Connect with us

Video Stories

നടന്നടുക്കുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്

Published

on

സതീഷ് ബാബു കൊല്ലമ്പലത്ത്

പിന്‍വലിച്ച അഞ്ഞൂറ്, ആയിരം നാട്ട് 97 ശതമാനവും തിരിച്ചെത്തിയത് കേന്ദ്ര സര്‍ക്കാരിനെ അമ്പരപ്പിച്ചരിക്കുകയാണ്. വിനിമയത്തിലുള്ള 14.18 ലക്ഷം കോടി നോട്ടില്‍ അഞ്ച് ലക്ഷം കോടിയും കള്ളപ്പണമാണെന്നും അതുകൊണ്ട് അവ തിരിച്ചെത്തില്ല എന്ന് അവകാശവാദം മുഴക്കി ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു സര്‍ക്കാര്‍. പണം തിരിച്ചെത്തുമെന്നറിഞ്ഞിട്ടും അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണം റദ്ദാക്കുന്നതിന് മുമ്പെ, സാധാരണക്കാരന്റെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തതു തന്നെ കള്ളപ്പണം ഈ അക്കൗണ്ടിലൂടെ തിരിച്ചു വരുമെന്ന ധാരണയിലാണെന്നു വേണം കരുതാന്‍. ഡിസംബര്‍ അവസാനം വരെ മടങ്ങിയെത്തിയ 13 ലക്ഷം കോടി രൂപയില്‍ 4 ലക്ഷം കോടിയും കള്ളപ്പണമാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടായിരുന്നു. സാധാരണക്കാരെ നിര്‍ബന്ധിച്ച് തുടങ്ങിയ ജന്‍ധര്‍ അക്കൗണ്ടുകളില്‍ നവംബര്‍ തുടക്കത്തില്‍ തന്നെ 66,636 കോടി രൂപയോളം നിക്ഷേപം വന്നു. അമ്പതിനായിരം രൂപ പരിധിവെച്ച് 6 ലക്ഷത്തില്‍ പരം സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ആണ് ഇത്രയും ഭീമമായ സംഖ്യ കള്ളപ്പണം വെളുത്ത പണമാക്കിയിരിക്കുകയാണിപ്പോള്‍. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും ഇത്തരം അക്കൗണ്ടുകളില്‍ എത്ര പണം വന്നു ചേര്‍ന്നിട്ടുണ്ട് എന്നു സര്‍ക്കാര്‍ വെളിപ്പെടുത്താത്തത്, രഹസ്യം പുറത്തുവരും എന്നുള്ളതുകൊണ്ടാണ്. ദരിദ്രരായ ജനങ്ങളെ കൊണ്ട് തുടങ്ങിയ ഈ അക്കൗണ്ടുകളിലൂടെ നിക്ഷേപമായി 44,622 കോടിയോളം വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാന്‍, മോദി കണ്ടുപിടിച്ച വിദ്യയാണ് സീറോ ബാലന്‍സ് അക്കൗണ്ട്. രാജ്യത്തെ നിര്‍ധനരുടെ പേരില്‍ തുടങ്ങിയ ഇത്തരം അക്കൗണ്ടില്‍, കള്ളപ്പണക്കാരില്‍ നിന്നും പിടിച്ചെടുത്ത പണം മിനിമം 10000 രൂപയെങ്കിലും നിക്ഷേപിക്കും എന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയത്. ആറ് കോടിയോളം അക്കൗണ്ടുകളില്‍ കഴിഞ്ഞ നവംബര്‍ വരെ 23 ശതമാനത്തിലും മോദി നല്‍കിയ 10,000 രൂപക്കു പകരം വന്നു കയറിയത്, ബിനാമികള്‍ നിക്ഷേപിച്ച കോടികളാണ്. ചില അക്കൗണ്ടില്‍ ഒരു കോടി രൂപയോളം വന്നു. കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ കമ്മീഷനായി ലഭിച്ചത് മോദിയുടെ ഓഫറിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി സംഖ്യ. എന്നാല്‍ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും സര്‍ക്കാറിന് തിരിച്ചടിയായി. തൊടുത്തുവിട്ട അമ്പ് ഭൂമറാങ്‌പോലെ തിരിച്ചുവന്നപ്പോള്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്ന പണം കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നത്. അഞ്ഞൂറും ആയിരവും 97 ശതമാനവും തിരിച്ചു വന്നപ്പോള്‍ 36 ശതമാനം മാത്രമേ പുതിയ പണം ഇറക്കാന്‍ കഴിഞ്ഞുള്ളൂ. മുഴുവന്‍ പണവും ഇറക്കിയാല്‍ മാത്രമെ ഇക്കോണമി പൂര്‍ണ സ്ഥിതിയിലാകൂ. പൂര്‍വസ്ഥിയലെത്തിക്കുന്നതിന് 50 ദിവസം മാത്രം സമയം ചോദിച്ച പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് 2017 ആഗസ്റ്റ്, സപ്തംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ്. ഇപ്പോള്‍ ബാങ്കുകളില്‍ പണമുണ്ട്. അവ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്നാല്‍ നാലഞ്ച് മാസം കഴിയുമ്പോള്‍ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞാല്‍ തന്നേയും പണം ഇല്ലാത്തതുകൊണ്ട് പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ വരും. ഇവിടെയാണ് യഥാര്‍ത്ഥ സാമ്പത്തിക മാന്ദ്യം തുടങ്ങുന്നത്. നിക്ഷേപങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ അക്ഷരങ്ങള്‍ മാത്രമാണിപ്പോള്‍. ആ നിക്ഷേപങ്ങള്‍ക്കനുസൃതമായ പണം ഇല്ലാത്തത് ബാങ്കുകളുടെ വിശ്വാസ്യത ക്രമേണ നഷ്ടപ്പെടുന്നതിനിടവരുത്തും. നിക്ഷേപം പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. അവ എടുത്തു കളയുന്ന അന്നു തന്നെ നിക്ഷേപം ഒന്നിച്ചു പിന്‍വലിക്കുന്ന അവസ്ഥ (റണ്‍ ഓണ്‍ ബാങ്ക്) വരുന്നതോടു കൂടി ബാങ്കിങ് വ്യവസായം തകരാന്‍ തുടങ്ങും. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയിലെ അരിപ്പയായി തീരുമെന്നും കള്ളപ്പണവും വെള്ളപ്പണവും മാറി മാറി വേര്‍തിരിയുമെന്നുള്ള പ്രതീക്ഷ നല്‍കിയാണ് മോദി കപട നാടകത്തിന് തുടക്കമിട്ടത്. പത്ത് ലക്ഷം കോടിയോളം മാത്രമെ പുതിയ പണം ആവശ്യമുണ്ടാവൂ എന്നാണ് സര്‍ക്കാര്‍ കരുതിയത്. അതുതന്നെ പൂര്‍ണമായും അച്ചടിക്കാതെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.
പണ ലഭ്യത കുറയുകയും ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ പറ്റാതാവുകയും ചെയ്തതോടുകൂടി ക്രയവിക്രയം കുറഞ്ഞത് ഗ്രാമപ്രദേശത്തെ ബിസിനസ് ഒന്നൊന്നായി പൂട്ടാന്‍ തുടങ്ങി. ഗ്രാമീണമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ഗ്രാമ പ്രദേശത്തെ 60 ശതമാനത്തോളം ജനങ്ങള്‍ക്ക് ഇനിയും പുതിയ നോട്ടുകള്‍ ലഭിക്കാനുണ്ടെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മീഷന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളുടെ ജീവനാഡിയായിരുന്ന പണത്തിന്റെ ‘സപ്ലൈ’ ഉറപ്പുവരുത്തുന്ന സഹകരണ ബാങ്കുകള്‍ക്കുനേരെ വാളോങ്ങിയതും വാണിജ്യ ബാങ്കുകള്‍ ഗ്രാമ പ്രദേശത്ത് ഇല്ലാത്തതും ജനങ്ങളുടെ ബാങ്കിങ് നിരക്ഷരതയും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി.
