Connect with us

kerala

ആലപ്പുഴയില്‍ വെറും പ്രഖ്യാപന വകുപ്പ് മന്ത്രി; പുതുപ്പള്ളിയിലെ ഐസക്കിന്റെ വികസന നായക പര്യവേഷം കാപട്യം

തോമസ് ഐസ്‌ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.

Published

on

ആലപ്പുഴ: വികസന സന്ദേശ യാത്രയുമായി പുതുപ്പള്ളിയില്‍ ഇടത്പക്ഷത്തിന്റെ പ്രചാരണം നയിക്കുന്ന തോമസ് ഐസക്ക് ജനപ്രതിനിധിയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ ‘വികസനം കണ്ടാല്‍ ആരും ഞെട്ടും’. എക്‌സല്‍ ഗ്ലാസ് തുറക്കാന്‍ തോമസ് ഐസ്‌ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.

ദേശീയപാതയോരത്ത് തലയെടുപ്പോടെ നിന്ന ഫാക്ടറി കെട്ടിടം തന്നെ ഇന്ന് കാണ്മാനില്ലാത്ത അവസ്ഥയിലാണ്. യു.ഡി.എഫിനെ വികസന മുടക്കികളെന്ന് ആക്ഷേപിച്ച് പുതുപ്പള്ളിയില്‍ പ്രസംഗിക്കുന്ന തോമസ് ഐസക്ക് 15 കൊല്ലം എം.എല്‍.എയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വികസനം പലതും വാചക കസര്‍ത്ത് മാത്രമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് എക്‌സല്‍ ഗ്ലാസ്ഫാക്ടറി. ഒരുകാലത്ത് ജില്ലയുടെ അഭിമാന സ്ഥാപനമായിരുന്ന എക്‌സല്‍ ഗ്ലാസ്‌വീണ്ടും തുറക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഉള്‍പ്പെടെ പലകുറി പ്രഖ്യാപിച്ചതായിരുന്നു ഇടത് നേതൃത്വം. എന്നാല്‍ കെട്ടിടം പൊളിച്ച് മാറ്റി, കെട്ടിടം നിന്ന ഏകര്‍ കണക്കിന് പ്രദേശത്തെ മണല്‍ പോലും വാഹനങ്ങളില്‍ കടത്തിയിട്ടും അധികാരികളോ ഇടത് നേതാക്കളോ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.

കഴിഞ്ഞ നിയമസഭ വേളയില്‍ ‘കടുംവെട്ട് ഉദ്ഘാടനം’ നടത്തിയ ഹോംകോയുടെ ബഹുനില കെട്ടിടം നാളിതുവരെയും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുകയാണ്. ആലപ്പുഴ കോടതി പാലം പ്രദേശത്തിന്റെ ബോട്ട് ജെട്ടിയുടെയും വികസനത്തിന്റെ പേരില്‍ നടത്തിയ വന്‍ പ്രോജക്ടിന്റെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കാര്യമായ നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 98 കോടി ചിലവഴിച്ച് 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐസക്കിന്റെ പോസ്റ്റ് ആണ്ടുകള്‍ തോറും സൈബറിടത്തില്‍ കുത്തിപ്പൊക്കല്‍ നടക്കുന്നതിനപ്പുറം കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. ഇതിനെല്ലാത്തിനും പുറമെയാണ് ആലപ്പുഴയുടെ പരമ്പരാഗത കയര്‍, കയര്‍ ഫാക്ടറി മേഖലകള്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളും. ഇതെല്ലാം മറച്ചുവെച്ചാണ് വികസന നായകന്റെ പര്യവേഷത്തോടെ പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തോമസ് ഐസക്ക് വണ്ടികയറിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending