Connect with us

News

മെസി, നെയ്മര്‍, ഹാരി, സലാഹ്; ഇവരൊക്കെ ഇനി എങ്ങോട്ട്?

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്.

Published

on

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി. ജര്‍മനിയില്‍ ബയേണ്‍ മ്യുണിച്ച്. ഫ്രാന്‍സില്‍ പി.എസ്.ജി. ഇറ്റലിയില്‍ നാപ്പോളി. സ്‌പെയിനില്‍ ബാര്‍സിലോണ. കോവിഡ് അതിജീവനത്തിന് ശേഷം യൂറോപ്പിലെ പ്രബലമായ അഞ്ച് ഫുട്‌ബോള്‍ ലീഗുകള്‍ വിജയകരമായി സമാപിച്ചിരിക്കുന്നു. ഇനി അടുത്ത സീസണ്‍ മുന്‍നിര്‍ത്തിയുള്ള ഒരുക്കമാണ്. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്. പി.എസ്.ജിയില്‍ നിന്നും ലിയോ മെസി കുടുമാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹം എങ്ങോട്ടാണ്…? പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനത്തിന്റെ നായകന്‍ ഹാരി കെയിനും പുതിയ താവളം തേടുന്നു. പി.എസ്.ജി വിടാന്‍ തന്നെയാണ് നെയ്മറിന്റെ തീരുമാനം. ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് അടുത്ത സീസണില്‍ ഇല്ലെന്നിരിക്കെ മുഹമ്മദ് സലാഹ് ലിവര്‍ വിടുമോ എന്ന ചോദ്യമുയരുന്നു. സീസണില്‍ മേജര്‍ കിരീടങ്ങള്‍ നഷ്ടമായ റയല്‍ മാഡ്രിഡ് കിലിയന്‍ എംബാപ്പേക്കായി ആഞ്ഞ് പിടിച്ചാല്‍ പി.എസ്.ജി എന്ത് ചെയ്യുമെന്ന ചോദ്യവും ബാക്കി…

മെസി ബാര്‍സക്കോ

ഈ ചോദ്യം പുതിയതല്ല. പലക്കുറി പലവിധം പലരും ചോദിച്ചിരിക്കുന്നു. 35 കാരനായ അര്‍ജന്റീനക്കാരന്‍ ഇനി എങ്ങോട്ടാണ്.. ദീര്‍ഘകാലം അദ്ദേഹം ബാര്‍സയുടെ താരമായിരുന്നു. അവസാന രണ്ട് വര്‍ഷം പി.എസ്.ജിയിലെത്തി. പാരീസ് നഗരത്തില്‍ നിന്നും അനുഭവങ്ങള്‍ മോശമായ സാഹചര്യത്തിലാണ് മെസി പുതിയ താവളം തേടുന്നത്. പഴയ തട്ടകമായ ബാര്‍സയിലെത്താനാണ് മെസിക്കും കുടുംബത്തിനും താല്‍പ്പര്യം. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്.

നിലവില്‍ കടക്കെണിയിലാണ് ബാര്‍സ. പുതിയ താരങ്ങളെ വന്‍വിലക്ക് വാങ്ങാന്‍ അവര്‍ക്കാവില്ല. സാമ്പത്തിക ക്രമക്കേട് കേസില്‍ ലാലീഗ മാനേജ്‌മെന്റ് നോട്ടമിട്ടിരിക്കുന്നതിനാല്‍ കണക്കുകള്‍ പ്രധാനമാണ്. റഫറിമാരെ സ്വാധീനിക്കാന്‍ പോലും ബാര്‍സക്കാര്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് നിലവിലുണ്ട്. നിലവില്‍ ബാര്‍സയുടെ ശബള ബില്‍ 530 ദശലക്ഷം ഡോളറാണ്. ഇത് 177 ദശലക്ഷം ഡോളറായി ചുരുക്കണം. മെസിയെ കൊണ്ടുവരാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് ക്ലബിന്റെ തലവന്‍ ജുവാന്‍ ലപോര്‍ട്ടെ. ഹെഡ് കോച്ച് സാവിക്കും മെസിയോട് വലിയ താല്‍പ്പര്യമുണ്ട്. മെസി വരാനുള്ള വഴികള്‍ രണ്ടാണ്. 1- മെസി സ്വന്തം പ്രതിഫലം വെട്ടിക്കുറക്കണം. 2- മെസിയുടെ വരവിന് കളമൊരുക്കി പത്തോളം താരങ്ങള്‍ സ്വയം പിന്മാറണം. ഇത് രണ്ടും സാധ്യമാവുമോ എന്നതാണ് വലിയ സംശയം. ബാര്‍സക്കൊപ്പം മെസിയെ നോട്ടമിട്ടിരിക്കുന്നവര്‍ ഇറ്റലിയില്‍ നിന്നുള്ള ഇന്റര്‍ മിലാന്‍, അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മിയാമി, സഊദി അറേബ്യയിലെ അല്‍ ഹിലാല്‍ തുടങ്ങിയവരാണ്. ഇവരെല്ലാം വന്‍ തുകയാണ് സൂപ്പര്‍ താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. അല്‍ ഹിലാലാണ് മോഹിപ്പിക്കുന്ന തുക മെസിക്കായി വാഗ്ദാനം ചെയ്തത്. അല്‍ നസറില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സാഹചര്യത്തിലാണ് സഊദി ലീഗില്‍ നിന്നും മെസിക്ക് വലിയ ക്ഷണം വന്നിരിക്കുന്നത്. പുതിയ ഫോര്‍മുല വരുന്നത് മെസിയെ ഇന്റര്‍ മിയാമി വാങ്ങി ലോണില്‍ ബാര്‍സക്ക് കൈമാറാനാണ്. ഇതിനും പക്ഷേ സ്ഥീരീകരണമില്ല

നെയ്മര്‍ യുനൈറ്റഡിലേക്ക്

ബ്രസീലുകാരനായ നെയ്മര്‍ ജൂനിയര്‍ പരുക്കില്‍ തളര്‍ന്ന് അവസാന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ മാത്രം പി.എസ്.ജിക്കായി കളിച്ച താരമാണ്. ലോക ഫുട്‌ബോളിലെ അതിവേഗക്കാരനായ വിംഗര്‍ക്കായി നിലവില്‍ രംഗത്തുള്ളത് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ചെല്‍സിയും രംഗത്തുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അടുത്ത സീസണില്‍ ഇടമില്ലാത്ത ക്ലബാണ് ചെല്‍സി. യൂറോപ്പ ലീഗിലും ഇടമില്ല. പ്രീമിയര്‍ ലീഗില്‍ മാത്രം കളിക്കാന്‍ നെയ്മര്‍ വരുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പി.എസ്.ജിയില്‍ തുടരാന്‍ നെയ്മറിന് തടസം കിലിയന്‍ എംബാപ്പേയാണെന്ന സൂചന പ്രസക്തമാണ്. ഇരുവരും അത്ര നല്ല ബന്ധത്തില്ലല്ല. മെസിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നെയ്മര്‍ അര്‍ജന്റീനക്കാരന്‍ പോവുന്നതോടെ ക്ലബില്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്. പ്രീമിയര്‍ ലീഗിലേക്ക് നെയ്മറിന് താല്‍പ്പര്യമുണ്ട്. യുനൈറ്റഡ് കാര്യമായി ക്ഷണിച്ചാല്‍ അദ്ദേഹം പാരീസ് വിട്ട് പുതിയ താവളത്തിലെത്തും.

ഹാരിക്ക് സിറ്റി

ടോട്ടനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തളര്‍ന്നു പോയ സംഘമാണ്. അവരെ നയിക്കുന്ന താരമെന്ന നിലയില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ഹാരി കെയിനും നിരാശയിലാണ്. ക്ലബ് വിടാന്‍ തന്നെയാണ് ഇംഗ്ലീഷ് ദേശീയ ടീമിന്റെ നായകന്‍ കൂടിയായ ഹാരിയുടെ തീരുമാനം. പോയ സീസണിലും അദ്ദേഹം ശ്രമം നടത്തിയിരുന്നു. പക്ഷേ അവസാനത്തില്‍ ടോട്ടനം മാനേജ്‌മെന്റ് തടസം നിന്നു. ഇത്തവണ നേരത്തെ തന്നെ അദ്ദേഹം രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ബയേണ്‍ മ്യുണിച്ച്, പി.എസ്.ജി എന്നിവരെല്ലാം അദ്ദേഹത്തിനായി രംഗത്തുണ്ട്. പക്ഷേ അന്തിമ തീരുമാനത്തിന് ഹാരിക്ക് ടോട്ടനത്തിന്റെ പിന്തുണ വേണം. നിലവിലെ കരാര്‍ പ്രകാരം അദ്ദേഹത്തിന് ക്ലബില്‍ ഒരു സീസണ്‍ കുടി കളിക്കാനുണ്ട്. കരാര്‍ റദ്ദാക്കാന്‍ ക്ലബിന്റെ പിന്തുണ വേണം. ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് നഷ്ടമായ സാഹചര്യത്തില്‍ ഹാരിയുടെ മനസില്‍ വലിയ തട്ടകം തന്നെയാണ്

സലാഹ് തുടരുമോ

കഴിഞ്ഞ ദിവസം മുഹമ്മദ് സലാഹ് നടത്തിയ ഒരു പോസ്റ്റ് ലിവര്‍പൂള്‍ ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സീസണില്‍ അദ്ദേഹത്തിന് വലിയ ഓഫര്‍ ക്ലബ് നല്‍കുകയും അത് ഈജിപ്തുകാരന്‍ സ്വീകരിച്ചതുമാണ്. പക്ഷേ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം പുതി താവളം തേടുമെന്നാണ് പ്രചാരണം. പ്രീമിയര്‍ ലീഗില്‍ പല സീസണുകളില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായ സലാഹിനൊപ്പം ലിവര്‍ മുന്‍നിരയിലുണ്ടായിരുന്ന സാദിയോ മാനേ ബയേണിലേക്ക് ചേക്കേറിയത് അവസാന സീസണിലാണ്. റോബര്‍ട്ടോ ഫിര്‍മിനോ എന്ന ബ്രസീലുകാരന്‍ ഈ സീസണോടെ ക്ലബ് വിട്ടു. പുതിയ സീസണ്‍ മുന്‍നിര്‍ത്തി വലിയ താരങ്ങളിലേക്ക് പോവാനുള്ള സാമ്പത്തിക കരുത്തും ലിവറിനില്ല. ഈ സാഹചര്യത്തില്‍ ക്ലബ് അനുമതി നല്‍കുന്ന പക്ഷം സലാഹും പുതിയ തട്ടകം തേടും

മാനേ വീണ്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും രാജ്യാന്തര ഫുട്‌ബോളില്‍ സെനഗലിനായും അരങ്ങ് തകര്‍ത്ത വിംഗറാണ് സാദിയോ മാനേ. പക്ഷേ സമാപിച്ച സീസണ്‍ അദ്ദേഹത്തിന് നിരാശയുടേതാണ്. ലിവറില്‍ നിന്നും വന്‍ പ്രതിഫലത്തിന് ബയേണിലെത്തി. ലിവറില്‍ കളിച്ചപ്പോള്‍ നേടാനായത് പോലെ ഗോള്‍ വേട്ടക്കായില്ല. പരുക്ക് വലിയ തലവേദനയായി. ഖത്തര്‍ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന് അവസരം സ്വായത്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരത്തിന് പക്ഷേ പരുക്ക് കാരണം ലോകകപ്പ് മൈതാനങ്ങളില്‍ തിളങ്ങാനായില്ല. ലോകകപ്പ് കഴിഞ്ഞ് ജര്‍മനിയില്‍ തിരികെ വന്നപ്പോഴട്ടെ പലവിധ പ്രശ്‌നങ്ങള്‍. സഹതാരം ലിറോയ് സാനേയുമായി വഴക്കിട്ടത് സസ്‌പെന്‍ഷനില്‍ കലാശിച്ചു. പലപ്പോഴും അദ്ദേഹം ബെഞ്ചില്‍ മാത്രമായി. നിലവിലെ കോച്ച് തോമസ് തുഷേലിന് മാനേയോട് താല്‍പ്പര്യമില്ല. അദ്ദേഹം അത് പരസ്യമാക്കിയ സാഹചര്യത്തില്‍ എങ്ങോട്ടാവും മാനേ…?

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

kerala

‘ഭരണമില്ലാത്തതുകൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല’ ; പരിഹസിച്ച് കെ. മുരളീധരൻ

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

Published

on

സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്ന പരിഹാസവുമായി കെ.  മുരളീധരൻ. ആരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

“ഭരണം ഉണ്ടെങ്കിലല്ലേ സ്തംഭനമുള്ളൂ. അങ്ങനൊരു സംഭവം ഇല്ല. ഓരോരുത്തർ ഓരോ വഴിക്ക് പോയി. ഒരാള് സിംഗപ്പൂര് പോയി, ഇവിടെ ഉള്ളവര് വേറെ ടൂറ് പോയി. ഞാൻ വിശ്രമിക്കാൻ പോകുവാണെന്ന് പറഞ്ഞാൽ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ആരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ മുങ്ങിയതുകൊണ്ടാണ് ചോദിച്ചത് എവിടെയാണ്, എങ്ങനെ പോയി, ആരെങ്കിലും സ്‌പോൺസർ ചെയ്‌തോ, അതോ സ്വന്തം കാശിനാണോ എന്നൊക്കെ” – കെ. മുരളീധരന്‍ പറഞ്ഞു.

വടകര മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിവെച്ചത് യുഡിഎഫ് അല്ല. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍റെ പരാമർശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചെന്നും മാപ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വടകരയിൽ സർവകക്ഷിയോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കും. എന്നാല്‍ കാഫിർ വിവാദത്തിൽ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending