Connect with us

kerala

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു;കയറുപയോഗിച്ച് സൈനികനൊപ്പം മലകയറാന്‍ തുടങ്ങി ബാബു

മണിക്കൂറുകള്‍ക്കകം ബാബുവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published

on

മലമ്പുഴയില്‍ മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാനഘട്ടത്തില്‍. കുടുങ്ങിക്കിടക്കുന്ന ബാബുവിനെ അരികില്‍ രക്ഷാപ്രവര്‍ത്തനകരില്‍ ഒരാള്‍ എത്തി വെള്ളവും ഭക്ഷണവും എത്തിച്ചു.
കൂടാതെ പതിയെ പതിയെ കയര്‍ ഉപയോഗിച്ച് ഒരു സൈനികന്റെ കൂടെ മലകയറാന്‍ ബാബു ആരംഭിച്ചിട്ടുണ്ട്. മുകളില്‍ നിന്നും താഴേക്ക് കയറു കെട്ടി അതില്‍ പിടിച്ച് പതിയെ പതിയെ ആണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണിക്കൂറുകള്‍ക്കകം ബാബുവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

രക്ഷാ ദൗത്യത്തില്‍ രണ്ട് സംഘമായി മുപ്പതോളം അംഗങ്ങളാണുള്ളത്. ഫോറസ്റ്റ് വാച്ചര്‍മാരും ഡോക്ടര്‍മാരും സംഘത്തിലുണ്ട്.
മലമ്പുഴയില്‍ ട്രക്കിംഗിനിടെ വഴുതിവീണ് പാറയിടുക്കില്‍ അകപ്പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അര്‍ധരാത്രിയും തുടരുന്നിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘങ്ങളുടെ നിരന്തരമായ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കര-വ്യോമസേനകളുടെ സഹായംതേടി. ബംഗളുരൂവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി സൈനിക ഹെലികോപ്ടറും പര്‍വതാരോഹരും മലമ്പുഴയിലേക്ക് പുറപ്പെട്ടിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മലകയറുന്നതിനിടെ കാല്‍വഴുതി മലയിടുക്കില്‍ വീണത്. സുഹൃത്തുക്കള്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രാത്രിയോടെ പൊലീസും ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കെത്താന്‍ സാധിച്ചില്ല. പിന്നീട് സംഘം മലയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. വന്യമൃഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളും സംഘം ഒരുക്കിയിരുന്നു. ഇന്നലെ രാവിലെയോടെ രക്ഷാപ്രവര്‍ത്തനം കലക്ടറുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചു. റോപ്പ് ഉപയോഗിച്ച് ബാബു കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് എത്താനായിരുന്നു ശ്രമിച്ചത്. ചെങ്കുത്തായ മലയായതിനാല്‍ റോപ്പ് കെട്ടാനോ താഴെയിറക്കാനോ സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് നേവിയുടെ ഹെലികോപ്ടര്‍ എത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കം. തുടര്‍ന്ന് ഹെലികോപ്ടറെത്തി ശ്രമം നടന്നെങ്കിലും ശക്തമായ കാറ്റും മലമുകളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാത്തതിനാലും ആ ശ്രമം ഉപേക്ഷിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ അനിശ്ചിതത്വത്തിലായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബാബുവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്്.എന്നാല്‍ നിലവില്‍ രക്ഷാദൗത്യം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending