Connect with us

kerala

എ.ഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്- വി.ഡി സതീശന്‍

Published

on

കൊല്ലം: എ.ഐ ക്യാമറ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഴിമതി നടത്തിയതിന് മുന്‍ ട്രാസ്‌പോര്‍ട്ട് ജോയിന്റ് കമ്മിഷണര്‍ക്കെതിരായ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. 2022 മേയിലാണ് ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അല്ലാതെ എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഇപ്പോള്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്ന ആരോപണങ്ങളില്ലല്ല അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അക്കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയാതിരുന്നത് എന്തുകൊണ്ടാണ്? എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഞാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്. വിജിലന്‍സ് അന്വേഷണം നടക്കുകയാണെങ്കില്‍ ഏപ്രില്‍ 12 ന് ചേര്‍ന്ന മന്ത്രിസഭ യോഗം എ.ഐ പദ്ധതിക്ക് അനുമതി നല്‍കിയത് എന്തിനാണ്? പത്ത് പേജുള്ള മന്ത്രിസഭാ നോട്ടിലും ഒരിടത്തും വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് പറയുന്നില്ല. വിജിലന്‍സ് അന്വേഷണം നടക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എ.ഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത് എന്തിനാണ്? ഉദ്യോഗസ്ഥനെതിരായ ആരോപണത്തെയാണ് എ.ഐ ക്യാമറ അഴിമതിക്കെതിരായ അന്വേഷണമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത്. ഇടപാടില്‍ സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ നിയമപരമായ പരിഹാരം തേടുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നാളെ ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ദുരൂഹമായ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കെല്‍ട്രോണിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടില്ലാത്ത ടെണ്ടര്‍ ഡോക്യുമെന്റ് പ്രതിപക്ഷം പുറത്ത് വിടുകയാണ്.

The bidder in its technical document shall provide the list of services planned to be subcontracted. The subcontractor shall not be entertained for core activities like data security, data integrity, configuration of the equipment and the facility management. The bidder should give the list of subcontracting companies name and other details if any. Keltron reserves the right to approve or disapprove.

എന്നാണ് ടെണ്ടര്‍ ഡോക്യുമെന്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഉപകരാര്‍ പാടില്ല. ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് എല്ലാ ഉപകരാറുകളും നല്‍കിയിരിക്കുന്നത്.

The Tenderer should be a reputed Original Equipment Manufacturer (OEM) or OEM authorized Vendor having sound technical and financial capabilities and also having strong service presents in Kerala

ക്യാമറ നിര്‍മ്മിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ അത് നിര്‍മ്മിക്കുന്ന കമ്പനികളുടെ വെണ്ടര്‍മാര്‍ക്കും സാങ്കേതികത്തികവും സാമ്പത്തികശേഷിയുമുള്ള കമ്പനികള്‍ക്കും മാത്രമെ ടെണ്ടര്‍ നല്‍കാവൂവെന്ന് എഴുതിവച്ചിട്ട് ഇതൊന്നും ഇല്ലാത്ത എസ്.ആര്‍.ഐ.ടി സാങ്കേതിക ബിഡ്ഡില്‍ വിജയിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

The selected bidder shall provide 5 year onsite comprehensive support (3 year warranty + 2 Year AMC) for the entire systems supplied including control rooms infra structure.

മൂന്ന് വര്‍ഷത്തെ വാറന്റിയും 2 വര്‍ഷത്തെ എ.എം.സിയും കണ്‍ട്രോള്‍ റൂമും ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തേക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്നാണ് ടെണ്ടര്‍ ഡോക്യുമെന്റില്‍ പറയുന്നത്. ഇതിന് വിരുദ്ധമായാണ് 66 കോടി രൂപ എ.എം.സിക്കായി മാറ്റിവച്ചിരിക്കുന്നത്. ഇത്തരത്തില്‍ ടെണ്ടര്‍ ഡോക്യുമെന്റില്‍ ആദ്യാവസാനം വരെയുള്ള വ്യവസ്ഥകളെല്ലാം ലംഘിച്ച് കൊണ്ടുള്ള കൊള്ളയാണ് എ.ഐ ക്യാമറ ഇടപാടിന് പിന്നില്‍ നടന്നിരിക്കുന്നത്.

സാങ്കേതിക പ്രാവീണ്യം ഇല്ലാത്തതിനാല്‍ ട്രോയ്‌സ്, മീഡിയട്രോണിക്‌സ് എന്നീ കമ്പനികളെ കൂട്ടുപിടിച്ചാണ് എസ്.ആര്‍.ഐ.ടി ടെണ്ടര്‍ നേടിയെടുത്തത്. പദ്ധതി നടപ്പാക്കാന്‍ എസ്.ആര്‍.ഐ.ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കാട്ടി ഈ രണ്ട് കമ്പനികളും കെല്‍ട്രോണിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കമ്പനികള്‍ നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിടുകയാണ്. എസ്.ആര്‍.ഐ.ടി ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലാത്തതിനാലാണ് മറ്റ് കമ്പനികളുടെ സഹായം തേടിയത്. ഇത്തരത്തില്‍ ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലാത്ത കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചത് എങ്ങനെ?

ട്രോയ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ഊരാളുങ്കലും എസ്.ആര്‍.ഐ.ടിയും ചേര്‍ന്നുണ്ടാക്കിയ കമ്പനിയുടെയും ഡയറക്ടറായിരുന്നു. കണ്ണൂരിലെ കറക്ക് കമ്പനികളെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്. എല്ലാം ചെന്നു ചേരുന്നത് ഒരു പെട്ടിയിലേക്ക് തന്നെയാണ്. ഏതോ ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ നടക്കുന്ന അന്വേഷണം എ.ഐ ക്യാമറ ഇടപാടിനെ കുറിച്ചാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഞങ്ങളാരും വിഡ്ഢികളല്ല. സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടും. സമരം ഉള്‍പ്പെടെയുള്ളവയെ കുറിച്ചും യു.ഡി.എഫ് ആലോചിക്കും.

എ.ഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്. അതിനുള്ള കൃത്യമായ തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. അത് വരും ദിവസങ്ങളില്‍ പുറത്ത് വിടും. ഇതുവരെ പ്രതിപക്ഷം പുറത്ത് വിട്ട് രേഖകളൊന്നും തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഈ കറക്ക് കമ്പനികളെല്ലാം അധികാര ദല്ലാള്‍മാരാണ്. ഇവരുടെയെല്ലാം പാതകള്‍ ആരംഭിക്കുന്നത് പല സ്ഥലങ്ങളില്‍ നിന്നാണെങ്കിലും അവസാനിക്കുന്നത് ഒരു പെട്ടിയിലാണ്.

മന്ത്രിസഭാ നോട്ട് നല്‍കിയ മന്ത്രിയാണ് കരാറിനെ കുറിച്ച് കെല്‍ട്രോണിനോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞത്. പത്ത് പേജുള്ള മന്ത്രിസഭാ നോട്ടില്‍ എസ്.ആര്‍.ഐ.ടി ഉള്‍പ്പെടെ ഉപകരാര്‍ നല്‍കിയ ഒരു കമ്പനികളുടെയും പേരില്ല. ടെണ്ടര്‍ നല്‍കിയ മൂന്ന് കമ്പനികള്‍ക്കും പരസ്പര ബന്ധമുണ്ട്. അത് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷം ഇന്നലെ പുറത്ത് വിട്ടത്. എസ്.ആര്‍.ഐ.ടി 6 കോടി രൂപ നോക്ക് കൂലി വാങ്ങി പ്രസാഡിയോ രണ്ട് കമ്പനികളെ എല്‍പ്പിച്ചു. ഇതില്‍ ഒന്നും ചെയ്യാത്ത പ്രസാഡിയോയ്ക്ക് 60 ശതമാനമാണ് നോക്ക് കൂലി. ആ കമ്പനിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. ആ കമ്പനി ആരുടേതാണെന്ന് മാധ്യമങ്ങള്‍ കൂടി അന്വേഷിച്ച് നോക്ക്.

വന്ദേഭാരത് കേരളത്തിലേക്ക് കൊണ്ടു വരണമെന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. സില്‍വര്‍ ലൈനിന് ബദലായി വന്ദേഭാരത് കൊണ്ട് വരണണമെന്നാണ് അന്ന് ആവശ്യപ്പെട്ടത്. കാലോചിതമായ മാറ്റമാണ് റെയില്‍വെയില്‍ നടക്കുന്നത്. ജനശതാബ്ദിയും രാജധാനിയും വന്നപ്പോള്‍ ഞങ്ങളാരും രാഷ്ട്രീയമായി വിറ്റിട്ടില്ല. റെയില്‍വെയില്‍ ഇപ്പോള്‍ വന്ന മാറ്റമാണ് വന്ദേഭാരത്. വന്ദേഭാരത് ബി.ജെ.പിയും ഔദാര്യമല്ല, അവകാശമാണ്. 400 ട്രെയിന്‍ വന്നിട്ട് ഒരെണ്ണം തന്നത് ഇത്ര ആഘോഷിക്കേണ്ടതില്ല. പോസ്റ്റര്‍ ആര് ഒട്ടിച്ചാലും തെറ്റാണ്. അക്കാര്യം എം.പിയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് പറഞ്ഞത്. തെറ്റിദ്ധരിപ്പിച്ചാണ് പലരെയും ആ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കുമെന്ന് പോലും അതില്‍ പലരോടും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തത് രാഷ്ട്രീയ ആഭിമുഖ്യം പ്രകടിപ്പിച്ചാണോ അല്ലാതെയാണോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ 25 ലക്ഷം ഒഴിവുകളില്‍ നിയമനം നടത്താതെയാണ് പ്രധാനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending