Video Stories
അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും പ്രധാനമന്ത്രി മാപ്പു പറയണം: സുധീരന്‍

തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച എം.പിയോടുള്ള ആദരസൂചകമായി അനുശോചനം അര്‍പ്പിച്ച് പിരിയേണ്ടതിന് പകരം ബജറ്റ് അവതരണം തടസപ്പെടാതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ആസ്പത്രിയില്‍ നടന്നത്.
മോദി സര്‍ക്കാറിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനിന്ന സ്പീക്കര്‍ സഭയോട് കാണിക്കേണ്ട ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തി. ബജറ്റ് ഒരു ദിവസം മാറ്റി വെച്ചു എന്നു കരുതി ഒന്നും സംഭവിക്കില്ല. ബജറ്റ് ചോരുമെന്ന ആശങ്ക അസ്ഥാനത്താണ്. അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചു വെക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനോടും രാജ്യത്തോടും അനാദരവും പരേതനോടും കുടുംബംഗങ്ങളോടും അനീതിയുമാണ് കാണിച്ചത്. മാപ്പു പറയാതെ ഇനിയും ഇത് തര്‍ക്ക വിഷയമാക്കരുത്. ഒരു മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തിന് ഉണ്ടായ ദുരനുഭവം പ്രതിഷേധകരമാണ്.
ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാനോ അദ്ദേഹത്തെ ബന്ധുക്കളെ കാണിക്കാനോ ആസ്പത്രി അധികൃതര്‍ അനുവദിച്ചില്ല. ഒരു കേന്ദ്രമന്ത്രി ആസ്പത്രിയില്‍ വന്നു പോയതിന് ശേഷമാണ് ആസ്പത്രി അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്. സംഭവം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനില്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനല്ലായിരുന്നിട്ടും കോണ്‍ഗ്രസുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം എടുത്തു പറയേണ്ടതാണ്.
ഇന്ദിരാഗാന്ധിയില്‍ തുടങ്ങിയ ആ ബന്ധം രാജീവ് ഗാന്ധി, സോണിയ ഗാന്ധിയിലൂടെ രാഹുല്‍ഗാന്ധിയില്‍ എത്തി നില്‍ക്കുകയാണ്. ആസ്പത്രിയില്‍ എത്തിച്ച അദ്ദേഹത്തെ കാണാന്‍ അര്‍ധരാത്രിയിട്ട് പോലും സോണിയയും രാഹുലും ആസ്പത്രിയില്‍ എത്തിയത് അതിന് തെളിവാണ്. ലോകവേദികളില്‍ ഇന്ത്യയുടെ മതേതരമുഖമാണ് അഹമ്മദിലൂടെ ദൃശ്യമായത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ രാജ്യത്തും കേരളത്തിലും എന്തും സംഭവിക്കാവുന്ന അവസ്ഥയായിട്ടു പോലും അണികളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പാണക്കാട് കുടുംബത്തിനൊപ്പം അദ്ദേഹവും അക്ഷീണം പരിശ്രമിച്ചു. കടപ്പാടോടെ മാത്രമേ രാജ്യത്തിന് ഈ സംഭവം ഓര്‍ക്കാനാകു എന്നും സുധീരന്‍ പറഞ്ഞു.
അര്‍പ്പണബോധമുള്ള മാതൃകാ പാര്‍ലമെന്റേറിയനായിരുന്നു അഹമ്മദെന്ന് അദ്ദേഹത്തോടൊപ്പം നിയമസഭയിലും പാര്‍ലമെന്റിലും പ്രവര്‍ത്തിച്ച തനിക്ക് അടുത്തറിയാവുന്നതാണ്. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോള്‍ ചെറുകിട വ്യവസായമേഖലക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ നയങ്ങളും നിലപാടുകളും സുവ്യക്തമായ രീതിയില്‍ അവതരിപ്പിച്ച് മറ്റു വിദേശരാജ്യങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.
ഔദ്യോഗികബന്ധം എന്നതിനേക്കാള്‍ വിദേശഭരണാധികാരികളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധവും അദ്ദേഹത്തിന്റെ വിദേശയാത്രകളും മന്ത്രിയെന്ന നിലയിലും രാജ്യത്തിനും ഏറെ ഗുണം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് ബന്ദികളെ വിട്ടു കിട്ടാന്‍ വേണ്ടി അദ്ദേഹം അറബിയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മുസ്‌ലിംലീഗിന്റെ അമൂല്യസമ്പത്താണെന്നതിലുപരി രാജ്യത്തിന്റെ സമ്പത്തായിരുന്നു അഹമ്മദെന്നും സുധീരന്‍ പറഞ്ഞു.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദിലെ വിമാനാപകടം; സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എയര്‍ ഇന്ത്യ
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
-
kerala3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
india2 days ago
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി