Connect with us

More

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ-നഹ്‌റ സഖ്യം; ഇന്ത്യക്ക് 5 റണ്‍സിന്റെ കിടിലന്‍ ജയം

Published

on

കാണ്‍പൂര്‍: കൈവിട്ടു പോയ കളി….. ജസ്പ്രീത് ബുംറ എന്ന സീമര്‍ അത് തിരിച്ചു പിടിച്ചു…. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്‌റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്‍ വിരാത് കോലി തന്റെ യുവസീമര്‍ക്ക് പന്ത് നല്‍കിയത്. പക്ഷേ സ്ലോ ബോളുകളുടെ മാസ്റ്റര്‍ പീസുമായി ബുംറ അരങ്ങ് തകര്‍ത്തു. രണ്ട് വിക്കറ്റുകളടക്കം നാല് റണ്‍സ് മാത്രം നല്‍കി അദ്ദേഹം അവസാന ഓവറില്‍ ഇംഗ്ലീഷ് നിരയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ അതിനാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 144 റണ്‍സാണ് നേടിയത്. 71 റണ്‍സ് നേടിയ ഓപ്പണര്‍ രാഹുലും 30 റണ്‍സ് നേടിയ പാണ്ഡെയും മാത്രമാണ് പൊരുതിയത്. മറുപടി ബാറ്റിംഗില്‍ ജോ റൂട്ടും (38), സ്‌റ്റോക്‌സും (38) ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് ജയ പ്രതീക്ഷയിലായിരുന്നു. പക്ഷേ ബുംറ എറിഞ്ഞ അവസാന ഓവറില്‍ അവരുടെ പദ്ധതികള്‍ പാളി.ആറ് പന്തില്‍ എട്ട് റണ്‍സ് എന്ന വിജയ ലക്ഷ്യത്തില്‍ ബുംറയെ നേരിട്ട ഇംഗ്ലണ്ടിന് വ്യക്തമായ സാധ്യതകളായിരുന്നു. അതിന് തൊട്ട് മുമ്പ് പന്തെറിഞ്ഞ നെഹ്‌റു വാരിക്കോരി റണ്‍സ് നല്‍കിയപ്പോള്‍ കോലിയുടെ തല താഴ്ന്നിരുന്നു. ബട്‌ലര്‍ നെഹ്‌റയുടെ അവസാന പന്ത് സിക്‌സറിനാണ് പറത്തിയത്. ടി-20 പോലെ ഒരു ഫോര്‍മാറ്റില്‍ വിക്കറ്റുകള്‍ ധാരാളമുള്ളപ്പോള്‍ മോയിന്‍ അലിയും ജോര്‍ദ്ദാനും കാര്യങ്ങള്‍ എളുപ്പമായിരുന്നു. പക്ഷേ ആദ്യ പന്തില്‍ തന്നെ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ബുംറ. അടുത്ത പന്തില്‍ സിംഗിള്‍ മാത്രം. മൂന്നാം പന്തിലും സിംഗിള്‍. നാലാം പന്തില്‍ ബട്‌ലറും പുറത്തായപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലായി. അഞ്ചാം പന്തില്‍ സിംഗിള്‍ മാത്രം. അവസാന പന്തില്‍ ജയിക്കാന്‍ സിക്‌സര്‍ വേണം. യോര്‍ക്കറിനുള്ള ശ്രമത്തില്‍ പാളിയെങ്കിലും റണ്‍ നല്‍കിയില്ല ബുംറ. അങ്ങനെ അഞ്ച് റണ്‍സിന് ഇന്ത്യ വിജയമുറപ്പിച്ചു.
നേരത്തെ ജോര്‍ദ്ദാന്റെ ബൗളിംഗിന് മുന്നില്‍ തല കുനിക്കുകയായിരുന്നു ഇന്ത്യന്‍ മുന്‍നിര. ഓപ്പണറുടെ റോളില്‍ ഇറങ്ങിയ കോലി 21 ല്‍ പുറത്തായി. രാഹുലിന് പിന്തുണക്കാനെത്തിയ സുരേഷ് റൈന ഏഴിലും പിറകെ വന്ന യുവരാജ് സിംഗ് നാലിലും പുറത്തായപ്പോള്‍ ഗ്യാലറി നിശബ്ദനായി. പാണ്ഡെയെ കൂട്ടുപിടിച്ചാണ് രാഹുല്‍ ടീമിനെ കരകയറ്റിയത്. ഇംഗ്ലീഷ് മറുപടിയില്‍ റോയ് (10), ബില്ലിംഗ്‌സ് (12) ക്യാപ്റ്റന്‍ മോര്‍ഗന്‍ (17) തുടങ്ങിയവര്‍ വേഗം പുറത്തായി. റൂട്ടും സ്റ്റോക്ക്‌സും തമ്മിലുള്ള സഖ്യമാണ് ടീമിനെ വിജയപാതയിലെത്തിച്ചത്. നെഹ്‌റ നാല് ഓവറില്‍ 28 റണ്‍സിന് മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ബുംറയായിരുന്നു ഹീറോ. 20 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ്. പരമ്പരയിലെ അവസാന മല്‍സരം നാളെ ബാംഗ്ലൂരില്‍ നടക്കും.

india

ഹംപിയിൽ വിദ്യാർഥികൾ സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, നാല് മരണം

ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു

Published

on

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ  മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.

Continue Reading

kerala

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ

Published

on

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ.

ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.

Continue Reading

kerala

‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി KSU

Published

on

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

Continue Reading

Trending