Connect with us

News

ഫലസ്തീന്‍ ദുരന്ത ചിത്രം: ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങാതെ നെറ്റ്ഫ്‌ളിക്‌സ്‌

യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Published

on

ടെല്‍അവീവ്: 1948ല്‍ ഇസ്രാഈല്‍ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഫലസ്തീന്‍ വംശഹത്യയെ ചിത്രീകരിക്കുന്ന സിനിമ സംപ്രേഷണം ചെയ്യാനുള്ള തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുപോകുന്നു. ഇസ്രാഈലിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് ജോര്‍ദാന്‍ സിനിമാ നിര്‍മാതാവായ ഡാരിന്‍ ജെ സല്ലം സംവിധാനം ചെയ്ത ഫര്‍ഹയെന്ന സിനിമ നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്നത്.ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആട്ടിപുറത്താക്കിയും കൊന്നൊടുക്കിയും ഫലസ്തീന്റെ 78 ശതമാനം ഭൂഭാഗങ്ങള്‍ പിടിച്ചെടുത്തും സയണിസ്റ്റുകള്‍ നടത്തിയ വംശഹത്യയുടെ കഥപറയുന്ന ചിത്രം പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും നെറ്റ്ഫ്‌ളിക്‌സ് വഴങ്ങിയിട്ടില്ല.

ഒരു ഫലസ്തീന്‍ കുടുംബത്തെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയതിന്റെ കഥ പറയുന്ന ചിത്രം ലോകമെങ്ങും നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദേശിപ്പിച്ചുകഴിഞ്ഞു. 2023ലെ ഓസ്‌കര്‍ പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയിലും ഫര്‍ഹ ഇടംപിടിച്ചിട്ടുണ്ട്.ഇന്നലെ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ചിത്രം ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തുകയാണ്.

1948ല്‍ നക്ബയെന്ന് അറബികള്‍ വിളിക്കുന്ന ദുരന്ത ദിനത്തില്‍ ഫലസ്തീനികളെ ആട്ടിപ്പുറത്താക്കാനെത്തുന്ന ഇസ്രാഈല്‍ സേനയുടെ ക്രൂരതകളാണ് ചിത്രം പറയുന്നത്. സയണിസ്റ്റ് സേനയില്‍നിന്ന് പതിനാലുകാരിയായ മകളെ രക്ഷിക്കാന്‍ ഫര്‍ഹയെന്ന പെ ണ്‍കുട്ടിയെ പിതാവ് ഒരു സ്‌റ്റോറേജ് റൂമില്‍ പൂട്ടിയിടുന്നു. ഗ്രാമത്തിലേക്ക് ഇരച്ചുവരുന്ന ഇസ്രാഈല്‍ പട്ടാളക്കാര്‍ രണ്ട് കുട്ടികളും ഒരു പിഞ്ചുകുഞ്ഞുമടങ്ങുന്ന തന്റെ കുടുംബത്തെ മുഴുവന്‍ ക്രൂരമായി കൊലപ്പെടുത്തുന്നത് വാതിലിന്റെ വിടവുകളിലൂടെ ഫര്‍ഹ നോക്കിക്കാണുകയാണ്.യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ച അറബ് ഭൂരിപക്ഷ പട്ടണമായ ജഫയിലെ അല്‍ സറായ തിയേറ്ററിനുള്ള ഫണ്ട് പിന്‍വലിക്കുമെന്ന് ഇസ്രാഈല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്ത സല്ലമിന്റെ മാതാവിന്റെ സുഹൃത്ത് പറഞ്ഞ അനുഭവ കഥയാണ് സിനിമയുടെ പ്രമേയം.

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending