Connect with us

Video Stories

തിരിച്ചടിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Published

on

കെ.പി ജലീല്‍

രാജ്യത്തെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദിയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഇന്ത്യയിലെ ജനങ്ങളിലേക്കുതന്നെ തിരിച്ചടിക്കുകയാണ്. നോട്ടു റദ്ദാക്കല്‍ നടപടി വന്‍ പരാജയമെന്ന് വ്യക്തമാകുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ബാങ്കിങ് വൃത്തങ്ങളില്‍ നിന്നുള്ള അനൗദ്യോഗിക കണക്കുകള്‍ . ഇതുപ്രകാരം പിന്‍വലിച്ച 15.4 ലക്ഷം കോടിയുടെ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളിലെത്തിയതായാണ് ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കള്ളപ്പണം രണ്ടു ശതമാനം മാത്രമേ ഉള്ളൂ എന്ന് പലരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. 15.4 ലക്ഷം കോടിയില്‍ 14.97 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കള്ളപ്പണം രാജ്യത്തുള്ളത് വെറും അമ്പതിനായിരം കോടിയില്‍ താഴെയാണെന്നാണ് വ്യക്തമാകുന്നത്. ഇത് പിടിച്ചെടുത്തില്ലെങ്കില്‍ തന്നെയും സര്‍ക്കാരിനോ രാജ്യത്തിനോ കാര്യമായ ഒരു കോട്ടവും വരാന്‍ പോകുന്നതാവില്ല. ഒന്നര മാസത്തിനകം ഏതാണ്ട് 4200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ആദായ നികുതി വിഭാഗം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാലിതുവരെയും റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് പദ്ധതി പരാജയപ്പെട്ടതായി സമ്മതിക്കുന്നുവെന്നതിന്റെ തെളിവാണ്. പാര്‍ലമെന്ററി സമിതിയില്‍ നല്‍കിയ വിവരമനുസരിച്ച് സര്‍ക്കാര്‍ തലേന്ന് നല്‍കിയ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കൈമലര്‍ത്തുന്നത്. ഇന്നലെ പോലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ അദ്ദേഹം കാട്ടിയ തിടുക്കം കുനിയാന്‍ പറയുമ്പോള്‍ നിലത്തിഴയുന്ന വിധേയനെയാണ് വെളിച്ചത്താക്കിയത്. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയെയാണ് സത്യത്തില്‍ മോദിയും പട്ടേലും ചേര്‍ന്ന് പൊളിച്ചടുക്കിയിരിക്കുന്നത്.
രാജ്യത്തെ 85 ശതമാനം പണമാണ് പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് ഒറ്റയടിക്ക് ‘കൊള്ളയടി’ച്ചത്. അമ്പതു ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നും രാജ്യത്തെ അഞ്ചു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ കള്ളപ്പണം തിരിച്ചുവരില്ലെന്നും അതുവഴി രാജ്യത്ത് നല്ല കറന്‍സികള്‍ മാത്രം പ്രചാരത്തിലാവുമെന്നും കള്ളപ്പണക്കാരെ കുടുക്കാനാവുമെന്നുമായിരുന്നു പ്രധാന മന്ത്രിയുടെയും ഭരണ കക്ഷിക്കാരുടെയും വാഗ്ദാനങ്ങള്‍. എന്നാല്‍ ഇതെല്ലാം വീണ്‍വാക്കുകളായെന്നാണ് പുതിയ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൂചന. ഇതിലൂടെ രാജ്യത്തെ പകുതിയോളം വരുന്ന സാധാരണക്കാരും പാവങ്ങളുമാണ് വെട്ടിലാകുന്നത്. പണക്കാര്‍ക്ക് ഒരു വിധ ബുദ്ധിമുട്ടുകളും ഏല്‍ക്കേണ്ടിവരുന്നില്ല.
