tech
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ആപ്പുകളുണ്ടോ? ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ പണിവരും

ഉപയോഗിക്കാനുള്ള എളുപ്പം കൊണ്ട് ബഹുഭൂരിപക്ഷം ടെക്നോളജി പ്രേമികളും ആന്‍ഡ്രോയ്ഡ് ആരാധകരാണ്. എന്നാല്‍ തുറന്ന പുസ്തകമെന്നാണ് ആന്‍ഡ്രോയിഡിനെ വിളിക്കാറ്. ഇത് തന്നെയാണ് ഉപയോഗിക്കാനുള്ള എളുപ്പം പോലെ തന്നെ അപകടകരവുമാകുന്നത്. നിരവധി ആപ്പുകളാണ് നമ്മള് അറിയാതെ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് പലപ്പോഴും നമ്മള് മനസ്സിലാക്കാറില്ല. ആപ്പുകളുണ്ടാക്കുന്ന അപകടം മനസ്സിലാക്കാതെയാണ് പലപ്പോഴും നമ്മള് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുള്ളത്.
പ്ലേസ്റ്റോറില്‍ നിന്നും ഇടക്കിടെ ഗൂഗിള്‍ തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകള്‍ ഇപ്പോഴും യാതൊരു വെല്ലുവിളികളും ഇല്ലാതെ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ജനപ്രിയ ആപ്പുകളാണെന്ന് കരുതി അവ അപകടകാരികളാണെന്ന് കരുതാത്തതാണ് പലപ്പോഴും നമ്മെ കുഴിയില്‍ ചാടിക്കുന്നത്. ചില അപകടകാരികളായ ആപ്പുകള്‍ പരിശോധിക്കാം.
പലരും സെര്‍ച്ച് എഞ്ചിനായി ഉപയോഗിക്കുന്ന യു.സി ബ്രൗസര്‍ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് സുലഭമായി കൈമാറുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിനോടകം തന്നെ യുസി ബ്രൗസറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫോണിലെ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്ത് വേഗതയും സ്റ്റോറേജും വര്‍ധിപ്പിക്കും എന്ന വാഗ്ദാനം നല്കി പറ്റിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ക്ലീനിറ്റ്. ഈ ആപ്പും ഡാറ്റ ചോര്‍ത്താന്‍ സാധ്യതയേറെയാണ്. നിലവിലെ സ്മാര്‍ട്ട് ഫോണുകളില്‍ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്യാന്‍ ഓപ്ഷന് ഉണ്ടായിരിക്കെയാണ് ഡാറ്റ ചോര്‍ത്തുന്ന ഈ ആപ്പിന് ആവശ്യക്കാര്‍ ഏറുന്നത്.
തേര്‍ഡ് പാര്‍ട്ടി ബ്രൗസറുകളില്‍ ഒന്നായ ഡോള്‍ഫിന്‍ ബ്രൗസറും യൂസര്‍മാരെ രഹസ്യമായി ട്രാക് ചെയ്യുന്ന ഏറ്റവും അപകടകാരിയായ ബ്രൗസറാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യൂസര്‍മാര്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം ഡോള്‍ഫിന്‍ ബ്രൗസര്‍ സേവ് ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്.
100 മില്യണ്‍ ആളുകള്‍ പ്ലേസ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്ത ആപ്പാണിത്. എന്നാല്‍ ഹാക്കര്‍മാക്ക് ആക്രമണങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതുപോലെ നിരവധി ആപ്പുകളാണ് നമ്മളറിയാതെ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അതില്‍ നല്‍കിയിരിക്കുന്ന tersm& condtions വായിച്ച് ആപ്പ് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തണം.
News
എഐ ഉപയോഗിച്ച് സ്വന്തം ശബ്ദത്തില്‍ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ ഓഡിയോബുക്ക് പുറത്തിറക്കി മെലാനിയ ട്രംപ്
മെഷീന് ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി.

മെഷീന് ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി. പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്വന്തം ശബ്ദത്തിലാണ് വിവരിക്കുന്നത്.
‘പ്രസിദ്ധീകരണത്തില്‍ ഒരു പുതിയ യുഗം,’ X-ല്‍ മെലാനിയ പ്രഖ്യാപിച്ചു. ‘എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് വിവരിച്ച മെലാനിയ – AI ഓഡിയോബുക്ക് – നിങ്ങള്‍ക്ക് കൊണ്ടുവരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രസിദ്ധീകരണത്തിന്റെ ഭാവി ആരംഭിക്കട്ടെ.’
‘എന്റെ കഥ. എന്റെ കാഴ്ചപ്പാട്. സത്യം,’ മെലാനിയ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രൊമോഷണല്‍ വീഡിയോയില്‍ AI ആഖ്യാതാവ് പറയുന്നു.
വെറും ഏഴ് മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോബുക്ക്, സ്ലോവേനിയയിലെ കുട്ടിക്കാലം മുതല്‍ അന്താരാഷ്ട്ര മോഡലിംഗ് കരിയര്‍ വരെയുള്ള മെലാനിയയുടെ യാത്രയെക്കുറിച്ചും ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ചെലവഴിച്ച സമയത്തെക്കുറിച്ചും ഒരു ഉള്‍ക്കാഴ്ച നല്കുന്നു. ഹാര്‍ഡ്കവര്‍ പതിപ്പ് 2024 ഒക്ടോബറില്‍ പുറത്തിറങ്ങി.
https://x.com/MELANIATRUMP/status/1925507111015915776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1925507111015915776%7Ctwgr%5E39591a45d7bd447c7e70a7010906522413de3bfd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fus-news%2Fstory%2Fmelania-trump-releases-audiobook-of-her-memoir-created-entirely-with-ai-glbs-2729109-2025-05-23
25 ഡോളര്‍ വിലയുള്ള ഇംഗ്ലീഷ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.
നവീകരണത്തെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപ്പോഴും അത്യാധുനിക സാങ്കേതികവിദ്യയെ മെലാനിയ സ്വീകരിക്കുന്നു. AI ഡീപ്ഫേക്കുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് പിഴ ചുമത്തുന്ന നടപടിയായ ടേക്ക് ഇറ്റ് ഡൗണ്‍ ആക്ടില്‍ പ്രസിഡന്റും പ്രഥമ വനിതയും അടുത്തിടെ ഒപ്പുവച്ചു.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
News
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്ടാക്റ്റുകളില് നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.
എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
-
kerala1 day ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india2 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
india2 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
film2 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
-
india2 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്