Connect with us

india

കര്‍ഷക സമരത്തെ പിന്തുണച്ചതിനു പിന്നാലെ റിഹാനയുടെ മതമന്വേഷിച്ച് ഇന്ത്യക്കാര്‍

ഗൂഗിള്‍ സെര്‍ച്ച് ട്രെന്റിലാണ് റിഹാനയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി തേടുന്നത്

Published

on

രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ പോപ്പ് താരം റിഹാനയുടെ മതം അന്വേഷിച്ച് ഇന്ത്യക്കാര്‍. ഗൂഗിള്‍ സെര്‍ച്ചിലാണ്‌ റിഹാനയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി തേടുന്നത്. പോപ്പ് താരം മുസ്‌ലിമാണോ എന്നതാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്.

റിഹാനയുടെ നാട്, തൊഴില്‍ രംഗം അടക്കമുള്ള എല്ലാ കാര്യങ്ങളുടെയും അന്വേഷണമാണ് ഇന്ത്യയില്‍ നിന്ന് വര്‍ധിച്ചത്.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് താരം രംഗത്തെത്തിയിരുന്നു. ഇതേ കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ചു കൊണ്ട് എന്തുകൊണ്ട് നാം ഇതേ കുറിച്ച് സംസാരിക്കുന്നില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ചുള്ള ഹാഷ്ടാഗ് യുഎസ് ട്വിറ്ററിലും ട്രെന്റിങ്ങായി. 101 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ റിഹാനയെ ഫോളോ ചെയ്യുന്നത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്ന നാലാമത്തെ വ്യക്തിയാണ്.

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

india

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യം – പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Published

on

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണെന്നും സർക്കാർ നയങ്ങൾ സമ്പന്നരെ മാത്രം സഹായിക്കാനുള്ളതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അവർ.

“ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മോദി സർക്കാറിന്റെ നയങ്ങൾ പാവങ്ങളെ സഹായിക്കാനുള്ളതല്ല, സമ്പന്നർക്ക് ഗുണം ലഭിക്കാൻ വേണ്ടിയുള്ളതാണ്. ഇന്ന് രാജ്യത്ത് നിലവിലുള്ള അസമത്വം ബ്രിട്ടീഷ് രാജിനേക്കാൾ മോശം അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക്, പാർലമെന്റിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ അപചയം സംഭവിച്ചിരിക്കുന്നു. ജനങ്ങളുടെ അവകാശം നേടിയെടുക്കാനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് മഹാത്മ ഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ സർക്കാർ തന്നെ പൗരാവകാശത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല” -പ്രിയങ്ക പറഞ്ഞു.

സംവരണ വിഷയത്തിലുൾപ്പെടെ ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിയ സംവിധാനമാണ് സംവരണം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പുതിയ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ടുവന്നു. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതികൾ തങ്ങളുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും താഴ്ന്ന നിലവാരം കാണിക്കുന്ന ഒരാൾ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

മേയ് 20നാണ് റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ 5.35 ലക്ഷം വോട്ടുനേടിയ സോണിയ ഗാന്ധി ഇവിടെനിന്ന് വിജയിച്ചിരുന്നു. 2004 മുതൽ അമേത്തിയിൽനിന്ന് വിജയിച്ചിരുന്ന രാഹുൽ ഗാന്ധി കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങി.

Continue Reading

india

‘ഗുജറാത്തില്‍ വിദ്യാര്‍ഥിക്ക് മാര്‍ക്ക് ഷീറ്റ് കിട്ടിയപ്പോ 200ല്‍ 212 മാര്‍ക്ക്; അന്തം വിട്ട് വിദ്യാര്‍ഥിയും കുടുംബവും

ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥി വന്‍ഷിബെന്‍ മനീഷ്ഭായാണ് അധിക മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്

Published

on

മാര്‍ക്ക് ഷീറ്റ് കയ്യില്‍ ലഭിച്ചപ്പോള്‍ അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ വിദ്യാര്‍ഥിയും കുടുംബവും. പരമാവധി 200 മാര്‍ക്ക് ലഭിക്കേണ്ടയിടത്ത് മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 211ഉം 212ഉം മാര്‍ക്ക്. ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥി വന്‍ഷിബെന്‍ മനീഷ്ഭായാണ് അധിക മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗുജറാത്തി, കണക്ക് എന്നീ വിഷയങ്ങളിലാണ് യഥാക്രമം 211ഉം 212ഉം മാര്‍ക്ക് ലഭിച്ചത്.

അതേസമയം, പിഴവ് സംഭവിച്ചതാണെന്നും മാര്‍ക്ക് തിരുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് പുതുക്കിയ മാര്‍ക്ക് ഷീറ്റ് ലഭിക്കുകയും ചെയ്തു. ഇതില്‍ ഗുജറാത്തിയില്‍ 191ഉം കണക്കിന് 190ഉം മാര്‍ക്ക് ആണ് നല്‍കിയിട്ടുള്ളത്. മറ്റു വിഷയങ്ങളിലെ മാര്‍ക്കില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

നേരത്തേ 1000ല്‍ 956 മാര്‍ക്കാണ് ആകെ ഉണ്ടായിരുന്നത്. അത് 934 ആയി കുറഞ്ഞു. വിദ്യാര്‍ഥിനിക്ക് ഗുജറാത്തി, കണക്ക്, എന്‍വിയോണ്‍മെന്റ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ വിഷയത്തിലും എ ഗ്രേഡ് ഉണ്ട്. 93.40 ശതമാനം മാര്‍ക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് തെറ്റ് കണ്ടെത്തുന്നത്. സംഭവം പുറത്തറിഞ്ഞയുടന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിശക് കണ്ടെത്താന്‍ നടപടി ആരംഭിച്ചു. കൂടാതെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മാര്‍ക്ക് ഷീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും വിമര്‍ശനവുമായി രംഗത്തുവന്നു. 200ല്‍ 211 മാര്‍ക്ക് കിട്ടുന്നതാണോ ഗുജറാത്ത് മോഡല്‍ എന്ന് നെറ്റിസണ്‍സ് ചോദിക്കുന്നു. ഗുജറാത്തില്‍ സ്‌കൂള്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പിഴവുകള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേഡില്‍ പിഴവ് വരുത്തിയതിന് രണ്ട് വര്‍ഷത്തിനിടെ 9000ത്തിലധികം അധ്യാപകര്‍ക്കാണ് പിഴ ചുമത്തിയത്. ഗുജറാത്ത് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2022നും 2023നും ഇടയില്‍ 10-ാം ക്ലാസിലെ 3,350ഉം 12-ാം ക്ലാസിലെ 5,868 ഉം ഉള്‍പ്പെടെ 9,218 അധ്യാപകര്‍ കണക്ക് കൂട്ടുന്നതില്‍ പിഴവ് വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ കിരിത് പട്ടേലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.54 കോടി രൂപയാണ് ഈ ഇനത്തില്‍ അധ്യാപകരില്‍ നിന്ന് സര്‍ക്കാര്‍ പിഴ ചുമത്തിയത്.

Continue Reading

Trending