Connect with us

kerala

ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരി അറസ്റ്റില്‍

നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്നാണ് വിവരം.

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതിയും ക്വട്ടേഷന്‍ തലവനുമായ ആകാശ് തില്ലങ്കേരി അറസ്റ്റില്‍. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. കാപ്പ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. ജില്ലാ കലക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്. കാപ്പ വകുപ്പ് പ്രകാരം ആറ് മാസം തടവിനും കലക്ടര്‍ ഉത്തരവിട്ടിരുന്നു.

ഷുഹൈബ് വധക്കേസിന് പുറമെ തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്. ക്വട്ടേഷന്‍ സംഘത്തലവനെന്ന നിലയില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയതെന്നാണ് ലഭ്യമായ വിവരം. അതേസമയം സി.പി.എമ്മിന് നിരന്തരം ഭീഷണിയാകുന്ന സാഹചര്യത്തിലുമാണ് അറസ്‌റ്റെന്ന് കരുതുന്നു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരായ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തതിന് പിന്നാലെയും സി.പി.എം നേത്വത്തെ തന്ന പ്രതിരോധത്തിലാക്കുന്ന നിലപാടുകളാണ് ആകാശ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് കടുത്ത പ്രതിരോധത്തിലായിരുന്നു പാര്‍ട്ടിയും നേതൃത്വവും. ഡി..വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞ ആകാശ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്നാണ് വിവരം. സി.പി.എമ്മില്‍ പി ജയരാജനെ വാഴ്ത്തുന്ന പിജെ ആര്‍മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പി.ജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന രീതിയിലായിരുന്നു ആകാശിന്റെയും സംഘത്തിന്റെയും സമൂഹമാധ്യമ പ്രചരണം. ഇവര്‍ രാത്രിയായാല്‍ സ്വ!ര്‍ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവര്‍ത്തനവുമാണ് നടത്തുന്നതെന്ന് പാര്‍ട്ടി തന്നെ വ്യക്തമാക്കിയതോടെ പാര്‍ട്ടിയെ വെല്ലുവിളിച്ചായി ഇവരുടെ സമൂഹമാധ്യമ പ്രചരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീണ്ടും മഴയെത്തും; ഞായര്‍ മുതല്‍ മഴ കനക്കാന്‍ സാധ്യത

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാന്‍ കാരണമാകുന്നത്.

Published

on

സംസ്ഥാനത്ത് ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ജൂണ്‍ 22ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍,എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാന്‍ കാരണമാകുന്നത്.

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending