Connect with us

News

യുക്രെയ്ന്‍ അണക്കെട്ട് തകര്‍ച്ച; പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.

Published

on

കീവ്്: യുക്രെയ്‌നിലെ ഖേഴ്‌സണില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിപ്രോ നദിക്ക് കുറുകെയുള്ള നോവ കഖോവ്ക ഡാമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. 42,000 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിപ്പെട്ടിട്ടില്ല. റഷ്യയും യുക്രെയ്്‌നും പരസ്പരം പഴിചാരുമ്പോള്‍ ഡാമിന് സമീപമുള്ള ജനവാസ പ്രദേശങ്ങള്‍ പ്രളയ ജലത്തില്‍ മുങ്ങി. നിരവധി വീടുകള്‍ ഒലിച്ചുപോയി. ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ റഷ്യന്‍ സേന പരാജയപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. വീടുകളുടെ മേല്‍ക്കൂരക്ക് മുകളിലും മരങ്ങൡലുമാണ് ആളുകള്‍ രാത്രി കഴിച്ചുകൂട്ടിയത്. ഡാമില്‍ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും സമീപമുള്ള നൂറോളം നഗരങ്ങളും ഗ്രാമങ്ങളും പ്രളയത്തിലാണ്. തെക്കന്‍ യുക്രെയ്‌നില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയിലെ കര്‍ഷകര്‍ ജലസേചനത്തിന് ആശ്രയിക്കുന്ന ഡാമിന്റെ തകര്‍ച്ച കൃഷിയെ പ്രതികൂലമായി ബാധിക്കും. പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

റഷ്യ, യുക്രെയ്ന്‍ സേനകള്‍ വിതറിയ കുഴിബോംബുകള്‍ പ്രളയത്തില്‍ ഒഴുകിയെത്തി അപകടം സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാസപദാര്‍ത്ഥങ്ങള്‍ ജലസ്രോതസ്സുകളെ മലിനീകരിച്ചേക്കും. മേഖലയിലെ സപോരിജിയ ആണവ നിലയത്തിന് നിലവില്‍ ഭീഷണിയൊന്നുമില്ല. അടുത്ത 10 ദിവസം കൂടി വെള്ളപ്പൊക്കം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ് രാവിലെയാണ് ഡാം തകര്‍ന്നത്. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നേരത്തെ ഒഴിഞ്ഞുപോയത് ആളപായം ഒഴിവാക്കി.

അതേസമയം ബാഖ്മുതില്‍ സൈനിക മുന്നേറ്റം തുടരുകയാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി മേഖലയിലും ആക്രമണം തുടരുന്നുണ്ട്. ഷെബെകിനോ നഗരത്തില്‍ യുക്രെയ്ന്‍ സേന ഷെല്‍ വര്‍ഷം നടത്തി. ആഴ്ചകളായി നഗരത്തിലും ബെല്‍ഗൊറോദ് മേഖലയില്‍ ഉടനീളവും ഷെല്ലാക്രമണം നടക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending