Connect with us

kerala

താനൂർ ബോട്ട് അപകടം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.

Published

on

താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല. സംഭവം അറിഞ്ഞ ഉടൻ കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ബോട്ടപകടത്തിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ മരണപ്പെടാൻ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കലക്ടർ, പരപ്പനങ്ങാടി , മുൻസിപ്പൽ , ജില്ല ശിശു സംരക്ഷണ ഓഫീസർ, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.

kerala

യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം

കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Published

on

പത്തനംതിട്ടയില്‍ യൂണിഫോമില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനം. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി.

ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഭിനവിനെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.

Continue Reading

kerala

കൊച്ചിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Published

on

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.

അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

Continue Reading

kerala

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം

മൂന്നാര്‍ ഹെഡ്വര്‍ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്.

Published

on

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് സര്‍വീസ് നടത്തുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരി തെറിച്ചത്. മൂന്നാര്‍ ഹെഡ്വര്‍ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

 

Continue Reading

Trending