Connect with us

india

അഗ്നിപഥ്: കേന്ദ്ര വാഗ്ദാനം വെറും വാക്ക്; സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിമുക്ത ഭടന്മാര്‍ക്ക് നിയമനമില്ല

നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്.

Published

on

ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്. നിലവില്‍ വിമുക്ത ഭടന്മമാര്‍ക്കായി സംവരണം ചെയ്ത ഒഴിവുകള്‍ പോലും നികത്തിയിട്ടില്ലെന്നിരിക്കെയാണ് പുതിയ വാഗ്ദാനം. നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറമെ 10 ശതമാനം അഗ്നിവീര്‍ സംവരണം കൂടി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ നിലവിലെ സംവരണം പോലും പാലിക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ യഥാക്രമം 10ഉം 20 ഉം ശതമാനം വിമുക്ത ഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് റീസെറ്റില്‍മെന്റിന്റിന്റെ കണക്ക് പ്രകാരം ഗ്രൂപ്പ് സി തസ്തികകളിലെ വിമുക്ത ഭടന്മാരുടെ എണ്ണം 1.29 ശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡിയില്‍ 2.66 ശതമാനവും. ആകെയുള്ള 77 വകുപ്പുകളില്‍ 34 എണ്ണത്തിലെ കണക്കാണിത്.

10,84,705 ഗ്രൂപ്പ് സി തസ്തികകള്‍ ഉള്ളതില്‍ ആകെയുള്ളത് 19,976 വിമുക്ത ഭടന്മാര്‍ മാത്രം. സംവരണ തോത് അനുസരിച്ച് 15 ലക്ഷത്തോളം പേര്‍ക്ക് നിയമനം ലഭിക്കേണ്ട സ്ഥാനത്താണിത്. 3,25,265 ഗ്രൂപ്പ് ഡി തസ്തികകളില്‍ വിമുക്ത ഭടന്മാരുടെ എണ്ണം 8,642 മാത്രം. സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സ് എന്നിവയില്‍ വിമുക്ത ഭടന്മാര്‍ക്ക് 10 ശതമാനം നേരിട്ടുള്ള നിയമനം നല്‍കണമെന്നാണ് ചട്ടം.

അസിസ്റ്റന്റ് കമാന്‍ഡന്റ് വരെയുള്ള തസ്തികകളില്‍ ആയിരിക്കും നിയമനം. എന്നാല്‍ നിലവില്‍ രണ്ടു സേനകളിലും റിട്ട. സൈനികര്‍ യഥാക്രമം 0.47 ശതമാനവും 0.87 ശതമാനവുമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് സി തസ്തികകളില്‍ 14.5 ശതമാനവും ഗ്രൂപ്പ് ഡി തസ്തികകളില്‍ 24.5 ശതമാനവുമാണ് വിമുക്തഭടന്മാര്‍ക്കുള്ള സംവരണം.

എന്നാല്‍ നികത്തിയതാവട്ടെ ഗ്രൂപ്പ് സിയില്‍ 1.15 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 0.3 ശതമാനവും. ആകെയുള്ള 170 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 94 എണ്ണത്തിലെ കണക്കാണിത്. ഇതിനു സമാനമായി പൊതുമേഖലാ ബാങ്കുകളില്‍ ഗ്രൂപ്പ് സിയില്‍ 14.5 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 24.5 ശതമാനവും സംവരണമുണ്ട്. എന്നാല്‍ ജോലി ലഭിച്ചത് ഗ്രൂപ്പ് സിയില്‍ 9.10 ശതമാനത്തിനും ഗ്രൂപ്പ് ഡിയില്‍ 21.3 ശതമാനത്തിനും മാത്രം. താരതമ്യേന ബാങ്കിങ് മേഖലയില്‍ മാത്രമാണ് ഭേദപ്പെട്ട നിയമനം നടക്കുന്നത്. ഇങ്ങനെയിരിക്കെയാണ് പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍വീസില്‍ 10 ശതമാനം സംവരണം എന്ന ഉണ്ടയില്ലാ വെടിയുമായി അമിത് ഷായും രാജ്‌നാഥ് സിങും രംഗത്തെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending