kerala
കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും 5 കോടി രൂപ ചെലവിൽ മോടി പിടിപ്പിക്കുന്നു

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയത്തിൻ്റെ ഭാഗമായി കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ വകയിരുത്തിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കിലോമീറ്റർ 1/700 മുതൽ ( ക്ലോക്ക് ടവർ ) 2/200 വരെ ( തെരുവത്ത് ) കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളുമാണ് ആവിഷ്കരിച്ചത്.
പ്രതീക്ഷയോടെ 2022 ജനുവരിയിൽ ഒരു കരാറുകാരനെ പ്രവൃത്തി ഏൽപ്പിച്ചു. അതേവർഷം ജൂലൈയിൽ പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു കരാർ. പൂർത്തീകരിക്കുക പോയിട്ട് പ്രവൃത്തി തുടങ്ങുകപോലും ചെയ്തില്ല. കരാറുകാരനുമായി പലവട്ടം ചർച്ച നടത്തി. ഒഴിയാനല്ലാതെ പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് താൽപ്പര്യം തീരെ ഇല്ലായിരുന്നു.ആശിച്ച മനോഹരമായ ഒരു പദ്ധതി ഉപേക്ഷിക്കേണ്ടിവന്ന ആ ഘട്ടത്തിൽ ഉണ്ടായ നിരാശയും ദുഃഖവും വിവരിക്കാന്‍ വാക്കുകളില്ല. പത്താം ക്ലാസ്സിലായിരുന്നപ്പോൾ പ്രിയപ്പെട്ട ഒരധ്യാപകൻ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വാക്കുകൾ ഓർമ്മയിൽ കടന്ന് വന്നു. ” After black clouds there is a clear weather. Don’t be in despair if something is dark on your way “.
കാസർകോടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന വാശിക്ക് ആ പഴയ ഓട്ടോഗ്രാഫിലെ വാക്കുകൾ ശക്തികൂട്ടി. ഒരിക്കൽ ടെർമിനേറ്റ് ചെയ്യപ്പെട്ട പ്രവൃത്തിക്ക് വീണ്ടും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുക അങ്ങേയറ്റം പ്രയാസകരമാണെന്ന് അറിയാമായിരുന്നു. എങ്കിലും മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ജില്ലാ കളക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ഐ.എ.എസ്, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ശ്രീ. രാജ് മോഹൻ, കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ ശ്രീ ശിവപ്രകാശ് എന്നിവർ നൽകിയ കലവറയില്ലാത്ത സഹകരണത്തിന്റെയും കരുത്തിന്റെയും ഫലമായി ഈ പ്രവൃത്തി വീണ്ടും ടെണ്ടർ ചെയ്യാൻ സാധിച്ചു.
ഓരോ മാസാവസാനവും ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഞാൻ ഈ വിഷയം അവതരിപ്പിക്കുമ്പോൾ കളക്ടറെടുക്കാറുണ്ടായിരുന്ന ധീരമായ നിലപാട് അഭിനന്ദനീയമാണ്. ആദ്യവസാനം എന്നോടൊപ്പം നിന്ന് ഈ പദ്ധതി യാഥാർഥ്യമാകാൻ കളക്ടർ പ്രകടിപ്പിച്ച ആത്മാർത്ഥതയുടെയും സാങ്കേതികത്വം മാത്രം പറയാൻ എണീറ്റ് നിൽക്കുന്നവരെ നിശ്ശബ്ദരാക്കാൻ കാണിച്ച ചങ്കൂറ്റത്തിന്റെയും ഫലമായാണ് കാസർകോട് റെയിൽവേ സ്റ്റേഷനും പരിസരവും മിനുങ്ങാൻപോകുന്നത്.
സാങ്കേതികത്വം പറഞ്ഞു മുന്നിൽ വന്നവരെ നേരിടാനും എല്ലാ തടസ്സവാദങ്ങളെയും തട്ടിമാറ്റാനും ശ്രീ രാജ്മോഹൻ കാണിച്ച ആർജ്ജവം അത്ഭുതകരവും അനുപവുമാണ്. ജനങ്ങളോടാണ് തന്റെ പ്രതിബദ്ധത എന്ന് സംശയാതീതമായി തെളിയിച്ച ഗവർമെന്റ് അഡീഷണൽ സെക്രട്ടറി കൂടിയായ ശ്രീ രാജ്മോഹന് കാസർകോട്ടെ ജനങ്ങൾക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്. ഇന്നലെയാണ് ( 20-03-2023 ) ടെണ്ടർ ഓപ്പൺ ചെയ്തത്. സുബിൻ ആൻറണി എന്ന യുവ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരിക്കുകയാണ്. ജില്ലക്കാരന്‍ തന്നെ. കാസര്‍കോട് മണ്ഡലത്തിലുമാണ്. ഈ മാസം തന്നെ കരാറിൽ ഒപ്പിട്ട് മഴയ്ക്കു മുമ്പും മഴക്കാലത്തും ചെയ്യാൻ പറ്റുന്ന പ്രവൃത്തികളെല്ലാം പൂർത്തീകരിച്ച് മഴ കഴിഞ്ഞ ഉടൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം വാക്കു നൽകിയിട്ടുണ്ട്.
നൂറ് ശതമാനം പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും അവിശ്വസനീയമായ മാറ്റത്തിന് വിധേയമാകും. മരങ്ങൾക്ക് സംരക്ഷണഭിത്തി ഉണ്ടാകും. പ്രകൃതിഭംഗി നിലനിർത്തി കൊണ്ടുള്ള നിർമ്മാണമായിരിക്കും. റോഡിന്റെ ഇരുവശങ്ങളിലും ഇൻറർലോക്കും ഡ്രൈനേജും ഉണ്ടാകും. വിശാലമായ പാർക്കിംഗ് ഏരിയയും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും KIOSK ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗമാണ് നിർവഹണം ഏറ്റെടുത്തിട്ടുള്ളത്. പുതുതായി ചാർജെടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ദേവസേനൻ പ്രവൃത്തി റീ ടെണ്ടർ ചെയ്യുന്ന കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി പ്രത്യേകം എടുത്തുപറയുന്നു.
kerala
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്
കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിശല്യം തീര്‍ക്കുന്നതിനായി വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിദ്യാര്‍ത്ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തിനിടെ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നുണ്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
പന്നിശല്യം തടയാന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു വിജയ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്.
kerala
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.
അതേസമയം ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവിട്ടത്. ദിയക്കും കൃഷ്ണകുമാറിനുമെതിരായി ജീവനക്കാര്‍ നടി അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നാണ് ദിയ നല്‍കിയ പരാതി. എന്നാല്‍ ഇതിന് പിന്നാലെ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു.
ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയയാണെന്നാണ് ജീവനക്കാരുടെ ആരോപണം.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film3 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
GULF24 hours ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്