Connect with us

kerala

സി.എ റഹ്മാന്റെ പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു; ആദരിച്ച് യൂത്ത് ലീഗ്

അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ റഹ്മാന്‍ ഡല്‍മനെ മുസ്ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

Published

on

പി കെ മുഹമ്മദലി

നന്തി: നാരങ്ങോളികുളം ഡല്‍മന്‍ സി എ റഹ്മാന്റെ പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു. 1967 ല്‍ ചന്ദ്രിക പ്രസ്സില്‍ പത്രം കല്ലില്‍ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി എ റഹ്മാന്‍ പത്ര പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവര്‍ക്കും കുട്ടികള്‍ക്കടക്കം സുഭരിചിതനായ പത്ര പ്രവര്‍ത്തകനാണ് അദ്ദേഹം. മുസ്ലിംലീഗിന്റെ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് സി എ റഹ്മാന്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്.അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി.സി അബൂബക്കര്‍ സാഹിബാണ് ആദ്യമായി റിപ്പോര്‍ട്ടര്‍ കാര്‍ഡ് നല്‍കുന്നത്.

അഞ്ച് പൈസ അലവന്‍സായി വാങ്ങി ആരംഭിച്ച പത്രപ്രവര്‍ത്തനം 55വര്‍ഷം പിന്നിടുമ്പോഴും തൊഴിലനപ്പുറം സാമൂഹ്യ പ്രവര്‍ത്തനമായിട്ടാണ് സി എ റഹ്മാന്‍ പത്ര പ്രവര്‍ത്തനത്തെ കാണുന്നത്. കോടിക്കല്‍ ഞെട്ടിക്കരപാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശ്‌നമായിരുന്നു ആദ്യമായി ചന്ദ്രികയില്‍ കൊടുത്ത ന്യൂസ്. അന്നത്തെ ബ്ലാക്ക് വൈറ്റ് ക്യാമറയില്‍ ഫോട്ടോ എടുത്ത് കൊയിലാണ്ടിയിലുള്ള സ്റ്റുഡിയോയില്‍ പോയി ഒരു ദിവസം കാത്ത് നിന്ന് ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസില്‍ കൊണ്ട് പോയി കൊടുക്കുന്ന സ്ഥിതിയായിരുന്നു. തിക്കോടി,കടലൂര്‍ വന്മുഖം അംശം ദേശത്തെ നിരവധി സാമുഹ്യ വികസന പ്രശ്‌നങ്ങള്‍ പത്ര റിപ്പോര്‍ട്ടിലൂടെ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മുന്നില്‍ അദ്ദേഹം കൊണ്ട് വന്നിട്ടുണ്ട്. പത്ര പ്രവര്‍ത്തനത്തിനൊപ്പം ജനസേവകനും കൂടിയാണ് സി എറഹ്മാന്‍. കടലൂര്‍ പ്രദേശത്തെ അര്‍ഹരായവര്‍ക്ക് പെന്‍ഷനുകള്‍ മറ്റു സര്‍ക്കാര്‍ സഹായങ്ങള്‍,പ്രവാസികള്‍ക്ക് നോര്‍ക്കയുടെ വിവിധ സഹായങ്ങള്‍ അദ്ദേഹം മുന്‍കൈയ്യെടുത്ത് ചെയ്യുന്നുണ്ട്.

കേരളത്തിലെ പ്രഥമ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ മൂടാടിപഞ്ചായത്തിലെ അന്നത്തെ എട്ടു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത് സി എ റപ്പമാനായിരുന്നു. അന്നത്തെ മുസ്ലിംലീഗ് നേതാവ് പി വിമുഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സംഘടന പ്രവര്‍ത്തന മികവ്കണ്ട് ഏല്‍പ്പിക്കുകയായിരുന്നു. സൈക്കിളില്‍ മൂടാടിപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ മുചുകുന്ന് ഭാഗങ്ങളില്‍ കിലോമിറ്ററോളം സൈക്കിളില്‍ സഞ്ചരിച്ച് പ്രചരണം നടത്തിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഹ്‌റൈനിയില്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപകനായും കെ.എംസി.സി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചു

അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ റഹ്മാന്‍ ഡല്‍മനെ മുസ്ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാര്‍ഷികം ആലോഷിക്കുന്ന വേളയിലാണ് സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചത്. മുസ്ലിം ലീഗ് ദേശീയ അസ്റ്റിസ്റ്റന്റ് സിക്രട്ടറി സി.കെ സുബൈര്‍ പരിപാടി ഉദ്ഘാടനവും ഉപഹാരവും നല്‍കി .പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിം കുട്ടി,സി.കെ അബൂബക്കര്‍,കെ.കെ റിയാസ്,എടത്തില്‍ റഷീദ്,വര്‍ദ് അബ്ദുറഹ്മാന്‍, ജാഫര്‍ നിലയെടുത്ത്,പി പി കരീം, സിഫാദ് ഇല്ലത്ത്’ അഷ്‌റഫ് ചിപ്പു, യുകെ ഹമീദ്,ഷറഫുദീന്‍,ഫായിസ് പി കെ, അനസ് ആയടത്തില്‍ ,മര്‍വ ഇബ്രാഹിം,കാട്ടില്‍ അബൂബക്കര്‍ ,അക്ബര്‍ സംസാരിച്ചു. ഏവി രിയാസ് സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending