Connect with us

News

യുക്രെയ്ന്‍ അണക്കെട്ട് തകര്‍ച്ച; പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.

Published

on

കീവ്്: യുക്രെയ്‌നിലെ ഖേഴ്‌സണില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിപ്രോ നദിക്ക് കുറുകെയുള്ള നോവ കഖോവ്ക ഡാമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. 42,000 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിപ്പെട്ടിട്ടില്ല. റഷ്യയും യുക്രെയ്്‌നും പരസ്പരം പഴിചാരുമ്പോള്‍ ഡാമിന് സമീപമുള്ള ജനവാസ പ്രദേശങ്ങള്‍ പ്രളയ ജലത്തില്‍ മുങ്ങി. നിരവധി വീടുകള്‍ ഒലിച്ചുപോയി. ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ റഷ്യന്‍ സേന പരാജയപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. വീടുകളുടെ മേല്‍ക്കൂരക്ക് മുകളിലും മരങ്ങൡലുമാണ് ആളുകള്‍ രാത്രി കഴിച്ചുകൂട്ടിയത്. ഡാമില്‍ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും സമീപമുള്ള നൂറോളം നഗരങ്ങളും ഗ്രാമങ്ങളും പ്രളയത്തിലാണ്. തെക്കന്‍ യുക്രെയ്‌നില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയിലെ കര്‍ഷകര്‍ ജലസേചനത്തിന് ആശ്രയിക്കുന്ന ഡാമിന്റെ തകര്‍ച്ച കൃഷിയെ പ്രതികൂലമായി ബാധിക്കും. പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

റഷ്യ, യുക്രെയ്ന്‍ സേനകള്‍ വിതറിയ കുഴിബോംബുകള്‍ പ്രളയത്തില്‍ ഒഴുകിയെത്തി അപകടം സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാസപദാര്‍ത്ഥങ്ങള്‍ ജലസ്രോതസ്സുകളെ മലിനീകരിച്ചേക്കും. മേഖലയിലെ സപോരിജിയ ആണവ നിലയത്തിന് നിലവില്‍ ഭീഷണിയൊന്നുമില്ല. അടുത്ത 10 ദിവസം കൂടി വെള്ളപ്പൊക്കം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ് രാവിലെയാണ് ഡാം തകര്‍ന്നത്. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നേരത്തെ ഒഴിഞ്ഞുപോയത് ആളപായം ഒഴിവാക്കി.

അതേസമയം ബാഖ്മുതില്‍ സൈനിക മുന്നേറ്റം തുടരുകയാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി മേഖലയിലും ആക്രമണം തുടരുന്നുണ്ട്. ഷെബെകിനോ നഗരത്തില്‍ യുക്രെയ്ന്‍ സേന ഷെല്‍ വര്‍ഷം നടത്തി. ആഴ്ചകളായി നഗരത്തിലും ബെല്‍ഗൊറോദ് മേഖലയില്‍ ഉടനീളവും ഷെല്ലാക്രമണം നടക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്

Published

on

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

kerala

‘ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ’; ടി ജി നന്ദകുമാർ

ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

Published

on

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാര്‍. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെ. ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജന്‍ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ.പി ജയരാജന് ആവേശമായി. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എല്‍ഡിഎഫിന് തുണയായി.

പാപി പരാമര്‍ശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ഇ പി ജയരാജന്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

Continue Reading

Trending