Connect with us

india

ഉയര്‍ന്ന പി.എഫ് പെന്‍ഷന് അറിയേണ്ട അടിസ്ഥാന വിവരങ്ങള്‍

പെന്‍ഷന്‍ഫണ്ടിലേക്ക് കുടിശിക അടക്കണം.അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.

Published

on

പി.എസ് അബ്ബാസ്

2022 നവംബര്‍ നാലിന് ഉണ്ടിയ സുപ്രീംകോടതി വിധിയനുസരിച്ചാണ് പി.എഫില്‍ ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. തൊഴിലാളിയുടെ ശമ്പളത്തിലെ 12 ശതമാനം വീതമാണ് തൊഴിലാളിയും തൊഴിലുടമയും പി.എഫിലേക്ക് അടക്കേണ്ടത്. കാലാകാലങ്ങളില്‍ ഈ ശമ്പളത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പെന്‍ഷന്‍ നിലവില്‍വന്ന 16.11.1995 മുതല്‍ 31.5.2000 വരെ 5000 രൂപ, 1-6-2000 മുതല്‍ 31-8-2014 വരെ 6500 രൂപ, 1-9-2014 മുതല്‍ 15000 രൂപ എന്നിങ്ങനെയാണ് ഇതിന്റെ പരിധി. നിയമപരമായി ഈ ശമ്പളത്തിനേ പി.എഫിലേക്കും പെന്‍ഷന്‍ ഫണ്ടിലേക്കും വിഹിതം അടയ്‌ക്കേണ്ടതുള്ളൂ.
.

എന്നാല്‍ ഇഷ്ടമനുസരിച്ച് മുഴുവന്‍ ശമ്പളത്തിനും അടയ്ക്കാം. അത്തരത്തില്‍ മുഴുവന്‍ ശമ്പളത്തിനും തുക അടക്കുന്നുവെങ്കില്‍ മുമ്പ് 11 (3) വ്യവസ്ഥ പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചിരുന്നതാണ്. എന്നാല്‍ 2014 സെപ്തംബര്‍ 1 മുതല്‍ ഈ വ്യവസ്ഥ ഇല്ലാതാക്കി. ഇതാണ് സുപ്രീംകോടതി ഇപ്പോള്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

2014 സെപ്തംബര്‍ 01ന് സര്‍വീസില്‍ ഉണ്ടായിരിക്കുകയോ പിന്നീട് വിരമിക്കുകയോ പ്പോഴും സര്‍വീസില്‍ തുടരുകയോ ചെയ്യുന്നവര്‍ക്ക് 8.5 ശതമാനം പലിശ
സഹിതം അടച്ചാല്‍ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കാവുന്നതാണെന്നാണ് കോടതിവിധി. ഇതിനായി പെന്‍ഷന്‍ ഫണ്ടിലേക്ക് കുടിശിക അടക്കണം. അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.2023 മെയ് മൂന്നുവരെയാണ് ഇതിനായുള്ള ലിങ്കില്‍ തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കേണ്ടത്.

2001 ജനുവരി 1 ന്  ₹10000  ശമ്പളത്തിൽ ജോലിയിൽ കയറിയ ഒരാൾ  2022 ഡിസംബറിൽ വിരമിക്കുന്നു എന്ന് കരുതുക. പ്രതിവർഷം ശമ്പളത്തിൽ 10% വർധനവ് ഉണ്ടെന്നും സങ്കല്പിക്കുക. അങ്ങനെ എങ്കിൽ വിരമിക്കുമ്പോൾ  ₹74230 ആയിരിക്കും ശമ്പളം.  സാധാരണഗതിയിൽ അയാളുടെ പെൻഷൻ ₹3240 ആയിരിക്കും. എന്നാൽ 8.5% പലിശ ചേർത്ത് ₹936400 പെൻഷൻ ഫണ്ടിലേക്ക്ഇത് പ്രകാരം അധികം അടച്ചാൽ 17800 വർധിച്ചു പെൻഷൻ 21040 ആകും

( പൊതുമേഖലാസ്ഥാപനങ്ങളിലെ വര്‍ക്കേഴ്‌സ് എജുക്കേഷന്‍ മുന്‍ട്യൂട്ടറാണ് ലേഖകന്‍)

 

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

Trending