Connect with us

kerala

എ. പ്രദീപ്കുമാറിനെ വെട്ടാന്‍ രഞ്ജിത്തിനെ ഇറക്കിയത് റിയാസ്

കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്.

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ബോംബ് എത്ര വേണമെങ്കിലും മലപ്പുറത്തു കിട്ടുമെന്ന് ആറാന്‍ തമ്പുരാനില്‍ മോഹന്‍ലാലിനെകൊണ്ട് പറയിപ്പിച്ച് തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് അറിയിച്ച് സി.പി.എം നാണംകെടുത്തി. എല്‍.ഡി.എഫിന്റെ താര പ്രചാരകമനായി കുറെ കാലമായി രംഗത്തുള്ള രഞ്ജിത്തിന്റെ വരവോടെ, ആന്റി ക്ലൈമാക്‌സിലേക്ക് നീളുന്ന സിനിമാക്കഥ പോലെ കോഴിക്കോട്ടെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കവും.
തന്റെ രാഷ്ട്രീയഭാവിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എ പ്രദീപ്കുമാറിനെ വെട്ടാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ഇറക്കിയ ഡി.വൈ.എഫ.്‌ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസ്, അപകടം മണത്ത് മലക്കം മറിഞ്ഞു. ഗ്രൂപ്പ് പോരിനിടയില്‍ കളിയറിയാതെ ആട്ടംകണ്ട രഞ്ജിത്തിന് ഒടുവില്‍ തലകുനിച്ച് പിന്‍മാറേണ്ടി വന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. രണ്ടു ദിവസം മുമ്പ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സംവിധായകന്‍ രഞ്ജിത്തിനെ ജില്ലാ സെക്രട്ടറിയേറ്റ് നിഷ്‌കരുണം തള്ളി. സിറ്റിങ് എം.എല്‍.എ എ പ്രദീപ്കുമാര്‍ തന്നെ കോഴിക്കോട് മത്സരിച്ചാല്‍ മതിയെന്ന നിലയിലേക്ക് എത്താന്‍ എതിര്‍പക്ഷവും തത്കാലം നിര്‍ബന്ധിതരായി.
പി.എ മുഹമ്മദ് റിയാസും കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പിയുമാണ് രഞ്ജിത്തിനെ അവതരിപ്പിച്ചതിന് പിന്നില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്രത്തിന്റെ മേധാവിയും രാജ്യസഭാ എംപിയുമായ നേതാവാണ് രഞ്ജിത്തിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കരീമിനെ അറിയിച്ചത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രദീപ്കുമാറിനെ വെട്ടാനുള്ള ആയുധമായി മുഹമ്മദ് റിയാസും രഞ്ജിത്തിനെ ഉപയോഗിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയും ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് രഞ്ജിത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തുടര്‍ന്ന് സി.പി.എമ്മിന്റെ സാഹിത്യ സംഘാടകനായ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ എസ്.എസ്.എയില്‍ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ച് രഞ്ജിത്തിനെ ലോഞ്ച് ചെയ്തു. നാലാം വട്ടം മത്സരിക്കാന്‍ കരുനീക്കിയ പ്രദീപ്കുമാര്‍ ക്യാമ്പ് ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. അപ്പോഴേക്കും മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് രഞ്ജിത്തും മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചു.
എന്നാല്‍ ഈ നീക്കത്തിലെ അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രപൂര്‍വം നീങ്ങി. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, രഞ്ജിത്തിന് എതിരായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. തന്റെ മനസാക്ഷിയും മരുമകനുമായ മുഹമ്മദ് റിയാസിന് ബേപ്പൂര്‍ സീറ്റ് ഏകദേശം ഉറപ്പിച്ചിരിക്കയാണ് പിണറായി. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും വി.കെ.സി മമ്മദ് കോയയുടെ സിറ്റിങ് സീറ്റിലാണ് റിയാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി വിജയന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. തനിക്ക് പാര വെച്ചാല്‍ പഴയ വി.എസ് പക്ഷക്കാരനായ പ്രദീപ് കുമാര്‍ ബേപ്പൂരില്‍ തിരിച്ചുപണിയുമെന്ന് തിരിച്ചറിഞ്ഞതോടെ റിയാസും നിശബ്ദനായി. എന്നാല്‍, അവസാന നിമിഷം മാനദണ്ഡം കര്‍ശനമാക്കിയാല്‍ നാലാം വട്ടം മത്സരത്തിന് ഇറങ്ങുന്ന പ്രദീപ്കുമാറിന് മാത്രം ഇളവ് കിട്ടില്ല. ഇതിലാണ് പ്രദീപ് വിരുദ്ധ ചേരിയുടെ പ്രതീക്ഷ. മൂന്നു തവണ നോര്‍ത്തില്‍ നിന്ന് ജയിച്ച പ്രദീപ് കുമാറിന്റെ നില മണ്ഡലത്തില്‍ ഇത്തവണ സുരക്ഷിതമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനോട് 85000 വോട്ടിന് തോറ്റ പ്രദീപ്കുമാര്‍ 4558 വോട്ടിനാണ് നോര്‍ത്തില്‍ പിറകില്‍ പോയത്. യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ത്ഥി വരുന്നതോടെ എല്‍.ഡി. എഫിന് രക്ഷപ്പെടാനാവില്ല.

 

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending