Connect with us

News

ഗംഭീര വിജയം നേടിയിട്ടും മെസ്സിക്ക് ആരാധകരുടെ കൂക്കിവിളി; ഗ്രൗണ്ടില്‍ അപമാനിച്ചു- വിഡിയോ

ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍.

Published

on

പാരീസ്: ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍. ഇത് കാരണം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ശോഭയും മങ്ങി. ക്ലബ് വിടുമെന്ന് മെസി വ്യക്തമാക്കിയതിന് ശേഷം അദ്ദേഹം മല്‍സരിക്കുന്ന ആദ്യ പോരാട്ടമായിരുന്നു പ്രിന്‍സസ് പാര്‍ക്കില്‍. ദുര്‍ബലരായ പ്രതിയോഗികള്‍ അജാസിയോക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി അനായാസം ജയിച്ചത്. മല്‍സരത്തില്‍ 90 മിനുട്ടും മെസി മൈതാനത്തുണ്ടായിരുന്നു. അനധികൃത സഊദി യാത്ര നടത്തിയെന്ന പേരില്‍ ക്ലബ് മാനേജ്മെന്റ് രണ്ടാഴ്ച്ചത്തെ വിലക്ക് പ്രഖ്യാപിച്ച ശേഷം കളിക്കുന്ന ആദ്യ മല്‍സരത്തില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായില്ലെങ്കിലും ഗംഭീര മികവിലായിരുന്നു ഇതിഹാസ താരം. പക്ഷേ തുടക്കം മുതല്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ഒരു വിഭാഗം മെസിക്കെതിരെ കൂവുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ക്ലബ് വിടുമെന്ന് വ്യക്തമാക്കിയതിന് പിറകെ പി.എസ്.ജി ആരാധക വൃന്ദത്തിലെ തീവ്ര വിഭാഗം മെസിക്കെതിരെ പ്രകടനം നടത്തിയിരുന്നു. മെസിയുടെയും നെയ്മറിന്റെയും വസതിയിലേക്ക് നീങ്ങിയ ആരാധകരുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ലോറന്‍ഡോക്കെതിരായ മല്‍സരത്തില്‍ പി.എസ്.ജി 1-3 ന് തകര്‍ന്ന ശേഷമായിരുന്നു സഊദി അറേബ്യയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ മെസി റിയാദിലേക്ക് പോയത്. ടീമിന്റെ അനുമതി ഇല്ലാതെ നടത്തിയ യാത്ര എന്ന പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട മെസി പി.എസ്.ജിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ വലിയ വിജയം നേടാനായതോടെ പി.എസ്.ജി ഒരിക്കല്‍ കൂടി ഫ്രഞ്ച് ലീഗ് കിരീടത്തിന് അരികിലുമെത്തി. നാല് പോയിന്റ് കൂടി സ്വന്തമാക്കാനായാല്‍ അവര്‍ക്ക് ഒന്നാമന്മാരാവാം. 35 മല്‍സരങ്ങളില്‍ നിന്നായി 81 പോയിന്റാണ് മെസിക്കും സംഘത്തിനും. രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് 35 മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് നിലവില്‍ മാര്‍സലിയാണ്. അവരുടെ സമ്പാദ്യം 70 പോയിന്റാണ്. മൂന്ന് മല്‍സരങ്ങള്‍ കൂടിയാണ് ലീഗില്‍ ബാക്കി.

പാര്‍ക്് പ്രിന്‍സസ് പോരാട്ടത്തില്‍ രണ്ട് ടീമുകളും പത്ത് പേരെയുമായാണ് കളി പൂര്‍ത്തിയാക്കിയത്. തോമസ് മന്‍ഗാനി, അഷ്റഫ് ഹക്കീമി എന്നിവരാണ് ചുവപ്പില്‍ പുറത്തായത്. ഇരുവരും ഫൗളില്‍ പരസ്പരം കലഹിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം ഫോമിലെത്തിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേയാണ് പി.എസ്.ജിയുടെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്. 47,54 മിനുട്ടുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. ഇരുപത്തിരണ്ടാം മിനുട്ടില്‍ റുയിസ് ആദ്യ ഗോള്‍ നേടി. മുപ്പത്തിമൂന്നാം മിനുട്ടില്‍ അഷ്റഫ് ഹക്കീമി ലീഡുയര്‍ത്തി. മല്‍സരത്തിന്റെ അവസാനത്തില്‍ യൂസുഫ് നേടിയ സെല്‍ഫ് ഗോള്‍ വഴി പി.എസ്.ജി തകര്‍പ്പന്‍ വിജയം പൂര്‍ണമായി.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending