Connect with us

kerala

കോവിഡ് അഴിമതി : കോടതിവിധി ശൈലജക്കുപുറമെ മുഖ്യമന്ത്രിക്കും പ്രഹരം

കേസില്‍ ഇനി ഹൈക്കോടതിവിധി കൂടി നിര്‍ണായകമാകുമെന്നുറപ്പായി .

Published

on

കെ.പി ജലീല്‍

കോവിഡ് കാലത്ത് എന്ത് അഴിമതിയും നടത്താമെന്നതിന് മികച്ച തെളിവാണ ്‌കേരളത്തില്‍ പിപിഇ കിറ്റും ഗ്ലൗസും അടക്കം 15 കോടിയോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കാനുള്ള ഒന്നാംപിണറായി സര്‍ക്കാരിന്റെ തീരുമാനം. സ്വാഭാവികമായും കോടതിയുടെ നിരീക്ഷണത്തിന് സംഭവം വിധേയമായി. ഇന്നത്തെ ഹൈക്കോടതി വിധി രാജ്യത്തുതന്നെ കോവിഡ് അഴിമതിക്കാര്യത്തില്‍ വലുതാണ്. കോവിഡ് കാരണം പറഞ്ഞ് 450 രൂപയുണ്ടായിരുന്ന പിപിഇ കിറ്റാണ് പച്ചക്കറി സംഭരണഏജന്‍സിയുടെ മറവില്‍ വിദേശത്തുനിന്ന് 1550 രൂപക്ക് വാങ്ങിയത്. ഇതിനുപിന്നില്‍ പാര്‍ട്ടിക്കാര്‍തന്നെയാണെന്ന് വ്യക്തമായിരുന്നു. അന്നുതന്നെ അതിനെതിരെ ആരോപണം ഉയരുകയും പിന്നീട് വിശദമായി വിലവിവരം പുറത്തുവരികയുമായിരുന്നു. കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് വിദേശഅവാര്‍ഡ് ഉള്‍പ്പെടെ വാങ്ങി മന്ത്രി കെ.കെ ശൈലജ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു ഈ അഴിമതിവ്യാപാരം.’ അസാധാരണകാലത്തെ അസാധാരണതീരുമാനം’ ഇതോടെ അഴിമതിക്കുവേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

കെ.കെ ശൈലജ ഇതേക്കുറിച്ച് നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ”ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ദുരന്തകാലത്ത് ഗുണമേന്മ നോക്കി സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ വിപണിയില്‍ പിപിഇ കിറ്റൊന്നിന് വെറും 450 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇത് തിരിച്ചറിഞ്ഞതോടെ കുറച്ച് സാധനങ്ങളേ വാങ്ങിയുള്ളൂ. ”ലോകായുക്തയെ സമീപിച്ചത് കോണ്‍ഗ്രസ്‌നേതാവ് വീണ എസ് നായരാണ്. ഇതിനെതിരായാണ് ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചത്. ഇതാണ് കോടതി കയ്യോടെ പിടികൂടി കുടഞ്ഞത്. എന്തിനാണ ്‌സര്‍ക്കാരിന് ഭയമെന്ന ചോദ്യം തന്നെ അഴിമതി നടന്നുവെന്നതിന് തെളിവാണ്. ‘ കേരളമെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജീവനക്കാരാണ ്‌മെഡിക്കല്‍ ഉപകരണങ്ങള്‍ കുറഞ്ഞെന്ന് തന്നോട് പറഞ്ഞത്. ഉടന്‍തന്നെ താന്‍ മുഖ്യമന്ത്രിയോട് ആലോചിച്ചുവെന്ന് കെ.കെശൈലജ പറയുമ്പോള്‍ അതിനര്‍ത്ഥം മുഖ്യമന്ത്രികൂടി കേസിലേക്ക് ഉള്‍പെടണമെന്ന ശൈലജയുടെ തീരുമാനമാണ്. ഇതിനുപിന്നില്‍ സി.പി.എമ്മിലെ പിണറായി വിരുദ്ധ ലോബിയുണ്ടോ എന്നാണ ്‌സംശയിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഖജനാവിലെ തുക അത്യാവശ്യത്തിന് ചെലവാക്കേണ്ട സമയത്താണ് കോടികള്‍ അഴിമതി നടത്തിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ പതിവായി വാങ്ങുന്നത് ഇതുപോലെ ഇടനിലക്കാരെ വെച്ചാണ്. ഇതില്‍ കമ്മീഷനും അഴിമതിയും ഉള്‍പ്പെടെ വന്‍തുകയാണ് പാര്‍ട്ടിപെട്ടികളിലേക്കും നേതാക്കളിലേക്കും നീങ്ങുന്നതെന്നാണ ്ഇത് വ്യക്തമാക്കുന്നത്.

കേസില്‍ ഇനി ഹൈക്കോടതിവിധി കൂടി നിര്‍ണായകമാകുമെന്നുറപ്പായി . ലോകായുക്തയെ സര്‍ക്കാരാണ ്‌നിയമിച്ചതെന്നതിനാല്‍ അവരുടെ കൈകള്‍ കെട്ടപ്പെടുമെങ്കിലും ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ കേസില്‍ ഇനി ഒഴികഴിവ് പറയാന്‍ വയ്യാതായി. ശൈലജയും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും അഴിക്കുള്ളിലായാല്‍ അത് കോവിഡ് രക്ഷകയെന്ന അവരുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായക്കായിരിക്കും മങ്ങലേല്‍ക്കുക. ശൈലജ മുഖ്യമന്ത്രിയുടെ കൂടി പേര് പറഞ്ഞിട്ടുള്ള നിലക്ക് അദ്ദേഹത്തെകൂടി കോടതി വിചാരണക്ക് വിളിക്കുമോ എന്നാണിനി അറിയേണ്ടത്.
സര്‍വകലാശാലകളുടെ വി.സിമാരും പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കവെയുള്ള ഹൈക്കോടതിയുടെ പുതിയ വിധി സി.പി.എമ്മിനും സര്‍ക്കാരിനും അടുത്തൊന്നും രക്ഷപ്പെടാന്‍ കഴിയാത്തവിധത്തിലുള്ള കുരുക്കാണ ്‌സൃഷ്ടിച്ചിരിക്കുന്നത്.

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending