Connect with us

gulf

ഇന്ത്യക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും സഊദിയില്‍ രാജ്യാന്തര വിമാന സര്‍വീസ് നിരോധനം നാളെ അവസാനിക്കും

കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്ര നിരോധനം നാളെ അവസാനിക്കും

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്ര നിരോധനം നാളെ അവസാനിക്കും. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തിന്റെ കര വ്യോമ നാവിക അതിര്‍ത്തികള്‍ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . രാജ്യാന്തര യാത്ര സര്‍വീസുകള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് പിന്നീട് മെയ് 17 ലേക്ക് മാറ്റുകയായിരുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒന്നര മാസത്തിലധികം വീണ്ടും നീട്ടാനുള്ള തീരുമാനം അന്ന് സഊദി കൈകൊണ്ടത്. അതേസമയം നാളെ മുതല്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കമുള്ള ഇരുപത് രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ഉള്‍പ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കാന്‍ രാജ്യത്തെ കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സജ്ജമായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദിലെയും ജിദ്ദയിലെയും ദമാമിലെയും വിമാനത്താവളങ്ങളില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. വിദേശത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരുടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് അതത് അതിര്‍ത്തി കവാടങ്ങളില്‍ പരിശോധിക്കും. യാത്രയുദ്ദേശിക്കുന്ന രാജ്യങ്ങളിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും യാത്രക്കാര്‍ അറിഞ്ഞിരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു

സഊദി എയര്‍ലൈന്‍സ് ആദ്യഘട്ടത്തില്‍ 43 അന്താരാഷ്ട്ര റൂട്ടുകളിലേക്കും 28 ആഭ്യന്തര സെക്ടറുകളിലേക്കുമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പായി വിമാനങ്ങള്‍ യു.വി.സി സംവിധാനമുപയോഗിച്ച് അണുവിമുക്തമാക്കും. പുറത്തേക്ക് പോകാനുദ്ദേശിക്കുന്ന യാത്രക്കാരുടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് വിമാനത്താവളത്തില്‍ പരിശോധിക്കും. കോവിഡ് ബാധിച്ചിട്ടില്ല, രോഗം ഭേദമായി പ്രതിരോധനനില കൈവരിച്ചവര്‍, വാക്‌സിനെടുത്തവര്‍ എന്നിങ്ങനെ തവല്‍ക്കനയില്‍ സ്റ്റാറ്റസുള്ളവര്‍ക്ക് പുറത്തുപോകുന്നതിന് വിരോധമില്ല. രോഗബാധിതര്‍ക്ക് യാത്രക്ക് അനുമതിയുണ്ടാകില്ല. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 14 ദിവസം കഴിഞ്ഞ് തവക്കല്‍നായില്‍ പുതിയ സ്റ്റാറ്റസ് വന്നതിന് ശേഷമേ യാത്ര ചെയ്യാനാവൂ. ഓരോ രാജ്യങ്ങളുടെയും പ്രവേശന നിബന്ധനകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സഊദിയ വ്യക്തമാക്കി

രാജ്യം വിട്ടു പുറത്തുപോകുന്നതില്‍ സ്വദേശികള്‍ക്കാണ് ഇതുവരെ യാത്രാവിലക്കുണ്ടായിരുന്നത്. അത്യാവശ്യമുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി യാത്ര അനുവദിക്കുകയും ചെയ്തിരുന്നു. വിദേശികള്‍ക്ക് സഊദിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വിദേശികള്‍ രാജ്യത്തേക്ക് തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. അതോടൊപ്പം വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സൗകര്യം സഊദിയിലേക്ക് തിരിച്ചു വരുന്ന വിദേശികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ അതാത് എയര്‍ലൈനുകള്‍ വഴിയാണ് ഉചിതമായ ക്വാറന്റൈന്‍ സൗകര്യം കണ്ടെത്തേണ്ടത്. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്കും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. അവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം.

രാജ്യത്തേക്ക് തിരിച്ചെത്തുന്ന യാത്രക്കാരെല്ലാം 72 മണിക്കൂറിനകം ചെയ്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കയ്യില്‍ സൂക്ഷിക്കണം. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ 14 ദിവസം സഊദിയുടെ ലിസ്റ്റിലുള്ള കോവിഡ് വ്യാപനമില്ലാത്ത മറ്റൊരു രാജ്യത്ത് താമസിച്ചുവേണം മടങ്ങിയെത്താന്‍. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഇവര്‍ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നത് കനത്ത ശിക്ഷ നടപടികള്‍ക്ക് കാരണമാകുന്നതിനാല്‍ സഊദിയിലെക്ക് തിരിച്ചെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്,

ഏതായാലും അന്താരാഷ്ട്ര യാത്രക്കുള്ള വിലക്ക് നീങ്ങുന്നതോടെ കോവിഡ് വ്യാപനമില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര ദുരിതത്തിന് അറുതിയാകും. രാജ്യാന്തര യാത്രകളും ചരക്ക് നീക്കങ്ങളും ആരംഭിക്കുന്നതോടെ സഊദി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ക്രമേണ കടക്കുമെന്നാണ് പ്രവാസികളടക്കമുളളവരുടെ പ്രതീക്ഷ. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്കും എടുത്തുകളയുമെന്നും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് സാധാരണ ഗതിയിലുള്ള യാത്ര സാധ്യമാകുമെന്നുമാണ് കരുതുന്നത് . നിലവില്‍ നാളെ അവസാനിക്കുന്ന അന്താരാഷ്ട്ര യാത്ര വിലക്കില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയില്ലെങ്കിലും ഭാവിയില്‍ ഇന്ത്യ കോവിഡ് മുക്തമാണെന്ന് സഊദി കോവിഡ് നിരീക്ഷണ പ്രത്യേക സമിതി പ്രഖ്യാപിച്ചാല്‍ ഇന്ത്യയിലേക്കുള്ള യാത്രാ വിലക്കും അവസാനിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending