main stories
ധനമന്ത്രിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ കിട്ടി? തോമസ് ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല
ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പരസ്യമായി കളളം പറയുകയും ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്ത ധനകാര്യമന്ത്രി രാജിവെക്കണം. മന്ത്രിക്ക് അധികാരത്തില്‍ തുടരാനുളള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരട് റിപ്പോര്‍ട്ടാണ് എന്ന് പറഞ്ഞാണ് ഇത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇത് കരടാണെന്ന് അനുമാനിച്ചു എന്നാണ് പറയുന്നത്. യഥാര്‍ഥ റിപ്പോര്‍ട്ടും കരട് റിപ്പോര്‍ട്ടും കണ്ടാല്‍ തിരിച്ചറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു.
ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളോട് കളളം പറയുകയാണ്. തുടര്‍ച്ചയായി നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അന്തിമറിപ്പോര്‍ട്ടാണെന്ന് പറഞ്ഞാല്‍ അത് ഗുരുതരമായ തെറ്റാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത് കരട് റിപ്പോര്‍ട്ടാണ് എന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിഎജിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. അന്തിമ റിപ്പോര്‍ട്ട് സിഎജി സര്‍ക്കാരിന് നല്‍കിയത് നവംബര്‍ ആറിനാണെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
ആ സാഹചര്യത്തില്‍ എന്തിനാണ് 14-ന് എന്തിനാണ് കരട് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞത്. സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുളള കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നടപടിക്രമങ്ങളും ചട്ടലംഘനങ്ങളും അറിയാം. ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 130 ആയി.
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്.എഫ് സംഘവും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
അതേസമയം അപകടത്തില്‍പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 230 പേര് യാത്രക്കാരും 12 പേര് ജീവനക്കാരുമാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
യാത്രക്കാരില്‍ 169 പേര് ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പേര് പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമാണ്. യാത്രക്കാരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് 11 വര്‍ഷം പഴക്കമുണ്ട്. വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു.
india
അഹമ്മദാബാദ് വിമാനാപകടം: 110 യാത്രക്കാര്‍ മരിച്ചു
അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് 110 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.
അതേസമയം വിമാനത്തില്‍ 242 പേര് ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്സിലെ പോസ്റ്റില്‍ സ്ഥിരീകരിച്ചു.
india
അഹമ്മദാബാദ് വിമാനാപകടം; 30 പേര് മരിച്ചതായി റിപ്പോര്‍ട്ട്
വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി സൂചന

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 30 പേര് മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ലണ്ടനിലേക്കുള്ള ടേക്കോഫിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. അപകടസമയത്ത് വിമാനത്തില്‍ 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
”അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തുന്ന ഫ്ലൈറ്റ് AI171, ഒരപകടത്തില്‍ പെട്ടു. ഈ നിമിഷം, ഞങ്ങള്‍ വിശദാംശങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്ഡേറ്റുകള് എത്രയും വേഗം പങ്കിടും” -എയര്‍ ഇന്ത്യ അറിയിച്ചു.
ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസാണ് തകര്‍ന്നത്. Boeing 787 എന്ന വിമാനമാണ് തകര്‍ന്നത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ഓദ്യോഗികമല്ലാത്ത വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?