1930 കളില്‍ ജര്‍മ്മനിയിലെ സാമ്പത്തികമാന്ദ്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചത് ഒരു ദിവസം കൊണ്ടല്ല അഞ്ചാറ് കൊല്ലം കൊണ്ടാണ്. അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ഭവിഷ്യത്ത് ഇപ്പോള്‍ ചെറിയ തോതിലാണെങ്കിലും, അവസാനിക്കുക ദേശീയ വരുമാനത്തിന്റെ വന്‍ ഇടിവിലും തൊഴിലില്ലായ്മയിലുമായിരിക്കും. ഇപ്പോള്‍ തന്നെ ആളുകളുടെ കൈവശം സമ്പാദ്യം ഇല്ലാതെയായി. പുതിയ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. ഇംഗ്ലണ്ടില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ചെരുപ്പുകുത്തികളായിരുന്നു. കോഴിക്കോട്ടും കൊച്ചിയിലും നഗര പ്രദേശങ്ങളില്‍ റോഡരികില്‍ ജോലി ചെയ്യുന്ന ചെരുപ്പുകുത്തികളുടെ വരുമാനം കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇരട്ടിയായി വര്‍ധിച്ചത് ജര്‍മ്മനിയില്‍ സംഭവിച്ചത് അതേ നോട്ടുകള്‍ പിന്‍വലിച്ച ഇവിടേയും ആവര്‍ത്തിക്കുന്നതിന്റെ സൂചനയായി കാണാം. ആദ്യത്തെ ഒരാഴ്ചക്കാലം, നൂറിന്റെ നോട്ടുകള്‍ക്ക് വളരെ ക്ഷാമം അനുഭവപ്പെട്ടെങ്കിലും, അധികം വൈകാതെ അവ വിപണിയില്‍ കിട്ടി തുടങ്ങി. പലരും കൈവശം വെച്ചിരുന്ന 100 രൂപ നോട്ടുകള്‍, ഗതിയില്ലാതെ വന്നപ്പോള്‍ ചെലവഴിക്കാന്‍ തടങ്ങിയപ്പോഴാണ് ഈ മാറ്റം കണ്ടു തുടങ്ങിയത്. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും ചെറിയ രൂപകള്‍ക്ക് 1930 കളില്‍ ക്ഷാമം ഉണ്ടായ അവസ്ഥയിലും ഇതു തന്നെയായിരുന്നു സൂചന.
കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പെട്ടിക്കടക്കാരും കൂലിപ്പണിക്കാരും വരുമാനത്തിന്റെ വലിയൊരു ഭാഗം നൂറിന്റേയും അമ്പതിന്റേയും നോട്ടുകളായിട്ടാണ് സ്വീകരിച്ചിരുന്നത്. കമ്പോളത്തിലെ ക്രയവിക്രയത്തിന്റെ വലിയൊരുഭാഗം കൈകാര്യം ചെയ്യുന്ന ഇടത്തരക്കാരുടെ വരുമാനം കുറഞ്ഞതോടുകൂടി രാജ്യത്തിലെ ഗ്രാമീണ മേഖലയുടെ നട്ടെല്ല് ഒടിയാന്‍ തുടങ്ങി. 1000, 1500 രൂപ വരുമാനം കിട്ടിയിരുന്ന ഓട്ടോറിക്ഷാക്കാര്‍ക്ക് 500 ഉം 600ഉം രൂപ മാത്രമായി. കൂലിപ്പണിക്കാര്‍ക്ക് പണിയില്ലാതെ വന്നു. പെട്ടിക്കടക്കാരന്റെ കച്ചവടം പകുതി കുറഞ്ഞു.
പണത്തിന്റെ പ്രവേഗക്കുറവ് ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന ചുരുക്കിയെങ്കിലും അവയുടെ വിപണനം വര്‍ധിക്കുന്നതിനാവശ്യമായി പരസ്യം നല്‍കാന്‍ കമ്പനികള്‍ മടിക്കുന്നു. പെപ്‌സി, കൊക്കക്കോള തുടങ്ങിയ വന്‍കിട കമ്പനികള്‍ കേരളത്തില്‍ നല്‍കിയിരുന്ന പരസ്യത്തിന്റെ 40 ശതമാനത്തോളം കുറച്ചു. കേരളത്തിലെ പ്രധാന വ്യവസായമായ ചെരിപ്പ് കമ്പനികള്‍ അവരുടെ പരസ്യങ്ങള്‍ കുറച്ചതും തൊഴിലാളികളെ പിരിച്ചുവിട്ടതും ഇതിനൊപ്പം വായിക്കാവുന്നതാണ്.
വ്യക്തികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ് പണ നിരോധനം ചോദ്യം ചെയ്യുന്നത്. എല്ലാ വ്യക്തികളും ബാങ്കിന്റെ സഹായത്തോടെ മാത്രമെ വിനിമയം നടത്താവൂ എന്ന് നിര്‍ബന്ധിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. അത് ഉപഭോക്താവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തീരുമാനം കൂടിയാണ്. എന്നാല്‍ ഈ വിനിമയത്തിന് ബാങ്കിന്റെ സഹായം യാതൊരു ചെലവുമില്ലാത്ത രീതിയില്‍ നല്‍കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. 24000 രൂപയില്‍ കൂടുതല്‍ ഓരോ ആഴ്ചയിലും പിന്‍വലിക്കുമ്പോള്‍ 20 രൂപ വെച്ച് സേവന നികുതി ഈടാക്കുന്ന സമ്പ്രദായം നിലവില്‍ വന്നു കഴിഞ്ഞു. ഇത് ഉപഭോക്താവിന്റെ കീശയില്‍ കയ്യിട്ട് പണം തട്ടിയെടുക്കുന്നതിന് തുല്യമാണ്.
നിരോധനം കൊണ്ടുണ്ടാകുന്ന സാമ്പത്തികമാന്ദ്യം ജീവിതത്തെ എല്ലാ കോണുകളേയും ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അനുകൂലിച്ചവര്‍ തന്നെ പിന്നീട് എതിര് പറയാന്‍ തുടങ്ങി. ഒരു പണവും ഒരു കള്ളപ്പണമായിട്ടല്ല നിലനില്‍ക്കുന്നത്. ഉപയോഗിക്കുന്ന പണത്തിന് നികുതി അടച്ചോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് നാം പണത്തെ സാങ്കേതികമായി കള്ളപ്പണമെന്നോ വെള്ളപ്പണമെന്നോ വിളിക്കാമെന്നു മാത്രം. ഒരു ഘട്ടത്തിലുള്ള കള്ളപ്പണം വിനിമയം നടത്തുമ്പോള്‍ അത് നല്ല പണമായി മാറുന്ന പ്രവണത തടയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഈയൊരു നിരോധനം കൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. 10 ലക്ഷം രൂപ കള്ളപ്പണം കൊണ്ട് ഒരു സ്വത്ത് വാങ്ങി കഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപ പിന്നീട് നോട്ടായി നിലനില്‍ക്കുകയില്ല. അത് പിന്നെ അസറ്റായി മാറി. ആ ആസ്തി കള്ളപ്പണം കൊണ്ടുണ്ടാക്കിയതാണെങ്കിലും അവ ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്നില്ല. അതായത് എല്ലാ കള്ളപ്പണവും അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ തിരിച്ചെത്തുകയില്ലായെന്നര്‍ത്ഥം. സ്വത്ത് വിറ്റ ആള്‍ അതിന്റെ റിക്കാര്‍ഡോടു കൂടി ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ആ പണം വെളുത്തതായി മാറി. ഇത് തടയുന്നതിന് നിലവില്‍ നിയമമില്ല. പണമായി നില്‍ക്കുന്ന ആസ്തി മാത്രമെ ബേങ്കില്‍ തിരിച്ചെത്തൂ. അല്ലാത്ത ആസ്തി കള്ളപ്പണത്തിന്റെ സഞ്ചിത രൂപമാണെങ്കിലും അവയെ കള്ളപ്പണമായി കാണാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഈ ഒരു കടുംകൈക്ക് മോദിയെ പ്രേരിപ്പിച്ചത്.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ദൂഷ്യഫലങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇത് അവസാനിക്കുമ്പോഴേക്കും ലോകത്തിലെ ഒന്നാം സമ്പദ് ഘടനയാവാന്‍ കൊതിക്കുന്ന ഇന്ത്യ ലാറ്റിനമേരിക്ക പോലെയോ, നിക്ക്വരാഗ്വയെ പോലെയോ സോമാലിയ പോലെയോ ഒരു ദരിദ്ര രാഷ്ട്രമായേക്കും. അതിന് അധികം കാലതാമസം വേണ്ട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending