Connect with us

gulf

ആരവങ്ങളോടെയെത്തിയത് ആയിരങ്ങള്‍; ആവേശമുണര്‍ത്തി ലോകകപ്പ് ട്രോഫി പര്യടനം

വ്യാഴാഴ്ച ആരംഭിച്ച ട്രോഫി പര്യടനം ആദ്യ ദിനത്തില്‍ ആസ്‌പെയര്‍ പാര്‍ക്കിലായിരുന്നു. അവധി ദിനമായ വെള്ളിയാഴ്ച ഇന്‍ഡസ്ട്രയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും ഇന്നലെ ലുസൈല്‍ മറീനയിലുമായിരുന്നു ചടങ്ങ്.

Published

on

അശ്‌റഫ് തൂണേരി

ദോഹ: ലോകകപ്പ് ആരവങ്ങള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണര്‍ത്തുന്ന ചാമ്പ്യന്‍ ട്രോഫി പര്യടനവുമായി സംഘാടക സമിതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രോഫിയെ വരവേല്‍ക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. വ്യാഴാഴ്ച ആരംഭിച്ച ട്രോഫി പര്യടനം ആദ്യ ദിനത്തില്‍ ആസ്‌പെയര്‍ പാര്‍ക്കിലായിരുന്നു. അവധി ദിനമായ വെള്ളിയാഴ്ച ഇന്‍ഡസ്ട്രയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും ഇന്നലെ ലുസൈല്‍ മറീനയിലുമായിരുന്നു ചടങ്ങ്. വൈകീട്ട് ആറു മുതല്‍ ഒമ്പതു വരെയായിരുന്നു പ്രദര്‍ശനം. ലോക നായകരായി വളര്‍ന്ന പെലെ, മറഡോണ, സിനദിന്‍ സിദാന്‍ തുടങ്ങി പുതുകാലത്തെ താരങ്ങളായ ഹ്യുഗോ ലോറിസും ഫിലിപ്പ് ലാമും വരെയുള്ള ചാമ്പ്യന്‍മാര്‍ ഉയര്‍ത്തിയ കപ്പ് കാണാന്‍ ഏറ്റവും അരികിലെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍.

കിലോമീറ്ററുകളോളം ജനബാഹുല്യമുണ്ടായ എല്ലായിടത്തും നിശ്ചിത സമയത്തിനു മുമ്പേ തന്നെ വന്‍ ജനക്കൂട്ടമെത്തി. ട്രോഫിയുടെ ചിത്രമെടുക്കാനും സെല്‍ഫിയെടുക്കാനും സകുടുംബം സ്വദേശികളും വിദേശികളുമായ ആളുകള്‍ തിക്കിതിരക്കി. വിവിധ സമ്മാനങ്ങള്‍ നേടാനുള്ള മത്സരങ്ങളും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഒരുക്കിയിരുന്നു. ഫുട്‌ബോള്‍ ഷൂട്ടിംഗ് ചാലഞ്ച്, കുടുംബ വിനോദ പരിപാടികള്‍, ഫെയിസ് പെയിന്റിംഗ്, ഫല്‍ഗ് മേക്കിംഗ്, ഗെയിമിംഗ് കോര്‍ണര്‍, സംഗീത പരിപാടികള്‍ എന്നിവയും ട്രോഫി പര്യടന പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ഏഷ്യന്‍ ടൗണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബാന്‍ഡ് പ്രകടനം വേറിട്ടതായി. ലോക കപ്പിന് മുന്നോടിയായി ചാമ്പ്യന്‍സ് ട്രോഫി ലോക പര്യടനം ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായിരുന്നു രാജ്യത്തിനകത്തെ പര്യടന പരിപാടികള്‍. ചൊവ്വാഴ്ച ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറയില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ശേഷം ലോക പര്യടനത്തിന് തുടക്കമാവും. പിന്നീട് നവംബര്‍ 21ന് ഉത്ഘാടന മത്സരത്തിന് മുന്നോടിയായി മാത്രമേ ട്രോഫി ദോഹയില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് സംഘാടകര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending