Connect with us

Career

career chandrika: നീറ്റ് യുജി 2023: ജാഗ്രതയോടെ അപേക്ഷിക്കാം

മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്.

Published

on

ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ കടമ്പയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്യുജി)ക്ക് ഏപ്രില്‍ 6 വരെ https://neet.nta.nic.in/ വഴി അപേക്ഷിക്കാം. മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആവശ്യമെങ്കില്‍ മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില വിവരങ്ങള്‍ ശ്രദ്ധിക്കുക.

എംബിബിഎസ്, ബി.ഡി,എസ്(ഡെന്റല്‍), ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ എന്നീ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്. കൂടാതെ വെറ്ററിനറി സയന്‍സിലെ ബിരുദ പ്രോഗ്രാമിലെ പ്രവേശനത്തിനും നീറ്റ്‌യുജി മാനദണ്ഡമാണ്.

കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളായ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലെ ബി.എസ്.സി (ഓണേഴ്‌സ്) കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് ബയോടെക്‌നോളജി, ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും നീറ്റ്‌യുജി പ്രധാന മാനദണ്ഡമായിരിക്കും.

എം.സി.സി(മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മറ്റി), ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിംഗ് കമ്മറ്റി, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ ദേശീയ തലത്തില്‍ നടത്തുന്ന കൗണ്‍സലിംഗ്, എഐഐഎംഎസ്, ജിപ്‌മെര്‍, ആംഡ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, കല്പിത സര്‍വകലാശാലകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലെയും പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്.

കേരളത്തിന് പുറത്തുള്ള ചില സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനും നീറ്റ്‌യുജി സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. കൂടാതെ ബാംഗ്ലൂരിലെ ഐ.ഐ.എസ്.സി നടത്തുന്ന ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിലെ പ്രവേശനം, ചില സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കും നീറ്റ്‌യുജി ഫലം മാനദണ്ഡമാണ്.

ഇന്ത്യക്ക് പുറത്ത് മെഡിക്കല്‍ പഠനമാഗ്രഹിക്കുന്നവരും നീറ്റ്‌യുജി എഴുതി 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി യോഗ്യത നേടണം. ഒരാള്‍ക്ക് 50 പെര്‍സെന്റയില്‍ ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പരീക്ഷ എഴുതിയ കുട്ടികളില്‍ 50 ശതമാനം പേരുടെ മാര്‍ക്കും അയാളുടെ മാര്‍ക്കിന് തുല്യമോ അതില്‍ കുറവോ ആണെന്നാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ മൊത്തത്തില്‍ 50% മാര്‍ക്ക് നേടി +2 വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 2006 ഡിസംബര്‍ 31 നു മുമ്പ് ജനിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല
ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. രജിസ്‌ട്രേഷന് ശേഷം കാറ്റഗറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാറ്റാനാവില്ല.
സ്വന്തമായി ഉപയോഗിക്കുന്നതോ രക്ഷിതാക്കളുടെയോ മൊബൈല്‍ നമ്പര്‍ ഇമെയില്‍ വിലാസം എന്നിവ മാത്രമേ നല്‍കാവൂ.
നീറ്റ്‌യുജി അപേക്ഷക്ക് പുറമെ കേരള പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് വരുന്ന മുറയ്ക്ക് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം കേരളത്തില്‍ നടത്തപ്പെടുന്ന അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

പാസ്‌പോര്‍ട്ട് സൈസ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഒപ്പ്, രണ്ട് കൈകളിലെയും എല്ലാ വിരലുകളുടെയും അടയാളം, പത്താം തരം സര്‍ട്ടിഫിക്കറ്റ്, വിലാസത്തിനുള്ള തെളിവ് എന്നിവ നിര്‍ബന്ധമായും കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ രേഖകള്‍ എന്നിവ ബാധകമായതിനനുസരിച്ചും സമര്‍പ്പിക്കണം. അതത് രേഖകള്‍ അയക്കേണ്ട ഫോര്‍മാറ്റ് പ്രോപ്‌സെക്ടസിലുണ്ട്. സംവരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം ലഭിച്ചതായിരിക്കണം. ഒബിസിഎന്‍.സി.എല്‍ സര്‍ട്ടിഫിക്കറ്റ് 2023 മാര്‍ച്ച് 31 നു മുമ്പ് ലഭിച്ചതായിരിക്കണം എന്ന നിബന്ധനയുമുണ്ട്

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ ഓരോ വിഷയവും രണ്ട് സെക്ഷനുകളിലായാണ് പരീക്ഷ നടക്കുക. സെക്ഷന്‍ ‘എ’ യില്‍ 35 ചോദ്യങ്ങളും സെക്ഷന്‍ ‘ബി’ യില്‍ 15 ചോദ്യങ്ങളുമാണുണ്ടാവുക. സെക്ഷന്‍ ബിയിലെ 15 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.

പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് സ്വാഭാവത്തിലുള്ള മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് നടക്കുന്നത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

അപേക്ഷയില്‍ നിലവിലെ വിലാസം കൊടുക്കുന്ന സ്ഥലത്തിനനുസരിച്ചായിരിക്കും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനാവുക. വിദേശത്ത് സെന്റര്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എന്‍.ടി.എ വെബ്‌സൈറ്റ്, ഇമെയില്‍, എസ്.എം.എസ് എന്നിവ പുതിയ അപ്‌ഡേറ്റുകള്‍ക്കായി പതിവായി പരിശോധിക്കണം.
അപേക്ഷ സമര്‍പ്പിച്ചതിന്റെ കണ്‍ഫമേഷന്‍ പേജിന്റെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും കണ്‍ഫമേഷന്‍ പേജിന്റെയും ഫീസ് അടച്ച രേഖയുടെയും കോപ്പികള്‍ സൂക്ഷിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി

Published

on

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

Continue Reading

Books

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷക്ക് തുടക്കം

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം

Published

on

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃക്രമീച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1:30 മുതലാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ 2:15നാണ് പരീക്ഷകള്‍ നടക്കുക. പുതുക്കിയ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്. 30 വരെ പരീക്ഷ നീളും.

Continue Reading

Career

career chandrika:ഗണിതം പഠിച്ചുയരാന്‍ ഐഎസ്‌ഐയും സിഎംഐയും

ഗണിതശാസ്ത്ര അനുബന്ധ മേഖലകളില്‍ തുടര്‍പഠനമാഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ കരിയര്‍ സാധ്യതകളാണുള്ളത്.

Published

on

ഗണിതശാസ്ത്ര അനുബന്ധ മേഖലകളില്‍ തുടര്‍പഠനമാഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ കരിയര്‍ സാധ്യതകളാണുള്ളത്. ഈ മേഖലയില്‍ പഠനാവസരമൊരുക്കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഈ സ്ഥാപനങ്ങളെ പരിചയപ്പെടാം;

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്

ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ് ഐഎസ്‌ഐ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കൊല്‍ക്കത്തയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേജ്പൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുള്ള ഐഎസ്‌ഐയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുബന്ധ വിഷയങ്ങളില്‍ പഠന ഗവേഷണ രംഗത്ത് പകരം വെക്കാനില്ലാത്ത സൗകര്യങ്ങളാണുളളത്. ആഗോള തലത്തില്‍ തന്നെ പ്രശസ്തങ്ങളായ സര്‍വകലാശാലകളുമായും അക്കാദമിക/വ്യവസായിക കേന്ദ്രങ്ങളുമായും ധാരണാപത്രത്തില്‍ ഒപ്പുവെച്ച ഐഎസ്‌ഐയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പ്ലേസ്‌മെന്റിന് അവസരങ്ങളും ലഭിക്കാറുണ്ട്.

ബിരുദ തലത്തില്‍ ബിമാത്ത് (ഓണേഴ്‌സ്), ബിസ്റ്റാറ്റ് (ഓണേഴ്‌സ്) എന്നീ മൂന്നുവര്‍ഷ കോഴ്‌സുകളാണ് ഐഎസ്‌ഐ നടത്തുന്നത്. ബംഗളുരു ക്യാമ്പസിലാണ് ബിമാത്ത് കോഴ്‌സ് ഉള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ഉപരിപഠനത്തിനു അവസരമുണ്ട്. കൊല്‍ക്കത്ത ക്യാമ്പസില്‍ നടത്തുന്ന ബിസ്റ്റാറ്റ് പ്രോഗ്രാമില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നിവക്ക് പുറമെ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പാഠങ്ങളും ഉള്‍പ്പെടും. കോഴ്‌സ് കഴിഞ്ഞാല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് മേഖലകളില്‍ ഉപരിപഠനത്തിനായി ശ്രമിക്കാം.

ഗണിതവും ഇംഗ്‌ളീഷും വിഷയങ്ങളായി പഠിച്ച പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും താത്പര്യമനുസരിച്ച് ഏതെങ്കിലും ഒരു കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഗണിതശാസ്ത്രത്തിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലും വിവരണ രീതിയിലുമുള്ള പ്രവേശന പരീക്ഷകള്‍ അഭിമുഖീകരിക്കണം. നാഷണല്‍ മാത്തമറ്റിക്കല്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്ത് മികവ് തെളിയിച്ചവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവേശന പരീക്ഷയില്‍ ഇളവ് ലഭിക്കാനിടയുണ്ട്.

ബി.സ്റ്റാറ്റ്(ഓണേഴ്‌സ്), ബി.മാത്ത്(ഓണേഴ്‌സ്) എന്നിവ ഫീസില്ലാതെ പഠിക്കാമെന്നതിന് പുറമെ 5,000 രൂപ പ്രതിമാസ സ്‌റ്റൈപന്റും വര്‍ഷത്തില്‍ 5,000 രൂപ കണ്ടിന്‍ജന്‍സി അലവന്‍സായും ലഭിക്കുംമെന്ന പ്രത്യേകതയുമുണ്ട്. 63 വീതം സീറ്റുകളാണ് പൊതു വിഭാഗത്തിലുള്ളതെങ്കിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി 16 സൂപ്പര്‍ ന്യൂമറേറ്ററി സീറ്റുകളുണ്ട്. ഒബിസി, പട്ടിക വിഭാഗങ്ങള്‍, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സീറ്റ് സംവരണമുണ്ട്. ഏപ്രില്‍ 5 വരെ https://www.isical.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മേയ് പതിനാലിനാണ് പ്രവേശന പരീക്ഷ നടക്കുന്നത് എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലടക്കം 66 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പൊതുവിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് 1500 രൂപയും പെണ്‍കുട്ടികള്‍ക്ക് 1000 രൂപയും സംവരണ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. പരീക്ഷയുടെ സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളും വെബ്‌സൈറ്റില്‍ ലഭിക്കും.

ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമെ ഐഎസ്‌ഐയുടെ വിവിധ കേന്ദ്രങ്ങളിലായി മാസ്റ്റര്‍ ഓഫ് സയന്‍സ്, എം.ടെക്, മറ്റു പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍, ഗവേഷണ അവസരങ്ങള്‍ എന്നിവയുമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ചെന്നൈ മാത്തമാറ്റിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്

ഗണിതശാസ്ത്ര പഠന ഗവേഷണ മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തമായ സ്ഥാപനമാണ് ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഐ). മാത്തമാറ്റിക്‌സിനൊപ്പം കമ്പ്യൂട്ടര്‍ സയന്‌സും ഫിസിക്‌സും ഉള്‍ക്കൊള്ളുന്ന രണ്ട് തരം ത്രിവത്സര ബി.എസ്.സി (ഓണേഴ്‌സ്) പ്രോഗ്രാമുകളാണുള്ളത്. കൂടാതെ എം.എസ്.സി, മറ്റു ഗവേഷണ പ്രോഗ്രാമുകള്‍ എന്നിവയുമുണ്ട്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും 2023ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 7 നു പ്രവേശന പരീക്ഷ നടക്കും. എഴുത്തു പരീക്ഷയുടെ സിലബസ്സും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറും ഉത്തരങ്ങളും https://www.cmi.ac.in/എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ദേശീയ ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷയില്‍ ഇളവ് ലഭിക്കാനിടയുണ്ട്. രണ്ടര ലക്ഷത്തോളം രൂപ വാര്‍ഷിക പഠനഫീസ് ഉണ്ടെങ്കിലും മുഴുവന്‍ ഫീസിളവുകളും ലഭിക്കുന്നതടക്കമുള്ള സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ഫെലോഷിപ്പുകള്‍ എന്നിവ ലഭ്യമാണ്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിച്ച് ഭാഗികമായോ മുഴുവനായോ ഫീസിളവ് ലഭിക്കാനും ശ്രമിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 9 നകം ഓണ്‍ലൈനായി https://www.cmi. ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

Continue Reading

Trending