Connect with us

News

മെസി, നെയ്മര്‍, ഹാരി, സലാഹ്; ഇവരൊക്കെ ഇനി എങ്ങോട്ട്?

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്.

Published

on

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി. ജര്‍മനിയില്‍ ബയേണ്‍ മ്യുണിച്ച്. ഫ്രാന്‍സില്‍ പി.എസ്.ജി. ഇറ്റലിയില്‍ നാപ്പോളി. സ്‌പെയിനില്‍ ബാര്‍സിലോണ. കോവിഡ് അതിജീവനത്തിന് ശേഷം യൂറോപ്പിലെ പ്രബലമായ അഞ്ച് ഫുട്‌ബോള്‍ ലീഗുകള്‍ വിജയകരമായി സമാപിച്ചിരിക്കുന്നു. ഇനി അടുത്ത സീസണ്‍ മുന്‍നിര്‍ത്തിയുള്ള ഒരുക്കമാണ്. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്. പി.എസ്.ജിയില്‍ നിന്നും ലിയോ മെസി കുടുമാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹം എങ്ങോട്ടാണ്…? പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനത്തിന്റെ നായകന്‍ ഹാരി കെയിനും പുതിയ താവളം തേടുന്നു. പി.എസ്.ജി വിടാന്‍ തന്നെയാണ് നെയ്മറിന്റെ തീരുമാനം. ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് അടുത്ത സീസണില്‍ ഇല്ലെന്നിരിക്കെ മുഹമ്മദ് സലാഹ് ലിവര്‍ വിടുമോ എന്ന ചോദ്യമുയരുന്നു. സീസണില്‍ മേജര്‍ കിരീടങ്ങള്‍ നഷ്ടമായ റയല്‍ മാഡ്രിഡ് കിലിയന്‍ എംബാപ്പേക്കായി ആഞ്ഞ് പിടിച്ചാല്‍ പി.എസ്.ജി എന്ത് ചെയ്യുമെന്ന ചോദ്യവും ബാക്കി…

മെസി ബാര്‍സക്കോ

ഈ ചോദ്യം പുതിയതല്ല. പലക്കുറി പലവിധം പലരും ചോദിച്ചിരിക്കുന്നു. 35 കാരനായ അര്‍ജന്റീനക്കാരന്‍ ഇനി എങ്ങോട്ടാണ്.. ദീര്‍ഘകാലം അദ്ദേഹം ബാര്‍സയുടെ താരമായിരുന്നു. അവസാന രണ്ട് വര്‍ഷം പി.എസ്.ജിയിലെത്തി. പാരീസ് നഗരത്തില്‍ നിന്നും അനുഭവങ്ങള്‍ മോശമായ സാഹചര്യത്തിലാണ് മെസി പുതിയ താവളം തേടുന്നത്. പഴയ തട്ടകമായ ബാര്‍സയിലെത്താനാണ് മെസിക്കും കുടുംബത്തിനും താല്‍പ്പര്യം. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്.

നിലവില്‍ കടക്കെണിയിലാണ് ബാര്‍സ. പുതിയ താരങ്ങളെ വന്‍വിലക്ക് വാങ്ങാന്‍ അവര്‍ക്കാവില്ല. സാമ്പത്തിക ക്രമക്കേട് കേസില്‍ ലാലീഗ മാനേജ്‌മെന്റ് നോട്ടമിട്ടിരിക്കുന്നതിനാല്‍ കണക്കുകള്‍ പ്രധാനമാണ്. റഫറിമാരെ സ്വാധീനിക്കാന്‍ പോലും ബാര്‍സക്കാര്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് നിലവിലുണ്ട്. നിലവില്‍ ബാര്‍സയുടെ ശബള ബില്‍ 530 ദശലക്ഷം ഡോളറാണ്. ഇത് 177 ദശലക്ഷം ഡോളറായി ചുരുക്കണം. മെസിയെ കൊണ്ടുവരാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് ക്ലബിന്റെ തലവന്‍ ജുവാന്‍ ലപോര്‍ട്ടെ. ഹെഡ് കോച്ച് സാവിക്കും മെസിയോട് വലിയ താല്‍പ്പര്യമുണ്ട്. മെസി വരാനുള്ള വഴികള്‍ രണ്ടാണ്. 1- മെസി സ്വന്തം പ്രതിഫലം വെട്ടിക്കുറക്കണം. 2- മെസിയുടെ വരവിന് കളമൊരുക്കി പത്തോളം താരങ്ങള്‍ സ്വയം പിന്മാറണം. ഇത് രണ്ടും സാധ്യമാവുമോ എന്നതാണ് വലിയ സംശയം. ബാര്‍സക്കൊപ്പം മെസിയെ നോട്ടമിട്ടിരിക്കുന്നവര്‍ ഇറ്റലിയില്‍ നിന്നുള്ള ഇന്റര്‍ മിലാന്‍, അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മിയാമി, സഊദി അറേബ്യയിലെ അല്‍ ഹിലാല്‍ തുടങ്ങിയവരാണ്. ഇവരെല്ലാം വന്‍ തുകയാണ് സൂപ്പര്‍ താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. അല്‍ ഹിലാലാണ് മോഹിപ്പിക്കുന്ന തുക മെസിക്കായി വാഗ്ദാനം ചെയ്തത്. അല്‍ നസറില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സാഹചര്യത്തിലാണ് സഊദി ലീഗില്‍ നിന്നും മെസിക്ക് വലിയ ക്ഷണം വന്നിരിക്കുന്നത്. പുതിയ ഫോര്‍മുല വരുന്നത് മെസിയെ ഇന്റര്‍ മിയാമി വാങ്ങി ലോണില്‍ ബാര്‍സക്ക് കൈമാറാനാണ്. ഇതിനും പക്ഷേ സ്ഥീരീകരണമില്ല

നെയ്മര്‍ യുനൈറ്റഡിലേക്ക്

ബ്രസീലുകാരനായ നെയ്മര്‍ ജൂനിയര്‍ പരുക്കില്‍ തളര്‍ന്ന് അവസാന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ മാത്രം പി.എസ്.ജിക്കായി കളിച്ച താരമാണ്. ലോക ഫുട്‌ബോളിലെ അതിവേഗക്കാരനായ വിംഗര്‍ക്കായി നിലവില്‍ രംഗത്തുള്ളത് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ചെല്‍സിയും രംഗത്തുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അടുത്ത സീസണില്‍ ഇടമില്ലാത്ത ക്ലബാണ് ചെല്‍സി. യൂറോപ്പ ലീഗിലും ഇടമില്ല. പ്രീമിയര്‍ ലീഗില്‍ മാത്രം കളിക്കാന്‍ നെയ്മര്‍ വരുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പി.എസ്.ജിയില്‍ തുടരാന്‍ നെയ്മറിന് തടസം കിലിയന്‍ എംബാപ്പേയാണെന്ന സൂചന പ്രസക്തമാണ്. ഇരുവരും അത്ര നല്ല ബന്ധത്തില്ലല്ല. മെസിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നെയ്മര്‍ അര്‍ജന്റീനക്കാരന്‍ പോവുന്നതോടെ ക്ലബില്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്. പ്രീമിയര്‍ ലീഗിലേക്ക് നെയ്മറിന് താല്‍പ്പര്യമുണ്ട്. യുനൈറ്റഡ് കാര്യമായി ക്ഷണിച്ചാല്‍ അദ്ദേഹം പാരീസ് വിട്ട് പുതിയ താവളത്തിലെത്തും.

ഹാരിക്ക് സിറ്റി

ടോട്ടനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തളര്‍ന്നു പോയ സംഘമാണ്. അവരെ നയിക്കുന്ന താരമെന്ന നിലയില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ഹാരി കെയിനും നിരാശയിലാണ്. ക്ലബ് വിടാന്‍ തന്നെയാണ് ഇംഗ്ലീഷ് ദേശീയ ടീമിന്റെ നായകന്‍ കൂടിയായ ഹാരിയുടെ തീരുമാനം. പോയ സീസണിലും അദ്ദേഹം ശ്രമം നടത്തിയിരുന്നു. പക്ഷേ അവസാനത്തില്‍ ടോട്ടനം മാനേജ്‌മെന്റ് തടസം നിന്നു. ഇത്തവണ നേരത്തെ തന്നെ അദ്ദേഹം രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ബയേണ്‍ മ്യുണിച്ച്, പി.എസ്.ജി എന്നിവരെല്ലാം അദ്ദേഹത്തിനായി രംഗത്തുണ്ട്. പക്ഷേ അന്തിമ തീരുമാനത്തിന് ഹാരിക്ക് ടോട്ടനത്തിന്റെ പിന്തുണ വേണം. നിലവിലെ കരാര്‍ പ്രകാരം അദ്ദേഹത്തിന് ക്ലബില്‍ ഒരു സീസണ്‍ കുടി കളിക്കാനുണ്ട്. കരാര്‍ റദ്ദാക്കാന്‍ ക്ലബിന്റെ പിന്തുണ വേണം. ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് നഷ്ടമായ സാഹചര്യത്തില്‍ ഹാരിയുടെ മനസില്‍ വലിയ തട്ടകം തന്നെയാണ്

സലാഹ് തുടരുമോ

കഴിഞ്ഞ ദിവസം മുഹമ്മദ് സലാഹ് നടത്തിയ ഒരു പോസ്റ്റ് ലിവര്‍പൂള്‍ ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സീസണില്‍ അദ്ദേഹത്തിന് വലിയ ഓഫര്‍ ക്ലബ് നല്‍കുകയും അത് ഈജിപ്തുകാരന്‍ സ്വീകരിച്ചതുമാണ്. പക്ഷേ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം പുതി താവളം തേടുമെന്നാണ് പ്രചാരണം. പ്രീമിയര്‍ ലീഗില്‍ പല സീസണുകളില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായ സലാഹിനൊപ്പം ലിവര്‍ മുന്‍നിരയിലുണ്ടായിരുന്ന സാദിയോ മാനേ ബയേണിലേക്ക് ചേക്കേറിയത് അവസാന സീസണിലാണ്. റോബര്‍ട്ടോ ഫിര്‍മിനോ എന്ന ബ്രസീലുകാരന്‍ ഈ സീസണോടെ ക്ലബ് വിട്ടു. പുതിയ സീസണ്‍ മുന്‍നിര്‍ത്തി വലിയ താരങ്ങളിലേക്ക് പോവാനുള്ള സാമ്പത്തിക കരുത്തും ലിവറിനില്ല. ഈ സാഹചര്യത്തില്‍ ക്ലബ് അനുമതി നല്‍കുന്ന പക്ഷം സലാഹും പുതിയ തട്ടകം തേടും

മാനേ വീണ്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും രാജ്യാന്തര ഫുട്‌ബോളില്‍ സെനഗലിനായും അരങ്ങ് തകര്‍ത്ത വിംഗറാണ് സാദിയോ മാനേ. പക്ഷേ സമാപിച്ച സീസണ്‍ അദ്ദേഹത്തിന് നിരാശയുടേതാണ്. ലിവറില്‍ നിന്നും വന്‍ പ്രതിഫലത്തിന് ബയേണിലെത്തി. ലിവറില്‍ കളിച്ചപ്പോള്‍ നേടാനായത് പോലെ ഗോള്‍ വേട്ടക്കായില്ല. പരുക്ക് വലിയ തലവേദനയായി. ഖത്തര്‍ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന് അവസരം സ്വായത്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരത്തിന് പക്ഷേ പരുക്ക് കാരണം ലോകകപ്പ് മൈതാനങ്ങളില്‍ തിളങ്ങാനായില്ല. ലോകകപ്പ് കഴിഞ്ഞ് ജര്‍മനിയില്‍ തിരികെ വന്നപ്പോഴട്ടെ പലവിധ പ്രശ്‌നങ്ങള്‍. സഹതാരം ലിറോയ് സാനേയുമായി വഴക്കിട്ടത് സസ്‌പെന്‍ഷനില്‍ കലാശിച്ചു. പലപ്പോഴും അദ്ദേഹം ബെഞ്ചില്‍ മാത്രമായി. നിലവിലെ കോച്ച് തോമസ് തുഷേലിന് മാനേയോട് താല്‍പ്പര്യമില്ല. അദ്ദേഹം അത് പരസ്യമാക്കിയ സാഹചര്യത്തില്‍ എങ്ങോട്ടാവും മാനേ…?

News

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

Published

on

ഇസ്രാഈല്‍ സൈന്യം അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗസ്സ ഗവര്‍ണറേറ്റില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അവസാന ആശുപത്രി പ്രവര്‍ത്തനരഹിതമാണെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

‘രണ്ടാഴ്ചത്തെ ഉപരോധത്തിന്’ ശേഷം ‘ഈ നിര്‍ബന്ധിത ഒഴിപ്പിക്കലിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ മോശം തോന്നുന്നു’ എന്ന് അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍ വടക്ക് ഭാഗത്ത് ആരോഗ്യ സൗകര്യങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന്’ പറഞ്ഞു.

അതേസമയം ഇതിനോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഞങ്ങള്‍ ആശുപത്രി ഒഴിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ ഞങ്ങള്‍ ഒഴിഞ്ഞില്ലെങ്കില്‍, അകത്തുള്ളവരെ അവര്‍ അകത്ത് കടന്ന് കൊല്ലുമെന്ന് ഇസ്രാഈലി അധിനിവേശ സേന ഞങ്ങളെ ഭീഷണിപ്പെടുത്തി,” ഡോ സല്‍ഹ പറഞ്ഞു.

‘അല്ലെങ്കില്‍ അവര്‍ ഹോസ്പിറ്റലില്‍ ബോംബിടും. ഞങ്ങള്‍ രോഗികളുടെയും ഞങ്ങളുടെ ജീവനക്കാരുടെയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’

‘ടാങ്കുകളില്‍ നിന്ന് ധാരാളം ബോംബിംഗും വെടിവെപ്പും’ ആശുപത്രി നേരിട്ടതായി ഡോ സല്‍ഹ പറഞ്ഞു.

രോഗികളെ ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗാസ സിറ്റിയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം വഴി തങ്ങള്‍ സേവനങ്ങള്‍ നല്‍കുമെന്നും മറ്റൊരു അഭയകേന്ദ്രത്തില്‍ സ്ഥാപിക്കാമെന്നും ഡോ സല്‍ഹ പറഞ്ഞു.

ഈ വര്‍ഷമാദ്യം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഭൂരിഭാഗം ഫലസ്തീനുകാര്‍ക്കും ഇപ്പോള്‍ പുറത്തുപോകാന്‍ കഴിയാത്ത ഗസ്സയില്‍ ഇസ്രാഈല്‍ ബോംബാക്രമണം തുടരുകയാണ്.

Continue Reading

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

Trending