Connect with us

kerala

മെമ്പര്‍ഷിപ്പ് കാമ്പയിന് പിന്നാലെ മുസ്‌ലിംലീഗ് സംഘടനാതിരഞ്ഞെടുപ്പിലേക്ക്

ആദ്യ വാര്‍ഡ് സമ്മേളനം നാളെ

ഓര്‍ക്കാട്ടേരിയില്‍

Published

on

കോഴിക്കോട്: അംഗത്വ കാമ്പയിന്‍ സമാപിച്ചതിനു പിന്നാലെ മുസ്‌ലിംലീഗ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക്. അംഗത്വ കാമ്പയിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച വാര്‍ഡ് കമ്മിറ്റികളാണ് ആദ്യഘട്ടത്തില്‍ നിലവില്‍ വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കും. ഇന്‍ഡോര്‍ സമ്മേളനത്തോടുകൂടിയാണ് വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. പുതുതായി അംഗത്വമെടുത്തവരും അംഗത്വം പുതുക്കിയവരുമാണ് വാര്‍ഡ് സമ്മേളനങ്ങളില്‍ സംബന്ധിക്കുക. സംസ്ഥാനത്തെ ആദ്യത്തെ വാര്‍ഡ് സമ്മേളനം കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി നോര്‍ത്ത് ആറാം വാര്‍ഡില്‍ നാളെ
നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.

അംഗത്വ വിതരണത്തിന്റെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ മൂന്നാമത്തെ പഞ്ചായത്തായ വടകര മണ്ഡലത്തിലെ ഏറാമലയിലാണ് ഓര്‍ക്കാട്ടേരി നോര്‍ത്ത്. സമ്മേളനത്തോടനുബന്ധിച്ച് വനിതാലീഗ് വാര്‍ഡ് കമ്മിറ്റിയും രൂപീകരിക്കും. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു, മുസ്‌ലിംലീഗ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും. വാര്‍ഡ് സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്നത്.

വര്‍ധിതാവേശത്തോടെയാണ് സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.അവസാന ഘട്ടത്തില്‍ എന്‍ട്രികള്‍ ഒന്നിച്ച് വന്നതിനാല്‍ സാങ്കേതിക തടസ്സമുണ്ടായത് കൊണ്ട് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബര്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ വാര്‍ഡ് കമ്മിറ്റികള്‍ക്ക് കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. വാര്‍ഡ് സമ്മേളനങ്ങളോടനുബന്ധിച്ച് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കണം. കുടുംബ സംഗമങ്ങളില്‍ വനിതാലീഗ് വാര്‍ഡ് കമ്മിറ്റികളും രൂപീകരിക്കും. ഓരോ ഘടകങ്ങളിലും മുസ്‌ലിംലീഗ് കമ്മിറ്റികളും വനിതാലീഗ് കമ്മിറ്റികളും രൂപീകരിച്ചാലേ സംഘടനാ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സംഘടനാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതിന് അതാത് പ്രദേശങ്ങളിലെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നിരീക്ഷകരും കോര്‍ഡിനേറ്റര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പി.എം.എ സലാം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending