Connect with us

gulf

കര്‍മ്മ സരണിയില്‍ മൂന്ന് പതിറ്റാണ്ട്: കെഎംസിസി നേതാവ് സക്കീര്‍ അഹമ്മദ് മടങ്ങുന്നു

മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: പ്രവാസത്തിന്റെ തനിയാവര്‍ത്തനങ്ങളുംഅതിജീവനത്തിന്റെ നൈരന്തര്യങ്ങളോടുമൊപ്പം ആദര്‍ശ പ്രസ്ഥാനത്തിന്റെ അമരത്ത് സൗമ്യ പ്രതീകമാവുകയുംഹരിത പ്രസ്ഥാനത്തിന് മാതൃകാ നേതൃത്വമാവുകയുംചെയ്ത ദമ്മാമിലെകെഎംസിസി നേതാവ് കൈപാക്കില്‍ സക്കീര്‍ അഹമ്മദ്നാട്ടിലേക്ക് മടങ്ങുന്നു.മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും.

മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രവാസി കൂട്ടായ്മകള്‍കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കെഎംസിസിയിലൂടെ പൊതു രംഗത്ത് സജീവമായവരില്‍പ്രമുഖനാണ്സക്കീര്‍ അഹമ്മദ്. പൊതുരംഗത്തുനിറഞ്ഞു നില്‍ക്കുകയും നവാഗതര്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംകാലാനുസൃതമായ ആശയാടിത്തറ വിഭാവനം നല്‍കുകയും ചെയ്തുകൊണ്ടാണ് സക്കീര്‍ അഹമ്മദിന്റെയാത്രാമൊഴി.

കോഴിക്കോട് കൊടുവള്ളി കത്തറമ്മല്‍ സ്വദേശിയയായ അദ്ദേഹം 1992 ല്‍ റിയാദിലാണ് പ്രവാസം ആരംഭിച്ചത്.പിന്നീട് അല്‍ ജുബൈലിലും ഒടുവില്‍ ദമ്മാമിലും വിവിധ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുകയും ഔദ്യോഗിക ജീവിതത്തിലെ കൃത്യനിഷ്ഠതയുംഅര്‍പ്പണ ബോധവുംഅദ്ദേഹത്തെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുകയും ചെയ്തു.നിലവില്‍ ജര്‍മ്മന്‍ കമ്പനി യായഎബിടിയില്‍ വിതരണ വിഭാഗത്തിലെ മാനേജര്‍ ആയിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെമുസ്‌ലിംലീഗ്സഹയാത്രികനായസക്കീര്‍ അഹമ്മദ്സ്വദേശത്തെപ്രാദേശിക ബാങ്കില്‍ ഡയറക്ടര്‍ ആയിരുന്നിട്ടുണ്ട്.നാട്ടില്‍ നിന്ന് ലഭിച്ച പൊതു പരിജ്ഞാനത്തിലൂടെപ്രവാസലോകത്ത്കെ.എം.സി.സിയില്‍വളരെ പെട്ടെന്നാണ് അദ്ദേഹംനേതൃനിരയിലേക്ക്ഉയര്‍ന്നത്.കെ.എം.സി.സികൊടുവള്ളി മണ്ഡലം സെക്രട്ടറി, ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ദമ്മാംസെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി,കിഴക്കന്‍പ്രവിശ്യജനറല്‍ സെക്രട്ടറി, സഊദി നാഷണല്‍ സുരക്ഷാ സമിതികണ്‍വീനര്‍,സിജി ദമ്മാം ട്രഷറര്‍,എം.എസ്.എസ് സെക്രട്ടറിഎന്നീനിലകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍കെ.എം.സി.സി സഊദി ദേശീയ സമിതിയില്‍ സെക്രട്ടറിയേറ്റ് അംഗമാണ്.എഞ്ചനീയര്‍ മാരായമൂന്നുമക്കളും ഭാര്യയുമടങ്ങിയ കുടുംബത്തോടൊപ്പം സ്വദേശത്ത് വിശ്രമ ജീവിതം ആഗ്രഹിക്കുന്ന സക്കീര്‍ അഹമ്മദ് നാട്ടില്‍ ലീഗ് രാഷ്ട്രീയത്തോടൊപ്പംജീവകാരുണ്യ രംഗത്ത് സജീവമാകുമെന്ന് വ്യക്തമാക്കി.കിഴക്കന്‍ പ്രവിശ്യ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്ഊഷ് മളമായ യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രവിശ്യ കമ്മിറ്റി അറിയിച്ചു.

 

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending