kerala
സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലായി എല്‍.പി, യു.പി പ്രധാനാധ്യാപകര്‍
സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു. സ്‌കൂളില്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ഉയര്‍ന്ന മാനസികസമ്മര്‍ദവും പലരെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. ഇതുമൂലം ലഭിച്ച സ്ഥാനക്കയറ്റം ഒഴിവാക്കി തിരികെ സാധാ അധ്യാപക ജോലിയിലേക്ക് തന്നെ തിരികെ പോവാന്‍ തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
ഓഫീസ്, അധ്യാപന ഡ്യൂട്ടി, സ്‌കൂളിന്റെ മൊത്തം ചുമതല, ഇടയ്ക്കിടെ സ്‌കൂളിലുണ്ടാകുന്ന പരിപാടികളുടെയും മറ്റും മേല്‍നോട്ടം തുടങ്ങി നിരവധി തൊഴില്‍ സമ്മര്‍ദങ്ങളാണ് ഇവരുടെ മേല്‍ ഉണ്ടാവുന്നത്. എല്‍പി, യുപി വിദ്യാലയങ്ങളിലെ പ്രധാനധ്യാപകര്‍ക്ക് സഹായത്തിന് ഓഫീസ് അസിസ്റ്റന്റ് പോലും ഉണ്ടാവിെല്ലന്നതും ഇവരുടെ തൊഴില്‍ ഭാരം കൂട്ടുന്നു. സാമ്പത്തിക ബാധ്യത സ്‌കൂളിലെ ഉച്ചഭക്ഷണം പദ്ധതിക്കായി നല്ലൊരു തുക തന്നെ വേണ്ടിവരുന്നു. ഇതിനു മേല്‍നോട്ടം വഹിക്കേണ്ടത് പ്രധാനാധ്യാപകരാണ്.
പിടിഎ ഫണ്ടില്ലാത്തത് പല സര്‍ക്കാര്‍ സ്‌കൂളുകളിലേയും പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നത് സാമ്പത്തിക ബാധ്യതയാണ്. ഒരു കുട്ടിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ എട്ട് രൂപയില്‍ വേണം കുട്ടികളുടെ പ്രഭാത ഭക്ഷണം മുതല്‍ ഉച്ചയൂണും മുട്ടയും പാലും നല്‍കാന്‍. എന്നാല്‍ നാലുമാസമായി ഉച്ചഭക്ഷണ പദ്ധതിയുടെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സ്വന്തം പോക്കറ്റില്‍നിന്ന് പണം എടുത്താണ് പല സ്‌കൂളുകളിലും പദ്ധതി ഇപ്പോള്‍ തുടരുന്നത്.
2022ന് ശേഷം സ്ഥാനക്കയറ്റലം ലഭിച്ച 2529 ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കഴിഞ്ഞ 16 മാസമായിട്ടും ആനുകൂല്യം ലഭിച്ചിട്ടില്ല. യോഗ്യത സംബന്ധിച്ച കേസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലില്‍ നില നില്‍ക്കുന്നു എന്ന കാരണം പറഞ്ഞാണ് ശമ്പളം നല്‍കാതിരിക്കുന്നത്. സാധാ അധ്യാപകരുടെ ശമ്പള സ്‌കെയിലില്‍ നിന്ന് വേണം മേല്‍പ്പറഞ്ഞ സാമ്പത്തിക ബാധ്യതകള്‍ എല്ലാം ഈ പ്രധാന അധ്യാപകര്‍ നടപ്പിലാക്കേണ്ടത്.
സ്‌കൂള്‍ പദ്ധതി നടത്തിപ്പിനായി കടം വാങ്ങിയ പലരുടെയും ആഭരണങ്ങള്‍ വരെ ഇതിന്റെ പേരില്‍ ഇപ്പോള്‍ പണയത്തിലാണ് ലഭിച്ച സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലാണിവര്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വൈക്കം സ്വദേശിനി കെ.ശ്രീജ അവഗണന അനുഭവിക്കുന്ന അധ്യാപകരില്‍ ഒരു ഇര മാത്രമായിരുന്നു. ഗവ.എല്‍.പി സ്‌കൂള്‍ പോളശേരിയിലെ പ്രധാനാധ്യാപികയായിരുന്നു ഇവര്‍. തനിക്ക് ലഭിച്ച സ്ഥാനകയറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും വഴിയില്ലാതെയായപ്പോഴാണ് മാനസിക സമ്മര്‍ദം മൂലം ശ്രീജ ആത്മഹത്യ ചെയ്തത്. വൈക്കം പൊലീസ് ശ്രീജയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് കേസടുത്തിരുന്നു.
kerala
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം

ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യം ഉപയോഗിച്ചത് സി.പി.എം ആണെന്നും ചക്കര പുരട്ടിയ വാക്കുകൾ പുറത്ത് പറയുന്ന സർക്കാർ കിട്ടുന്ന സമയത്തെല്ലാം സമുദായത്തെ ഉപദ്രവിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണ്. എന്തിനാണ്, ആർക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിൻവലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സർക്കാർ അതിന് തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. സർക്കാരിൽ നിന്നും ഇത്തരം വികലമായ നിലപാടുകൾ തുടരുന്നു. നേരത്തെ വഖഫ് ബില്ലിന്റെ പേരിലും സമാന വിവാദം ഉണ്ടായി. നാടിന് ഒരു ഗുണവുമില്ല. ജനവിരുദ്ധ നയങ്ങൾ സർക്കാർ തുടരുന്നു’, അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. നേരത്തെ തന്നെ മുസ്ലിം ലീഗ് ഈ ആരോപണം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കര പുരട്ടിയ വാക്കുകൾ പുറത്തു പറയുന്ന മുഖ്യമന്ത്രിയും പാർട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങൾ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. സംഘപരിവാറിനേക്കാൾ കടുത്ത വർഗീയത സിപിഐഎം കേരളത്തിൽ നടത്തുന്നുവെന്നും ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യമായി സിപിഐഎം ആണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയുടെ രൂപീകരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘മുസ്ലിം ലീഗിന്റെ ശക്തമായ നിർബന്ധത്തിലാണ് ഇഎംസ് മലപ്പുറം ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത്. ലീഗ് നേതാക്കൾ അന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാൻ ഇടതുപക്ഷം നിർബന്ധിതരായി. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തിരുന്നു. പക്ഷെ മലപ്പുറത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഇപ്പോൾ സിപിഐഎം നടത്തുന്നു’, അദ്ദേഹം വ്യക്തമാക്കി.
kerala
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം ആവശ്യപ്പെട്ടത്. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്‍റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്.
2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്.
kerala
‘സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്ന് അറിഞ്ഞൂട’; ഷൈനിന്റെ അപകടത്തില്‍ പ്രതികരിച്ച് സ്നേഹ ശ്രീകുമാര്‍

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടി സ്നേഹ ശ്രീകുമാര്‍. അതേസമയം തനിക്കുണ്ടായ അനുഭവം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വെച്ച് തനിക്കും അപകടമുണ്ടായിട്ടുണ്ടെന്ന് സ്നേഹ പറഞ്ഞു.
പണ്ട് താന്‍ നാടകം കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ താന്‍ സഞ്ചരിച്ച ബസും ഇതേ സ്ഥലത്ത് വെച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്നും അതില്‍ ഒരാള്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കുകളുമുണ്ടായുരുന്നു എന്ന് സ്നേഹ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് മുതല്‍ ഈ സ്ഥലത്തുണ്ടാകുന്ന അപകട വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് വിട്ടുമാറാതെ ശ്രദ്ധിക്കാറുണ്ടെന്നും സ്നേഹ പറയുന്നു. എങ്ങനെയാണ് ഇവിടെ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന ഒരു സ്ഥലമായി മാറിയെതെന്ന് അറിഞ്ഞൂട എന്നും സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവച്ചു.
ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. മറ്റൊരു ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്ന സമയത്ത് തന്നെ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കെച്ചിയില്‍ നിന്നും മടങ്ങിയത്. തൊടുപ്പുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷം ബെംഗളൂരുവുലേക്ക് മാറ്റിയിരുന്നു. ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
-
kerala6 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala24 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്
-
kerala3 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
-
india2 days ago
വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു
-
kerala2 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍
-
kerala2 days ago
കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; നാല് മീറ്ററോളം ആഴം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി