Connect with us

Video Stories

വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ റിപ്പബ്ലിക്

Published

on

ഡോ. രാംപുനിയാനി

രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കിയത് ഇയ്യിടെയാണ്. ഈ വേളയില്‍ പല ചോദ്യങ്ങളും നമ്മുടെ മനസ്സിനെ വേട്ടയാടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രീയ ദിശക്ക് എന്താണ് സംഭവിക്കുന്നത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ജനായത്ത ഭരണമാണ് നടക്കുന്നതെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്താനാകുമോ? ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും അനുസരിച്ചാണോ നാം ജീവിക്കുന്നത്?
കോളനി വാഴ്ചക്കെതിരെ അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിനു ശേഷമാണ് ഇന്ത്യ റിപ്പബ്ലിക്കായത് എന്നാണ് നാമിപ്പോള്‍ അനുസ്മരിക്കേണ്ടത്. എല്ലാ മതത്തിലും മേഖലയിലുമുള്ള സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ ഈ പോരാട്ടത്തില്‍ പങ്കാളികളായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങള്‍ സ്വയം രൂപപ്പെടുത്തിയെടുത്തിരുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കാവണമെന്നാണ് വരാനിരിക്കുന്ന ഇന്ത്യയുടെ ഭാഗമായ വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരും ഗ്രാമീണരും ആദിവാസികളും ദലിതരും ആഗ്രഹിച്ചത്. ജാതിയും ലിംഗവും അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ജന്മിത്വ അധികാര ശ്രേണിക്കു പകരം സ്വാതന്ത്ര്യം, സമത്വം, ഐക്യം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ അടങ്ങാത്ത ആശ.
കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖ്യധാരയായിരുന്നു ഈ വിഭാഗം. ഇതിനു വിരുദ്ധമായി ജന്മിത്വ നാടുവാഴികളും രാജാക്കന്മാരും ഭൂപ്രഭുക്കളും സമത്വമെന്ന മൂല്യത്തെ എതിര്‍ക്കുകയായിരുന്നു. മതത്തിന്റെ ഭാഷയില്‍ മയക്കിക്കിടത്തി അവര്‍ രാഷ്ട്രീയത്തെ ജന്മിത്വ മൂല്യങ്ങളില്‍ പൊതിഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പകരംഒരു മുസ്‌ലിം രാഷ്ട്രമെന്നോ അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രമെന്നോ മാറ്റിപ്പണിയാന്‍ അവര്‍ ആഗ്രഹിച്ചു. കഴിഞ്ഞ കാലത്തെ മഹത്വവത്കരണവും അതിന്റെ മാനദണ്ഡങ്ങളുമാണ് അവരുടെ ഫ്യൂഡല്‍ രാഷ്ട്രീയ സാമൂഹിക അധികാരങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ കേന്ദ്ര ബിന്ദു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി അവര്‍ അകലം പാലിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയത്തെ സഹായിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിന്റെ പേരില്‍ പാക്കിസ്താനെന്ന രാജ്യവും മതേതര ജനാധിപത്യ ഇന്ത്യയുമായി രാഷ്ട്രം രണ്ടായി വിഭജിക്കാനുള്ള ദുഃഖകരമായ അവസ്ഥയിലേക്ക് നയിച്ചത്.
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാതലാണ്. ദേശീയ പ്രസ്ഥാനത്തിന്റെ അഭിലാഷം പ്രകടിപ്പിക്കുന്ന പ്രമാണമാണത്. ഭരണഘടന നിര്‍മാതാക്കള്‍ ലോകത്തെ മിക്ക ആധുനിക ഭരണഘടനകളും പ്രാമാണീകരിക്കുകയും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുന്ന മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളുമടങ്ങുന്ന ലിഖിത രൂപത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇയ്യിടെയായി ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളും മൗലികാവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. കഴിഞ്ഞ നാലു ദശാബ്ദമായി രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാന മൂല്യങ്ങളായ ബഹുസ്വരത, നാനാത്വം, മതേതരത്വം എന്നിവ വിമര്‍ശിക്കപ്പെടുകയാണ്. ആഗോള തലത്തില്‍ വലതുപക്ഷ രാഷ്ട്രീയം സ്വയം അവകാശ വാദം സ്ഥാപിക്കുന്ന വേളയാണിത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി മതത്തിന്റെ മേലങ്കിയണിഞ്ഞ് രാഷ്ട്രീയ മൂല്യങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ആദ്യ പ്രധാന സൂചനയാണ് ആയത്തുല്ല ഖുമൈനിയുടെ ഉദയം. സോവിയറ്റ് സോഷ്യലിസ്റ്റ് സ്റ്റേറ്റ്‌സിന്റെ തകര്‍ച്ചയും ഏക സൂപ്പര്‍ പവറായി അമേരിക്കയുടെ ഉദയവും ആഗോള രാഷ്ട്രീയം പ്രത്യേകിച്ചും മതത്തിന്റെ പേരിലുള്ള സ്വത്വ ബോധത്തിന്റെ പേരില്‍ അവകാശപ്പെടാന്‍ തുടങ്ങി. ഇത്തരത്തില്‍ രാഷ്ട്രീയം രൂപപ്പെട്ടത് ആഗോള തലത്തില്‍ ലിബറല്‍ ഡമോക്രാറ്റിക് ധര്‍മ്മ ചിന്തകളും ജനാധിപത്യ സത്തയും ക്ഷയിപ്പിച്ചു.
1980 കാലഘട്ടം മനുഷ്യരാശിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമെന്നതിലേക്കു നയിക്കുന്ന വഴി തെളിഞ്ഞു. ആ സമയത്ത് രാജ ഭരണം നിലനിന്ന പല രാജ്യങ്ങള്‍ക്കും ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് പുറത്തുകടക്കാന്‍ സോവിയറ്റ് വിപ്ലവം പ്രേരണ നല്‍കി. അപ്പോള്‍ എവിടെയും സോഷ്യലിസമായിരുന്നു സംസാര വിഷയം. ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച്, സര്‍ക്കാറിന്റെ സഹായത്തോടെ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു അജണ്ട. ചൈന, വിയറ്റ്‌നാം, ക്യൂബ എന്നിവ മികച്ച ഉദാഹരണമാണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ സോഷ്യലിസം പ്രചോദനമായി. ഇത് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ അവസരം ലഭിക്കാനും ഇടയാക്കി. രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി രാഷ്ട്രത്തെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും ഇത് വഴിവെച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തുടക്കത്തിലെ മൂന്ന് ദശാബ്ദക്കാലം സാമൂഹിക പ്രശ്‌നങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. വ്യാവസായിക ഉത്പാദനവും ഹരിത വിപ്ലവവും ധവള വിപ്ലവവും രാജ്യത്തെ പിന്നാക്കാവസ്ഥയില്‍ നിന്ന് ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തി. ഈ ദശകങ്ങളില്‍ സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും എല്ലാവര്‍ക്കും അന്തസിനും സമത്വത്തിനുമാണ് റിപ്പബ്ലിക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും ആവിഷ്‌കരിച്ചത് മുഴുവന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ പരിഗണിച്ചുള്ള നിര്‍ദേശങ്ങളാലാണ്. 1990 കളില്‍ ആഗോള തലത്തിലും രാജ്യ വ്യാപകമായും നടന്ന സാമ്പത്തിക ആഗോളവത്കരണം കോര്‍പറേറ്റ് മേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ഇത് സാധാരണക്കാരുടെ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്ഷയിപ്പിക്കുമെന്ന ആശങ്ക പരത്തുകയും ചെയ്തു. ആരംഭ കാലത്തെ ഇന്ത്യ ഒത്ത സമൂഹമായി പ്രയാണം നടത്തിയതിന് ഉദാരഹണമാണ്. എന്നാല്‍ കുറച്ചു കാലമായി ഇത് നിലച്ചിരിക്കുകയാണ്. രാജ്യത്തിനകത്തെ പ്രശ്‌നങ്ങള്‍ മാത്രമല്ല ആഗോള തലത്തിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ലോക തലത്തില്‍ നമുക്ക് കാണാനാകുന്നത് രാഷ്ട്ര നേതാക്കളില്‍ ഇടുങ്ങിയ ദേശീയത കടന്നുവന്നതാണ് ഇത്തരമൊരു തകര്‍ച്ചക്കു കാരണമായത്. ഇത് ഒരു പക്ഷേ ഇറ്റലിയിലാകാം ഫ്രാന്‍സിലാകാം തുര്‍ക്കിയിലാകാം അല്ലെങ്കില്‍ അമേരിക്കയില്‍ തന്നെയാകാം.
ഈ സമയത്ത് ഇന്ത്യയില്‍ മതേതര ജനാധിപത്യ റിപ്പബ്ലിക് വെല്ലുവിളി നേരിടുകയും ഹിന്ദു ദേശീയത ശക്തി പ്രാപിക്കുകയും ചെയ്തു. ഈ ഹിന്ദു ദേശീയത രാജ്യത്തെ സാമൂഹ്യ ക്ഷേമ പദ്ധതികളും അവശ വിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള നയങ്ങളും പിന്നോട്ടടിപ്പിച്ചു. പാക്കിസ്താന്‍ പോലുള്ള രാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. നീതിയുടെ മൂല്യങ്ങള്‍ സ്വത്വത്തിന്റെ പേരില്‍ കളങ്കിതമാക്കപ്പെടുന്ന അവസ്ഥയിലേക്കാണ് ദക്ഷിണ ഏഷ്യ നീങ്ങുന്നത് എന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇപ്പോള്‍ ആശങ്ക നല്‍കുന്ന കാര്യം. കോര്‍പറേറ്റ് മേഖലക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നയങ്ങള്‍ നിയമത്തെയും സാമൂഹിക നിയന്ത്രണങ്ങളെയും ദുര്‍ബലപ്പെടുത്തും. ഈ റിപ്പബ്ലിക് ദിന വേളയില്‍ സമൂഹത്തിലെ സാധാരണക്കാരുടെയും അവശ വിഭാഗങ്ങളുടെയും പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ബഹുസ്വരതയും നാനാത്വവും തിരിച്ചുകൊണ്ടുവരാനുള്ള ഊര്‍ജം കൈവരിക്കുകയുമാണ് വേണ്ടത്.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending