Connect with us

kerala

റോഡരികിലെ പൈപ്പ്‌ വില്ലനായി; ബൈക്കുകൾ കൂട്ടിയിടിച്ചു; നാട്ടുകാർ തിരഞ്ഞിട്ട് കണ്ടില്ല; അരമണിക്കൂർ പൈപ്പിനുള്ളിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

Published

on

കഴിഞ്ഞ ദിവസം തിരൂർ തൃപ്രങ്ങോട് ചേമ്പുംപടിയിലുണ്ടായ അപകടത്തിൽ യുവാവ് മരിക്കാനിടയായത് റോഡരികിൽ അശ്രദ്ധമായിട്ടിരുന്ന കുടിവെള്ള പൈപ്പ്. പെരുന്തല്ലൂർ ചീരക്കുഴിയിൽ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.

തിരുനാവായ പട്ടർനടക്കാവിലെ ജോലിസ്ഥലത്തുനിന്ന്‌ രാത്രി പത്തിന് ബൈക്കിൽ മടങ്ങുകയായിരുന്നു ഷിബിലി. മറ്റൊരു ബൈക്കിൽ വണ്ടിയിടിച്ചിട്ടാണ് അപകടമുണ്ടായത്. എന്നാൽ അപകടം നടന്നപ്പോൾ നാട്ടുകാർ ഓടിയെത്തിയപ്പോൾ ഷിബിലിയെ കാണാനില്ലായിരുന്നു. ഇടിച്ച ബൈക്കിലെ യാത്രികയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു.

അരമണിക്കൂറിനടുത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ഷിബിലിനെ റോഡരികിൽ കുട്ടിയിട്ടിരിക്കുന്ന പൈപ്പിനകത്ത് കണ്ടത്. ജൽജീവൻ മിഷൻ സമഗ്ര കുടിവെള്ളപദ്ധതിക്കായി ഇറക്കിയ വലിയ പൈപ്പുകൾ റോഡരികിലാണ് കൂട്ടിയിട്ടിരിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ ഷിബിലി പൈപ്പിന്റെ മധ്യഭാഗത്തെത്തിയിരുന്നു. നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് ഷിബിലിയെ പുറത്തെടുത്തത്. തുടർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമയബന്ധിതമായി ആശുപത്രിയിലെത്തിച്ചിരുന്നൂവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.

തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതിക്കായി റോഡരികിൽ ഇറക്കിയ വലിയ പൈപ്പ് നിരവധി അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ആറുമാസമായി പൈപ്പുകളിറക്കിയിട്ട്. കാൽനടക്കാർക്കുപോലും പ്രയാസമാംവിധമാണ് പൈപ്പുകളിട്ടിരിക്കുന്നത്.

പൈപ്പുകൾ കാരണം തിരക്കേറിയ ആലത്തിയൂർ-ചമ്രവട്ടം റോഡിൽ കഴിഞ്ഞയാഴ്ച രണ്ട് അപകടമാണുണ്ടായത്. ആലിങ്ങലിൽ പൈപ്പിലിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പെരുന്തല്ലൂരിൽ ലോറി പൈപ്പിലിടിച്ച് ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending