Video Stories
നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കാല്‍ നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്‍ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്‍ പ്രത്യക്ഷമായി ദൃശ്യമാവുന്നത്.
ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍, വലിയ രാഷ്ട്രീയ ഗൂഢാലോചനകളില്ലാതെ സംഭവിച്ചതല്ല ബാബരി മസ്ജിദ് തകര്‍ച്ചയെന്ന് ലോകത്താര്‍ക്കും സംശയമുണ്ടാകില്ല. ആര്‍.എസ്.എസിന്റെ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണത്. രാജ്യത്തെ അപകടകരമായ വിധത്തിലേക്ക് കൊണ്ടുപോകാന്‍ ബി. ജെ.പി ശ്രമിക്കുന്നതിനിടയില്‍ വീണ്ടും നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീംകോടതി നടത്തിയ വിധി മതേതര വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആശ്വാസ്യകരമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നതായി പത്താം നൂറ്റാണ്ടിനു ശേഷം ചില ഹൈന്ദവ സംഘടനകള്‍ കഥകളുണ്ടാക്കിയതോടെ തുടങ്ങിയതാണ് ബാബരി മസ്ജിദ് പ്രശ്‌നം. ഈ വിശ്വാസങ്ങളെ പില്‍ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്‍ മുതലെടുപ്പിന് ഉപയോഗിച്ചതോടെ അയോധ്യാ മേഖല വിവാദങ്ങളുടെ കേന്ദ്ര ഭൂമിയായി. 1853ല്‍ മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്‍ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്‍മോഹി അഖാര രംഗത്തെത്തി. 1885ല്‍ ഹിന്ദു മഹന്തായ രഘുബിര്‍ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്‍ മുമ്പാകെ ആദ്യ കേസ് ഫയല്‍ ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കാണപ്പെട്ടു. തുടര്‍ന്ന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് രംഗത്തെത്തി. ഹൈന്ദവ പാര്‍ട്ടികള്‍ എതിര്‍ ഹര്‍ജി നല്‍കി. ഈ സാഹചര്യത്തില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. 1984ലാണ് ധരം സന്‍സദില്‍ (മത പാര്‍ലമെന്റ്) രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടത്. 1984 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത്, തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഫൈസാബാദ് ജില്ലാ കോടതി അനുമതി നല്‍കി. 1989 നവംബര്‍ 9ന് വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ആദ്യ ശിലാന്യാസവും നടന്നു. തുടര്‍ന്ന് അയോധ്യയില്‍ ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്‍ക്കാറിന് തെളിവ് കൈമാറുകയും ചെയ്തു.
ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1992 ഡിസംബര്‍ 6ന് ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത് തര്‍ക്ക ഭൂമിയില്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. മാത്രമല്ല വര്‍ഗീയ വികാരം രാജ്യത്തുടനീളം പടര്‍ത്തി വിട്ട് അതിലൂടെ ഇന്ത്യയുടെ അധികാരം കൈയ്യാളാന്‍ സംഘ്പരിവാര്‍ വളരുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇന്നത്തെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബാബരി പ്രശ്‌നമുണ്ടായിരുന്നെന്നു വ്യക്തം. മസ്ജിദ് തകര്‍ത്ത് രാജ്യത്തുടനീളം കലാപം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്തുകയായിരുന്നു ആര്‍.എസ്.എസിന്റെ രാഷ്ട്രീയവും മതപരവുമായ നിരവധി സംഘടനാ വകഭേദങ്ങള്‍.
മസ്ജിദ് തകര്‍ക്കത്ത സംഭവം അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16 ന് എം.എസ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതോടെ ഇപ്പോഴത്തെ വിധി പ്രസ്താവം വരെ മുന്നേറുന്ന നീണ്ട കേസുകളുടെ പരമ്പരക്ക് തുടക്കമാകുന്നു. 2009ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കം 68 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലിബര്‍ഹാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. എന്നാല്‍ 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയില്‍മേലുള്ള നടപടി റദ്ദാക്കുകയായിരുന്നു. 2010 സെപ്തംബറില്‍ അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്‍ക്കഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ഹിന്ദു സംഘടനകള്‍ക്കും ഒരു ഭാഗം വഖഫ് ബോര്‍ഡിനും നല്‍കാന്‍ നിര്‍ദേശിച്ചു.
2011 ല്‍ തര്‍ക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 6നാണ് സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം വന്നത്.
മസ്ജിദ്-മന്ദിര്‍ തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇക്കാര്യം സുപ്രീംകോടതി തന്നെ തീര്‍ക്കട്ടെ എന്നാവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന നിലപാടാണ് പള്ളി പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇപ്പോള്‍ എല്‍.കെ അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി.
മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലക്‌നോ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടത് വളരെ സുപ്രധാനമായ തീരുമാനമായി കരുതുന്നു. അതോടൊപ്പം ജഡ്ജിയെ മാറ്റാന്‍ പാടില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയും രണ്ട് കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇത് ഒരു കോടതിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണ്. തുടക്കം മുതല്‍ മുസ്‌ലിം ലീഗിന്റെ ആവശ്യവും ഇതു തന്നെയായിരുന്നു.
അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്‍ ഭയപ്പാടിലാണ്. മാത്രമല്ല അവരുടെ പല മോഹങ്ങളും തകര്‍ന്നിരിക്കുന്നു. എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി തുടങ്ങി ബി.ജെ.പി-വി.എച്ച്.പി-സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടുന്നത്് കേസില്‍ വഴിത്തിരിവാകും. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങ് തല്‍സ്ഥാനം ഒഴിയാന്‍ തയ്യാറാകണം, ഇല്ലെങ്കില്‍ രാഷ്ട്രപതി ഇടപെടണം.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്