അമ്പത് ദിവസം പിന്നിട്ടശേഷം ഡിസംബര്‍ 31ലെ പുതുവര്‍ഷ സന്ധ്യയില്‍ പ്രധാനമന്ത്രി നടത്തിയ രണ്ടാമത്തെ ദേശീയപ്രഭാഷണത്തില്‍ നോട്ടു ബന്ധനത്തെയും എത്ര രൂപ ബാങ്കിലേക്ക് വന്നുവെന്നതിനെക്കുറിച്ചും ഒന്നും പറയാതിരുന്നതിലെ ദുരൂഹത ഇപ്പോള്‍ വ്യക്തമാകുകയാണ്. കഴിഞ്ഞ ഡിസംബര്‍ 13ന് 12.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ പഴയ നോട്ടുകളായി തിരിച്ചെത്തിയെന്നായിരുന്നു ഡിസംബര്‍ 19ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ജനങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. വെറും ഒരു മാസവും അഞ്ചു ദിവസവും കൊണ്ട് മുക്കാല്‍ പങ്ക് നോട്ടുകളും തിരിച്ചെത്തിയെന്ന് വെളിപ്പെടുത്തപ്പെട്ടതോടെ തന്നെ പദ്ധതി പാളിയെന്ന് സൂചനകളുണ്ടായിരുന്നു. എന്നാലും പ്രധാനമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഇത് മന:പൂര്‍വം മറച്ചുവെക്കുകയായിരുന്നു മോദിയെന്നാണ് ഇപ്പോള്‍ പകല്‍ പോലെ തെളിയുന്നത്. ദിവസമെന്നോണം മാറിമറിഞ്ഞുവന്ന ഉത്തരവുകള്‍ മാത്രം മതി ദീര്‍ഘദൃഷ്ടിയില്ലാത്തതായിരുന്നു നടപടിയെന്ന് വ്യക്തമാകാന്‍. രണ്ടു മാസമായിട്ടും നോട്ടു നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാത്രമല്ല, പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് ഉറപ്പു നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് അധികൃതരെലല്ലാം.അതുകൊണ്ടാണ് ഇപ്പോള്‍ കാര്‍ഡ് സംവിധാനത്തേക്ക് മാറാനുള്ള ഉപദേശം. ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കുപോലും കാര്യങ്ങളുടെ നിയന്ത്രണമില്ലെന്ന തോന്നലാണ് ജനങ്ങളിലുണ്ടാക്കിയത്. കാലാവധിക്കുശേഷവും ജെയ്റ്റിലി പറഞ്ഞത് എത്ര രൂപ ബാങ്കില്‍ തിരിച്ചെത്തിയെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനങ്ങളോട് ചെയ്ത കൊടും ക്രൂരതയാണ് ഫലത്തില്‍ നോട്ടു ബന്ധനത്തിലൂടെ നടത്തിയിരിക്കുന്നത്. പിന്‍വലിച്ചതിന്റെ പകുതിയിലധികം നോട്ട് മാത്രമേ ഇതിനകം സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കാനായിട്ടുള്ളൂ. എട്ടു ലക്ഷം കോടി രൂപയാണ് 2000 രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളായി അച്ചടിച്ചിരിക്കുന്നത്. ഇതില്‍ നാലിലൊന്നുമാത്രമാണ് 500 രൂപയുടേത്. നോട്ടച്ചടിക്കുന്നതിനുള്ള പേപ്പറും മഷിയും ഇല്ലെന്നതും സര്‍ക്കാരിന് നാല് പ്രസുകള്‍ മാത്രമേ രാജ്യത്തുള്ളൂ എന്നതുമാണ് കാരണം. ഇതിനുപുറമെയാണ് അച്ചടിച്ച നോട്ടുകളുടെ പിശകുകള്‍.
നടപടിയിലൂടെ ജനങ്ങളുടെയും സമ്പദ് രംഗത്തിന്റെയും ഇടപാടുകള്‍ നിലച്ചിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. പണമില്ലാതെ തൊഴില്‍മേഖല തകര്‍ന്നുതരിപ്പണമായിരിക്കുന്നു. ചെറുകിട വ്യാപാരികളും വ്യവസായികളും തൊഴിലാളികളും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളിലായിരിക്കുന്നു. കര്‍ഷകര്‍ ആവശ്യത്തിന് പണം ലഭിക്കാതെ വിളകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുകയോ റോഡില്‍ തള്ളുകയോ ചെയ്യുന്നു. സൂററ്റ്, മഥുര, തിരുപ്പൂര്‍ തുടങ്ങിയ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ തൊഴിലിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പണിയില്ലാതെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയിരിക്കുന്നു. കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന ബംഗാളികളും ബീഹാറികളും നാടുപിടിച്ചു. ഗ്രാമങ്ങളില്‍ പട്ടിണിയുടെ വിളയാട്ടം കണ്ടു തുടങ്ങി. ഇതുമൂലം ഉണ്ടായ നഷ്ടം ശത കോടികള്‍ വരും. ആകെയുണ്ടായിരിക്കുന്ന നേട്ടം 15 ശതമാനത്തിന്റെ അധിക ആദായ നികുതി കിട്ടിയെന്നതു മാത്രമാണ്. രാജ്യത്തിന് സംഭവിച്ചിരിക്കുന്ന വന്‍ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഇത് എത്രയോ തുച്ഛവും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരഉല്‍പാദനത്തിലും കോടികളുടെ കുറവാണ് ഉണ്ടാകാന്‍ പോകുന്നത്.
ഇനി നാലു മാസമെടുത്തു മാത്രമേ ഇത്രയും നോട്ടുകള്‍ അച്ചടിക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. നോട്ട് അച്ചടിക്കുന്നതിനും അവയുടെ വിതരണത്തിനുമായി 1.25 ലക്ഷം കോടി രൂപയോളം ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടി നോക്കുമ്പോള്‍ രാജ്യം പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച പോലെ വന്‍ തോതിലുള്ള സാമ്പത്തിക മാന്ദ്യത്തിലാകും ചെന്നെത്തുക. രാജ്യങ്ങളെല്ലാം സാമ്പത്തിക കുതിപ്പിനും പണം പരമാവധി വിപണിയില്‍ വിതരണത്തിനുമാണ് ശ്രമിക്കുന്നതെന്ന് വരികെ എന്തുകൊണ്ടാണ് മോദി ഈ സാഹസത്തിനു മുതിര്‍ന്നതെന്നാണ് ആശങ്കപ്പെടുന്നത്. ബാങ്കുകളില്‍ പരമാവധി പണം എത്തിക്കുകയാണ് ലക്ഷ്യമെന്നാണെങ്കില്‍ ഇതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. കുത്തക വ്യവസായികള്‍ കോടിക്കണക്കിന് രൂപ വായ്പയായും സബ്‌സിഡിയായും വാങ്ങിയെടുത്തുകൊണ്ടുപോയി കിട്ടാക്കടം വരുത്തി രാജ്യത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് ഇതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്. ധനകാര്യ വര്‍ഷത്തിന്റെ മൂന്നാമത്തെ ക്വാര്‍ട്ടറില്‍ രണ്ടര ലക്ഷം കോടിയുടെ പദ്ധതികള്‍ പകുതിയായി കുറയുമെന്ന് ‘സെന്റര്‍ ഫോര്‍ ഇന്ത്യന്‍ എക്കണോമി’യിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. അരുണ്‍കുമാര്‍ പറയുന്നതനുസരിച്ച് രാജ്യം വലിയ മണ്ടത്തരത്തിന് വിധേയമായിരിക്കുകയാണ്. രാജ്യത്തും പുറത്തും ഇന്ത്യയെ സ്‌നേഹിക്കുന്ന നിരവധി സാമ്പത്തിക വിദഗ്ധരുണ്ടായിരിക്കെ എന്തുകൊണ്ടാണ് ഇവരോടൊന്നും കൂടിയാലോചിക്കാതെ ഇത്തരമൊരു മണ്ടത്തരത്തിന് പ്രധാനമന്ത്രി തയ്യാറായതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാത്രമല്ല, കള്ളപ്പണം എന്നത് ഗുണപരമായും സാമ്പത്തിക രംഗത്ത് സ്വാധീനം ചെലുത്തുന്നതാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫ. അരുണ്‍കുമാര്‍ പറയുന്നു. ഒരാള്‍ റിയല്‍ എസ്റ്റേറ്റില്‍ പണം ചെലവഴിക്കുമ്പോള്‍ കള്ളപ്പണവും വെള്ളപ്പണവും രണ്ടും ചേര്‍ന്ന് അത് സമ്പദ് വ്യവസ്ഥയില്‍ ഇഴുകിച്ചേരുന്നുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. പിന്‍വലിച്ചതോടെ ലക്ഷം കോടികള്‍ ബാങ്കിലെത്തിയെങ്കിലും അതുകൊണ്ട് രാജ്യത്തെ സമ്പദ് രംഗത്തിന് ഇനി പ്രയോജനകരമാവില്ല.
നാലര ലക്ഷം കോടി കള്ള നോട്ടാണെന്ന വാദമാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നത്. നോട്ടു നിരോധിച്ചില്ലെങ്കില്‍ തന്നെയും ആദായ നികുതി വകുപ്പിന്റെയും മറ്റും നേതൃത്വത്തില്‍ കള്ളപ്പണം അഥവാ ഡെഡ്മണി പിടിച്ചെടുക്കാമായിരുന്നു. ഇതിന് തയ്യാറായെങ്കിലും വകുപ്പിന് വേണ്ടത്ര ഉദ്യോഗസ്ഥരും ജീവനക്കാരുമില്ലാത്തതുമൂലമാണ് കഴിഞ്ഞ കാലങ്ങളില്‍ അത് നടക്കാതെ പോയത്. ഇപ്പോള്‍ പിടിച്ചെടുക്കപ്പെട്ട കള്ളപ്പണമാകട്ടെ ഇനി കേസും കൂട്ടവുമായി ഏറെ നാള്‍ കഴിഞ്ഞേ ഉപയോഗിക്കാനുമാവൂ. പലതും തിരിച്ചുകൊടുക്കേണ്ട അവസ്ഥയും വന്നേക്കും. മതിയായ തെളിവില്ലാതെയാണ് തന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹനറാവു പറയുന്നത്.
അച്ചടിച്ച് മുഴുവന്‍ പണവും തിരിച്ചുവന്ന് ജനങ്ങള്‍ അവ ഉപയോഗിച്ചുതുടങ്ങാനും മാനസികമായി ഇനിയവര്‍ തയ്യാറാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പലരും പണം വീടുകളില്‍ ഇപ്പോള്‍ തന്നെ ഡെഡ് മണിയായി സൂക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പകുതിയോളം പേരെങ്കിലും 2000 രൂപയുടെ ഒരു നോട്ടുതന്നെ വീടുകളില്‍ സൂക്ഷിച്ചാല്‍ മാത്രം ഒന്നര ലക്ഷം കോടിയോളം രൂപ ആയിനത്തില്‍ മാത്രം വൃഥാവിലാകും. ഇതുകൂടാതെ ചില്ലറ നോട്ട് അടിക്കാനും സമയമേറെ എടുക്കേണ്ടിവരും. അമേരിക്കയും യൂറോപ്പുമൊക്കെ കള്ളപ്പണത്തിന്റെ ശല്യം പേറുന്നവരായിട്ടും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല. മാത്രമല്ല കള്ളപ്പണം എന്നത് ബഹുഭൂരിപക്ഷവും നോട്ടിലൂടെ ശേഖരിച്ചുവെക്കുന്നതല്ല എന്ന തിരിച്ചറിവു കൂടിയാണ് ഇന്ത്യ നല്‍കുന്ന പാഠം. ഇന്ത്യയില്‍ നിന്ന് വന്‍കിട കുത്തകകള്‍ വഴി 80 ലക്ഷം കോടി രൂപ പുറത്തേക്ക് ഒഴുകിയിട്ടുണ്ടെന്ന് പറയുമ്പോഴും അതൊന്നും പണമായല്ല എന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവില്‍ പ്രവാസികളുടെ കയ്യിലുള്ള പഴയ നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന അവസ്ഥ കൂടി വരുത്തിയത് ഇനിയും പണം തിരിച്ചെത്തരുതെന്ന് കരുതിയാണോ എന്നും സംശയിക്കണം.
ഇതൊക്കെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടിയ പോലെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടും എന്നേ പറയാനുള്ളൂ. ഇതിലൂടെ അപ്രമാദിത്വം ചമയുന്ന മോദിക്ക് താല്‍ക്കാലികമായി നേട്ടമുണ്ടാകാമെങ്കിലും പാര്‍ട്ടിയുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള വന്‍ പ്രതിഷേധത്തെ നേരിടാന്‍ കഴിയാതെ ഒളിച്ചോടേണ്ട അവസ്ഥയാകും സംഭവിക്കുക. എന്തു ശിക്ഷ വേണമെങ്കിലും തന്നോളൂ എന്ന മോദിയുടെ വാക്കുകള്‍ അറംപറ്റാനുള്ള സാധ്യതയും വിദൂരമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending