Connect with us

More

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ-നഹ്‌റ സഖ്യം; ഇന്ത്യക്ക് 5 റണ്‍സിന്റെ കിടിലന്‍ ജയം

Published

on

കാണ്‍പൂര്‍: കൈവിട്ടു പോയ കളി….. ജസ്പ്രീത് ബുംറ എന്ന സീമര്‍ അത് തിരിച്ചു പിടിച്ചു…. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്‌റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്‍ വിരാത് കോലി തന്റെ യുവസീമര്‍ക്ക് പന്ത് നല്‍കിയത്. പക്ഷേ സ്ലോ ബോളുകളുടെ മാസ്റ്റര്‍ പീസുമായി ബുംറ അരങ്ങ് തകര്‍ത്തു. രണ്ട് വിക്കറ്റുകളടക്കം നാല് റണ്‍സ് മാത്രം നല്‍കി അദ്ദേഹം അവസാന ഓവറില്‍ ഇംഗ്ലീഷ് നിരയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ അതിനാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 144 റണ്‍സാണ് നേടിയത്. 71 റണ്‍സ് നേടിയ ഓപ്പണര്‍ രാഹുലും 30 റണ്‍സ് നേടിയ പാണ്ഡെയും മാത്രമാണ് പൊരുതിയത്. മറുപടി ബാറ്റിംഗില്‍ ജോ റൂട്ടും (38), സ്‌റ്റോക്‌സും (38) ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് ജയ പ്രതീക്ഷയിലായിരുന്നു. പക്ഷേ ബുംറ എറിഞ്ഞ അവസാന ഓവറില്‍ അവരുടെ പദ്ധതികള്‍ പാളി.ആറ് പന്തില്‍ എട്ട് റണ്‍സ് എന്ന വിജയ ലക്ഷ്യത്തില്‍ ബുംറയെ നേരിട്ട ഇംഗ്ലണ്ടിന് വ്യക്തമായ സാധ്യതകളായിരുന്നു. അതിന് തൊട്ട് മുമ്പ് പന്തെറിഞ്ഞ നെഹ്‌റു വാരിക്കോരി റണ്‍സ് നല്‍കിയപ്പോള്‍ കോലിയുടെ തല താഴ്ന്നിരുന്നു. ബട്‌ലര്‍ നെഹ്‌റയുടെ അവസാന പന്ത് സിക്‌സറിനാണ് പറത്തിയത്. ടി-20 പോലെ ഒരു ഫോര്‍മാറ്റില്‍ വിക്കറ്റുകള്‍ ധാരാളമുള്ളപ്പോള്‍ മോയിന്‍ അലിയും ജോര്‍ദ്ദാനും കാര്യങ്ങള്‍ എളുപ്പമായിരുന്നു. പക്ഷേ ആദ്യ പന്തില്‍ തന്നെ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ബുംറ. അടുത്ത പന്തില്‍ സിംഗിള്‍ മാത്രം. മൂന്നാം പന്തിലും സിംഗിള്‍. നാലാം പന്തില്‍ ബട്‌ലറും പുറത്തായപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലായി. അഞ്ചാം പന്തില്‍ സിംഗിള്‍ മാത്രം. അവസാന പന്തില്‍ ജയിക്കാന്‍ സിക്‌സര്‍ വേണം. യോര്‍ക്കറിനുള്ള ശ്രമത്തില്‍ പാളിയെങ്കിലും റണ്‍ നല്‍കിയില്ല ബുംറ. അങ്ങനെ അഞ്ച് റണ്‍സിന് ഇന്ത്യ വിജയമുറപ്പിച്ചു.
നേരത്തെ ജോര്‍ദ്ദാന്റെ ബൗളിംഗിന് മുന്നില്‍ തല കുനിക്കുകയായിരുന്നു ഇന്ത്യന്‍ മുന്‍നിര. ഓപ്പണറുടെ റോളില്‍ ഇറങ്ങിയ കോലി 21 ല്‍ പുറത്തായി. രാഹുലിന് പിന്തുണക്കാനെത്തിയ സുരേഷ് റൈന ഏഴിലും പിറകെ വന്ന യുവരാജ് സിംഗ് നാലിലും പുറത്തായപ്പോള്‍ ഗ്യാലറി നിശബ്ദനായി. പാണ്ഡെയെ കൂട്ടുപിടിച്ചാണ് രാഹുല്‍ ടീമിനെ കരകയറ്റിയത്. ഇംഗ്ലീഷ് മറുപടിയില്‍ റോയ് (10), ബില്ലിംഗ്‌സ് (12) ക്യാപ്റ്റന്‍ മോര്‍ഗന്‍ (17) തുടങ്ങിയവര്‍ വേഗം പുറത്തായി. റൂട്ടും സ്റ്റോക്ക്‌സും തമ്മിലുള്ള സഖ്യമാണ് ടീമിനെ വിജയപാതയിലെത്തിച്ചത്. നെഹ്‌റ നാല് ഓവറില്‍ 28 റണ്‍സിന് മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ബുംറയായിരുന്നു ഹീറോ. 20 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ്. പരമ്പരയിലെ അവസാന മല്‍സരം നാളെ ബാംഗ്ലൂരില്‍ നടക്കും.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending