Video Stories
റിസര്‍വ് ബാങ്കും നോട്ടിലെ ഒപ്പും
റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ക്കാണ് രണ്ടു രൂപ മുതല്‍ മുകളിലോട്ടുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഒപ്പുവെക്കാനുള്ള ഔദ്യോഗിക ചുമതല. കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ ഒന്‍പതു മുതല്‍ നിരോധിച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കു പകരമായി അച്ചടിച്ച രണ്ടായിരം രൂപയുടെ നോട്ടുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ്. എന്നാല്‍ ഒപ്പുവെച്ചത് അദ്ദേഹം ആ പദവിയിലെത്തുന്നതിനു മുമ്പാണ് എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഔദ്യോഗിക അച്ചടക്ക ലംഘനം റിസര്‍വ് ബാങ്ക് നടത്തിയിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നോട്ടു നിരോധനത്തെക്കറിച്ച് തീരുമാനമെടുത്തതിലും അതിനുശേഷം ബാങ്കുകളിലേക്കെത്തിയ നോട്ടുകളെക്കുറിച്ച് വ്യക്തമായ വിവരമില്ലാത്തതിലും രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കവെയാണ് ഈ വാര്‍ത്ത.
പ്രധാനമന്ത്രി നേരിട്ട് നവംബര്‍ എട്ടിന് രാത്രി എട്ടരയോടെ നോട്ടു നിരോധന വിവരം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമ്പോള്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. കള്ളപ്പണവും കള്ളനോട്ടും പിടികൂടുന്നതിനും തീവ്രവാദം ഇല്ലാതാക്കുന്നതിനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ജനങ്ങള്‍ റിസര്‍വ് ബാങ്ക് ശാഖകളിലോ ഏതെങ്കിലും ബാങ്കുകളിലോ നിക്ഷേപിക്കുകയും പകരം പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ വാങ്ങിയെടുക്കുകയും ചെയ്യണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം. ഇതനുസരിച്ചാണ് ജനങ്ങള്‍ ഒന്നടങ്കം അമ്പതു ദിവസം കാത്തിരുന്നതും ഇപ്പോഴും നോട്ടു നിയന്ത്രണത്തിന്റെ കയ്പുനീര്‍ കുടിക്കുന്നതും.
റിസര്‍വ് ബാങ്കിന്റെ ഇരുപത്തിനാലാമത് ഗവര്‍ണറായി ഉര്‍ജിത്പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് 2016 ഓഗസ്റ്റ് ഇരുപതിനായിരുന്നു. അദ്ദേഹം ചുമതലയേറ്റത് രണ്ടാഴ്ച കഴിഞ്ഞ് സെപ്തംബര്‍ നാലിനും. നിലവിലുള്ള ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത് അന്നായിരുന്നു. എന്നാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ട് അച്ചടിച്ചതാകട്ടെ ഓഗസ്റ്റ് 22ന്. നിയമനം കഴിഞ്ഞ് സ്ഥാനമേറ്റെടുക്കും മുമ്പാണ് തൊട്ടടുത്ത പ്രവൃത്തി ദിവസം ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് രണ്ടായിരം രൂപയുടെ നോട്ടില്‍ ചേര്‍ത്തത് എന്നര്‍ഥം. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു പകരമാണ് ഗുജറാത്തുകാരന്‍ ഉര്‍ജിത്പട്ടേല്‍ നിയമിതനാകുന്നത്. പ്രശസ്ത സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ പേരുകേട്ട രഘുറാം രാജന്‍ നോട്ടുനിരോധനത്തിന് എതിരായിരുന്നുവെന്നതാണ് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് പ്രേരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ പോലും കാത്തിരിക്കാതെ തികച്ചും നിയമ വിരുദ്ധമായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കിലെ ചില ഉദ്യോഗസ്ഥരും വരാനിരിക്കുന്ന ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ അച്ചടിക്കുന്നതിന് കൂട്ടു നില്‍ക്കുകയായിരുന്നുവേണം മനസ്സിലാക്കാന്‍. ചുരുങ്ങിയ പക്ഷം ഒരു വില്ലേജോഫീസില്‍ പോലും നടക്കരുതാത്ത കാര്യം. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ നോട്ടിന്റെ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള ഡിസൈന്‍ രൂപ കല്‍പന ചെയ്തത്. അവരില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.
സാധാരണ ഗതിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് നോട്ടുനിരോധനം പ്രഖ്യാപിക്കേണ്ടതും പകരം നോട്ടുകള്‍ നാട്ടില്‍വിതരണം നടത്തേണ്ടതും. ഇതിനായി ബാങ്കുകളെ ചുമതലപ്പെടുത്തുകയാണ് ചെയ്യാറ്. എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് പോലും അതിന് 24 മണിക്കൂര്‍ മുമ്പ് മാത്രം വിവരം അറിഞ്ഞതെന്നതും ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. 2016 ജൂണ്‍ ഏഴിന് രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള അനുമതി ലഭിച്ചതായാണ് ഡിസംബറില്‍ ധനകാര്യ വകുപ്പിനായുള്ള പാര്‍ലമെന്ററി സമിതി മുമ്പാകെ റിസര്‍വ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്. സാധാരണ ഗതിയില്‍ ഉത്തരവ് കിട്ടിയയുടനാണ് പ്രസുകള്‍ നോട്ട് അച്ചടിക്കുക എന്നിരിക്കെ ഇക്കാര്യത്തില്‍ ഓഗസ്റ്റ് 22 വരെ നീട്ടിവെച്ചത് രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നതു കാത്തിരുന്നുവെന്നതിന് തെളിവാണ്.
നോട്ടു നിരോധനത്തിന് മുമ്പുതന്നെ ആ വിവരം ചോര്‍ന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ നോട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖേന ജനശ്രദ്ധയിലെത്തുകയും ചെയ്തു. അത്യന്തം രഹസ്യമായി നടത്തേണ്ട നടപടിയാണ് കേന്ദ്ര സര്‍ക്കാരിലെ ചിലര്‍ മാത്രം അറിഞ്ഞുകൊണ്ട് നടപ്പിലാക്കിയത്. റിസര്‍വ് ബാങ്കിന്റെ അച്ചടി കേന്ദ്രങ്ങള്‍ വഴിയാണ് വിവരം പുറത്തായതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണമെങ്കിലും പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കെല്ലാം വിവരം മണത്തറിയാനായി എന്നത് നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായി. റിലയന്‍സിന്റെ ജിയോ സിം സൗജന്യമായി വിറ്റഴിക്കാന്‍ കണ്ട സമയവും നോട്ടുനിരോധനമായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു.
നിയമ വ്യവസ്ഥകള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുകയും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് രാജ്യവും സര്‍ക്കാരും നീങ്ങുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൗരന്മാര്‍ക്ക് എങ്ങനെ നീതിപൂര്‍വം ജീവിക്കാനാകും എന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ പോലും വാക്കുകള്‍ക്ക് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അമ്പതുദിവസത്തേക്കുള്ള സഹനാഭ്യര്‍ഥനയും അല്ലെങ്കില്‍ ഏതുശിക്ഷയും ഏറ്റുവാങ്ങാമെന്ന മുതലക്കണ്ണീരും. അമ്പതു ദിവസം പോയിട്ട് പ്രഖ്യാപനത്തിന്റെ നൂറാം ദിവസവും നോട്ടു നിയന്ത്രണം ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചെറുകിട-കാര്‍ഷിക-നിര്‍മാണ മേഖല ഏതാണ്ട് പൂര്‍ണമായി നിശ്ചലമായിരിക്കെ ഇക്കാര്യത്തില്‍ ഇനിയും എത്ര സഹിക്കണമെന്നുപോലും മോദിയും കൂട്ടരും മിണ്ടുന്നില്ല. സാമ്പത്തിക വിദഗ്ധനായ മുന്‍ പ്രധാനമന്ത്രി പറയുന്നത് സംഘടിത കൊള്ളയാണിതെന്നും നടപടി മൂലം രാജ്യത്തിന്റെ വളര്‍ച്ച രണ്ടു ശതമാനത്തിലധികം താഴോട്ടു പോകുമെന്നുമാണ്. പക്ഷേ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കാഴ്ചയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനകത്തുപോലും ഒരു പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.
അതിമഹത്തായ ഭരണ പാരമ്പര്യമുള്ള രാജ്യത്ത് കാപട്യംകൊണ്ട് കെട്ടിപ്പൊക്കുന്ന കറുത്ത കോട്ടകളിലന്തിയുറങ്ങാനാണ് സര്‍ക്കാരിലെ ഉന്നതര്‍ക്കു താല്‍പര്യം എന്നതിന്റെ തെളിവാണ് ഏറ്റവും പുതുതായി വന്ന റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക താന്തോന്നിത്തം. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ നാലുവരെയുള്ള കാലത്തെ രണ്ടായിരം രൂപയുടെ വിതരണം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് അവ പിന്‍വലിക്കണം. അല്ലെങ്കില്‍ രാജ്യത്തെ നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണം.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
News18 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാന് വ്യോമാക്രമണം; ഭയന്നോടി നെതന്യാഹു; ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്
-
kerala1 day ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
News3 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
india3 days ago
നീറ്റ് യുജി 2025; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
-
News3 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala3 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