Connect with us

kerala

മായ്ക്കാൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയിൽ തെളിഞ്ഞു വരുന്നതാണ് യഥാർത്ഥ ചരിത്രം; സാദിഖലി ശിഹാബ് തങ്ങൾ

ഫെയ്സ്ബുക്ക് പേജിലൂടെയാണ് തങ്ങളുടെ പ്രതികരണം

Published

on



മരണത്തിന്റെ തൊട്ട് മുമ്പും ശത്രുവിലേക്ക് അഗ്നിസ്ഫുലിംഗങ്ങൾ പായിക്കുന്ന തീക്ഷ്ണമായ ആ കണ്ണുകളാണ് വാര്യംകുന്നൻന്റന്ന് സാദിഖലി ശിഹാബ് തങ്ങൾ.കുറഞ്ഞ കാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് അധികാരം തിരിച്ചു വാങ്ങി സ്വയംഭരണത്തിന്റെ പതാക പാറിപ്പിച്ച,മലയാള രാജ്യത്തിന്റെ പ്രയോക്താവാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിന്റെ പൂർണ്ണരൂപം

മരണത്തിന്റെ തൊട്ട് മുമ്പും ശത്രുവിലേക്ക് അഗ്നിസ്ഫുലിംഗങ്ങൾ പായിക്കുന്ന തീക്ഷ്ണമായ ആ കണ്ണുകൾ പറയുന്നുണ്ട്.
ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി എന്ന് !

കുറഞ്ഞ കാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് അധികാരം തിരിച്ചു വാങ്ങി സ്വയംഭരണത്തിന്റെ പതാക പാറിപ്പിച്ച,മലയാള രാജ്യത്തിന്റെ പ്രയോക്താവ്..!

ചരിത്രത്തിൽ മൃതദേഹം പോലും ചാരമാക്കി വെള്ളക്കാർ മായ്ച്ചു കളയാൻ ശ്രമിച്ച ഒരു വീരനായകന്റെ ചരിത്രവും ചിത്രവും ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ജ്വലിച്ചുയരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.

മലബാർ സമരവും അതിന്റെ ഉള്ളടക്കവും സമര നേതാക്കളും രാജ്യത്തിന്റെ മറ്റ്‌ സ്വാതന്ത്ര്യ സമര ചരിത്രങ്ങളുമൊക്കെ കൂടുതൽ കൂടുതൽ സത്യസന്ധമായി വായിക്കപ്പെടട്ടെ..അതിജീവനത്തെ ലക്ഷ്യത്തിലെത്തിക്കാൻ അത് ഉപകരിക്കപ്പെടട്ടെ..

മായ്ക്കാൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയിൽ തെളിഞ്ഞു വരുന്നതാണ് യഥാർത്ഥ ചരിത്രം.നേരത്തെ വാരിയംകുന്നൻ ചരിത്രം വിപുലമായി അടയാളപ്പെടുത്തിയ ചരിത്ര കുതുകിയായ ഡോക്ടർ കെ കെ മുഹമ്മദ് അബ്ദുൽ കരീമിനെ ഈ സന്ദർഭത്തിൽ സ്മരിക്കുന്നു.

നീണ്ട ഗവേഷണങ്ങളുടെ ഫലമായി ‘സുൽത്താൻ വാരിയംകുന്നൻ’പുറത്തിറക്കിയ പുതുതലമുറയുടെ പ്രതിനിധിയായ എഴുത്തുകാരൻ റമീസ് മുഹമ്മദിനും അണിയറ ശില്പികൾക്കും ഭാവുകങ്ങൾ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്. 

Published

on

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയില്‍ അപാകതയില്ലെന്ന് ഓര്‍ത്തോ മേധാവി ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി  മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണെന്നും രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്.  അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ കൈയിൽ മറ്റൊരു രോഗിയുടെ കമ്പിയാണ് മാറ്റിയിട്ടത്.

അപകടത്തെ തുടർന്ന് 10 ാം തീയതി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അജിത്തിന് ശസ്ത്രക്രിയ  നടത്തിയത് ഇന്നലെയാണ്. അതിനു ശേഷവും വേദന കൂടിയതോടെ  ഡോക്ടർ എത്തി. എക്സ്റെ പരിശോധിച്ചതിന് ശേഷം രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ  വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇവർ വാങ്ങി നൽകിയ ശാസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. അജിത്തിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു.  സംഭവത്തിൽ മെഡിക്കൽ കോളജ് സുപ്രണ്ടിന് ഓർത്തോ വിഭാഗം മേധാവി കത്ത് നൽകിയിട്ടുണ്ട്.

Continue Reading

Trending