Connect with us

Video Stories

ഇ.അഹമ്മദിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദരം

Published

on

കോഴിക്കോട്: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദരം. ഇന്നലെ ആസ്റ്റംര്‍ മിംസ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ഇ.അഹമ്മദിനെ സച്ചിന്‍ സ്മരിച്ചത്. ഉദ്ഘാടന പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത സീനിയര്‍ ലീഡര്‍ ഇ.അഹമ്മദിന് എന്റെ പ്രണാമം എന്ന് സംസാരിച്ച് സച്ചിന്‍ തുടങ്ങിയത്. സച്ചിന് മുമ്പ് സംസാരിച്ച ആസ്റ്റംര്‍ മിംസ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ സ്വാഗത പ്രസംഗം ആരംഭിച്ചതും ഇ.അഹമ്മദിനെ സ്മരിച്ചാണ്.

മിംസ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്കും കേരളത്തിന്റെയും ഇന്ത്യയുടെയും വികസനത്തിന് അവിശ്രമം പോരാടിയ ഇ.അഹമ്മദിന് വേണ്ടിയുളള പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത് എന്ന പറഞ്ഞാണ് ഒരു മിനുട്ട് മൗന പ്രാര്‍ത്ഥനയോടെ ഉദ്ഘാടനം ആരംഭിച്ചത്. അല്‍പ്പം വൈകി വേദിയിലെത്തിയ സച്ചിന് വേണ്ടി ആരാധകര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ആസാദ് മൂപ്പന്‍ ഇടപ്പെട്ടാണ് പ്രധാനപ്പെട്ട ഒരു ചടങ്ങിന് ശേഷം മാത്രമേ ഉദ്ഘാടനം ആരംഭിക്കുകയുളളുവെന്ന് വ്യക്തമാക്കിയതും ഇ.അഹമ്മദിന്റെ കാര്യം പറഞ്ഞതും.

കോഴിക്കോട് നഗരത്തില്‍ ഇന്നലെ നടന്ന മിക്ക പൊതു തു ചടങ്ങുകളും ആരംഭിച്ചത് ഇ.അഹമ്മദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ്.കോഴിക്കോട്ടെ തന്റെ ആദ്യ വരവ് പരാമര്‍ശിച്ചാണ് സച്ചിന്‍ പിന്നീട് സംസാരിച്ചത്. അന്ന് ഞാന്‍ മിശ മുളക്കാത്ത പയ്യനായിരുന്നു. ഷേവിംഗ് പോലും ആവശ്യമായിരുന്നില്ല. ഇപ്പോള്‍ മുപ്പതോളം വര്‍ഷമായി. ആകെ ഞാനും മാറി കോഴിക്കോടും മാറി. ഇവിടെ ഇത്രയും നാള്‍ വരാതിരുന്നതില്‍ വേദനയുണ്ട്. ഇനി തീര്‍ച്ചയായും വരും. കളി നിര്‍ത്തിയെങ്കിലും പ്രോമോഷണല്‍ ക്രിക്കറ്റുണ്ടല്ലോ… ഡോ.മൂപ്പന്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ തനിക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളിനെ കലവറയില്ലാതെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. തന്റെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ബ്ലാസ്‌റ്റേഴസിന് പോയ സീസണ്‍ ദുഷ്‌ക്കരമായിരുന്നു. പുതിയ കോച്ചും ടീമും. പക്ഷേ നാട്ടുകാരുടെ പിന്തുണയില്‍ ടീം ആകെ മാറി. ഫൈനല്‍ വരെയെത്തി. ഇവിടെയും മഞ്ഞപ്പടയെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ആരോഗ്യ കാര്യങ്ങള്‍ താരങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എപ്പോഴും ടീമിന് വേണ്ടി, രാജ്യത്തിന് വേണ്ടി സ്വയം മറക്കുന്നവരാണ് താരങ്ങള്‍.

അതിനാല്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ വരും. ആരോഗ്യം സംരക്ഷിക്കാന്‍ നല്ല ഡോക്ടര്‍മാരും ചികില്‍സയും ഉറപ്പ് വരുത്താന്‍ ആസ്റ്റര്‍ മിംസിനെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയും. ആരോഗ്യം സംരക്ഷിക്കപ്പെടുമ്പോഴാണ് താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയൂ-സച്ചിന്‍ പറഞ്ഞു. ഒരു മണിക്കൂറോളം വേദിയില്‍ ചെലവിട്ട് കാണികള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് സച്ചിന്‍ മടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending