Video Stories
സൗമ്യം, ദീപ്തം

സി.ഗൗരീദാസന്‍ നായര്‍
രാഷ്ട്രീയനേതക്കളെ നാമോര്‍ക്കുന്നത് പല രീതികളിലാണ്. ചിലരെ അവരുടെ മിതഭാഷിത്വം കൊണ്ട്, മറ്റു ചിലരെ അവരുടെ വാചാലത കൊണ്ട്. ഇനിയും ചിലരെ അവരുടെ കാര്‍ക്കശ്യമോ കര്‍മചാതുര്യമോ മാത്രം കൊണ്ട്. അഹമ്മദ് സാഹിബ് എന്റെ മനസില്‍ (ഒരുപക്ഷെ, അദ്ദേഹവുമായി അടുത്ത് പരിചയിച്ച മറ്റ് നിരവധി പേരുടെ മനസിലും) ഒരു സജീവസാന്നിധ്യമാകുന്നത് അദ്ദേഹത്തിന്റെ സൗമ്യവും ദീപ്തവുമായ വ്യക്തിത്വം കൊണ്ടാണ്. 1986-87 കാലയളവില്‍ കേരളരാഷ്ട്രീയം കലങ്ങിമറിയുമ്പോളാള്‍ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
ആ കലങ്ങിമറിച്ചിലിന് നടുവില്‍ തന്റെ സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അഹമ്മദ് സാഹിബുണ്ടായിരുന്നു. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയിരുന്ന കരുണാകരന് സര്‍ക്കാരിന്റെ കാലം. അതിലൊരു പ്രതിസന്ധിയാകട്ടെ അഹമ്മദ് സാഹിബിന്റെ വ്യവസായവകുപ്പുമായി ബന്ധപ്പെട്ടതുമായിരുന്നു. കശുവണ്ടി മേഖലയിലെ വലിയൊരു സമരത്തിന്റെ തുടര്‍ച്ചയായി കെ.ആര്. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ അഞ്ച് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരം കിടന്ന സന്ദര്‍ഭം. ആ സമരം അവസാനിപ്പിക്കുന്നതിന് സീതിഹാജിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇ. അഹമ്മദ് എന്ന ഭരണകര്‍ത്താവിന്റെ അലിവുള്ള ഹൃദയമുണ്ടായിരുന്നു.
സംഘര്‍ഷത്തെക്കാള്‍ ശരിയായ വഴി അനുരഞ്ജനത്തിന്റേതാണെന്നും ഗൗരിയമ്മയെപ്പോലെ ഒരു നേതാവിന്റെ ജീവന് വച്ച് പന്താടിക്കൂടെന്നുമുള്ള അദ്ദേഹമടക്കമുള്ള അന്നത്തെ ഭരണനേതൃത്വത്തിന്റെ തിരിച്ചറിവും. പിന്നീട് ആ കഴിവുകള്‍ അദ്ദേഹം വിനിയോഗിച്ചത് വിദേശത്ത് സംഘര്‍ഷ സാഹചര്യങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായിരുന്നുവല്ലോ?
‘ദ് ഹിന്ദു’വില്‍ ചേര്‍ന്ന ശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ദാര്‍ഢ്യം ഞാന്‍ നേരില്‍ കാണുന്നത്. അന്ന് ‘ദ് ഹിന്ദു’വിന് തലസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്ന കെ.പി. നായര്‍ സാറിനോടും വി. കൃഷ്ണമൂര്‍ത്തിസാറിനോടും അദ്ദേഹം പുലര്‍ത്തിയിരുന്ന അടുപ്പം ഒരു വെറും രാഷ്ട്രീയനേതാവിന്റേതായിരുന്നില്ല, ഒരു സഹോദരന്റേതായിരുന്നു.
‘എന്താ കേപീ?’ എന്നും ‘എന്താ മൂര്‍ത്തീ?’ എന്നും അവരെ വിളിച്ച് അവരോട് അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളെയും വിശകലനങ്ങളെയും കുറിച്ചൊക്കെ സംസാരിക്കുന്നത് കൗതുകത്തോടെ ഞാന്‍ കേട്ടുനിന്നിരുന്നു. പിന്നീടുള്ള കാലത്ത് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ കരുതുന്ന സൗഭ്രാതൃത്വത്തിന്റെ പ്രകാശനമായിരുന്നു ആ ഓരോ വിളിയും. പിന്നീട് തന്റെ രാഷ്ട്രീയം ദേശീയതലത്തിലേക്ക് വളരുമ്പോഴും അഹമ്മദ് സാഹിബ് അവര്‍ ഇരുവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നായര്‍ സാറും മൂര്‍ത്തിസാറും അന്തരിച്ചപ്പോള്‍ ആ സ്നേഹവായ്പിന്റെ ഒരു ചെറിയ പങ്ക് എനിക്കും കിട്ടിയെന്നത് ഞാന്‍ ആഹ്ലാദത്തോടെ ഓര്‍ക്കുന്നു. അദ്ദേഹം ഒരിക്കല്‍ ഉപദേശിച്ച വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരിടത്തെത്തുമായിരുന്നു എന്നും…
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