ് മുന്നാക്ക സംവരണം എന്നാണ് സി പി എമ്മിന്റെ ന്യായം. പട്ടിണി മാറ്റാനുള്ള ഉപാധിയാണ് സംവരണം എങ്കിൽ നൂറിൽ നൂറു സീറ്റും പിന്നാക്ക വിഭാഗങ്ങൾക്ക് നീക്കിവെക്കേണ്ടി വരില്ലേ? സർക്കാർ ജോലിയിൽ സംവരണം കിട്ടിയാൽ മാത്രം തീരുന്ന തരം പട്ടിണിയാണോ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർ അനുഭവിക്കുന്നത്? മുന്നാക്ക സംവരണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളെ കുറിച്ച് കുഞ്ഞിക്കണ്ണന്റെ ലേഖനത്തിൽ ഒരിടത്തും ഒരു വരി പോലും ഇല്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിറം പിടിപ്പിച്ച നുണകൾ എന്ന് മാത്രമേ ആ ലേഖനത്തെ വിലയിരുത്താനാകൂ.

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending