Connect with us

News

യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം

യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം.

Published

on

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം. വന്‍കരയിലെ വിവിധ വേദികളിലായി ഇന്ന് എട്ട് മല്‍സരങ്ങള്‍. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ തുടങ്ങിയവരെല്ലാം ഇന്ന് കളത്തിലുണ്ട്. അവസാന സീസണില്‍ ആവേശകരമായ മല്‍സരങ്ങള്‍ക്കൊടുവില്‍ വന്‍കരയില്‍ ഒന്നാമന്മാരായ സിറ്റി ഇന്ന് സ്വന്തം വേദിയില്‍ കളിക്കുന്നത് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെയാണ്. ഗ്രൂപ്പ് ജി യിലാണ് സിറ്റി. പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയങ്ങളുമായി മുന്നേറുകയാണ് സിറ്റി. ഇത് വരെ തോല്‍വിയില്ല. ഗ്രൂപ്പില്‍ റെഡ്സ്റ്റാറിന് പുറമേ യംഗ് ബോയ്സ്, ആര്‍.ബി ലൈപ്സിഗ് എന്നിവരാണുള്ളത്. അതിനാല്‍ പെപ്പിന്റെ സംഘത്തിന് പേടിക്കാനില്ല. ഗ്രൂപ്പ് എച്ചിലാണ് മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ കളിക്കുന്നത്.

സ്പാനിഷ് ലാലീഗയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സാവിയുടെ സംഘം ഇന്ന് റോയല്‍ ആന്‍ഡ്വെര്‍പ്പുമായാണ് കളിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ പിന്‍ബലമില്ലാതെ പി.എസ്.ജിയും ഇന്ന് മൈതാനത്തുണ്ട്. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ പ്രബലരായ ബൊറുഷ്യ ഡോര്‍ട്ടുമണ്ടാണ് പ്രതിയോഗികള്‍. ഈ മല്‍സരമാണ് ഇന്നത്തെ ശക്തമായ ബലാബലം. പോയ സീസണില്‍ ലിയോ മെസിയും നെയ്മറുമെല്ലാം കളിച്ച പി.എസ്.ജി നിരയില്‍ ഈ സീസണില്‍ കിലിയന്‍ എംബാപ്പേ മാത്രമാണ് കരുത്തനായി കളിക്കുന്നത്. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ഫെയനൂര്‍ഡ് സെല്‍റ്റിക്കിനെയും ലാസിയോ അത്ലറ്റികോ മാഡ്രിഡിനെയും ഏ.സി മിലാന്‍ ന്യുകാസില്‍ യുനൈറ്റഡിനെയും യംഗ് ബോയ്സ് ആര്‍.ബി ലൈപ്സിഗിനെയും ഷാക്തര്‍ ഡോണ്‍സ്റ്റക് എഫ്.സി പോര്‍ട്ടോയെയും എതിരിടും.

EDUCATION

അറബിക്കിൽ 200 ൽ 200 മാർക്ക്: അരുന്ധതിയുടെ എപ്ലസ് നേട്ടത്തിന് തിളക്കമേറെ 

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷയിൽ ‘അറബിക്കിൽ 200 ൽ 200 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എസ്.അരുന്ധതിയുടെ വിജയത്തിന് തിളക്കമേറെ . മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

പള്ളിപ്പുറം യു.പി.സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ എല്ലാ വിഷയങ്ങളെയും പോലെ ഒരു ഭാഷ എന്ന നിലയിൽ അറബിക് കൂടി പഠിക്കണമെന്ന അച്ചൻ സുരേഷിൻ്റെ താൽപര്യപ്രകാരം അറബിക് പാഠപുസ്തകം കൂടി വാങ്ങി പഠിച്ച് തുടങ്ങിയ അരുന്ധതി എൽ.പി.തലത്തിൽ തന്നെ അറബിക് നന്നായി എഴുതാനും വായിക്കാനും പഠിച്ചു.അതോടെ ഒന്നാം ഭാഷയായി അറബിക് തുടർന്ന് പഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസും എട്ടാം ക്ലാസിൽ നിന്ന് എൻ.എം.എം.എസും നേടിയതോടെ അറബിയിൽ കൂടുതൽ താൽപര്യമായി. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും ഏറെ സഹായകരമായി.

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലും പഠനം തുടർന്നത്.2022 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുന്ധതി പാഠ്യേതര മേഖലയിലും മികവ് പുലർത്തി ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

അറബിക് കലാമേളകളിൽ സ്ഥിരമായി പങ്കെടുത്തു. യു.പി.തലം അറബിക് മോണോ ആക്ടിൽ സബ് ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, അറബിക് ഗ്രൂപ്പ് ഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എൽ.പി. മുതൽ പ്ലസ്ടു വരെ സബ് ജില്ലാതലത്തിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ യു.പി.തലത്തിൽ എ.ഗ്രേഡ്, ജില്ലാ സ്കൂൾ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ്, സംസ്ഥാന കേരളോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്.

യു പി.ഹൈസ്കൂൾ അറബി അധ്യാപകരായ ഹഫ്സത്ത്, ജമീല, സഫിയ, ജൗഹറ, റിയാസ് അൻവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി അരുന്ധതി പറഞ്ഞു. മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അന്വയ്, അനവദ്യ എന്നിവരും അറബി പഠിക്കുന്നുണ്ട്.

Continue Reading

india

തൊട്ടതൊക്കെ പൊള്ളി മോദിയും ബി.ജെ.പിയും

പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി എൻ.ഡി.എ സഖ്യത്തിൻ്റെയും ആയുധങ്ങൾ അവർക്ക് നേരെ തന്നെ തിരിച്ചടിക്കുന്നതാണ് കഴിഞ്ഞ നാളുകളത്രയും രാജ്യം കണ്ടത്.

Published

on

കെ.പി. ജലീൽ

ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുകയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതൽ ഇങ്ങോട്ട്.

പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി എൻ.ഡി.എ സഖ്യത്തിൻ്റെയും ആയുധങ്ങൾ അവർക്ക് നേരെ തന്നെ തിരിച്ചടിക്കുന്നതാണ് കഴിഞ്ഞ നാളുകളത്രയും രാജ്യം കണ്ടത്.

ബി.ജെ.പിയുടെ പ്രതീക്ഷകളെ അട്ടിമറിക്കുകയും ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്ത
ഒരു ഡസനിലധികം ഘടകങ്ങൾ ഇതാ :

1. ഇലക്ടറൽ ബോണ്ട് പദ്ധതി അഴിമതി : സുപ്രീം കോടതി റദ്ദാക്കുന്നു

2 . മുസ് ലിംകൾക്കെതിരെ വർഗീയ പ്രചാരണത്തിന് തെര. കമ്മീഷൻ നോട്ടീസ്

3. വികസന വിഷയങ്ങൾ പറയുന്നില്ല.

4. കോടികൾ ചെലവഴിച്ച് മാധ്യമ പരസ്യങ്ങൾ

5 . ഇന്ത്യാ മുന്നണി പ്രചാരണം കനക്കുന്നു

6 . താരമായി രാഹുൽ ഗാന്ധി

7. കോൺഗ്രസ് പ്രകടനപത്രികയിൽ വനിതകൾക്ക് ഒരു ലക്ഷം രൂപ സഹായം

8. മുസ്ലിംകൾക്ക് സ്വത്ത് കൊടുക്കുന്നു വെന്ന മോദിയുടെ പ്രസ്താവന കോൺഗ്രസ് പ്രകടനപത്രിക ചർച്ചയാക്കി. ലക്ഷക്കണക്കിന് പേർ പത്രിക download ചെയ്തു.

9. അദാനി , അംബാനി മാരിൽ നിന്ന് കോൺഗ്രസ് കളളപ്പണം വാങ്ങിയെന്ന് മോദി.
സർക്കാർ കള്ളപ്പണം ഇല്ലാതാക്കിയില്ലേ എന്ന് പ്രതിപക്ഷം .

10. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം.

11. രണ്ടാം ഘട്ടം മുതൽ ഉത്തരേന്ത്യയിൽ പോളിംഗ ശതമാനം കുറയുന്നു .

12. 400 സീറ്റിനപ്പുറം എന്ന ബി.ജെ.പി – മോദി അവകാശവാദം ആവർത്തിക്കുന്നില്ല .

13. ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷം നേടിയേക്കുമെന്ന് പ്രമുഖ തെര. വിശാരദൻ യോഗേന്ദ്ര യാദവ്.

14. യു.കെ. കോടതിയിൽ കോവി ഷീൽഡ് ആരോഗ്യത്തിന് ഗുരുതര ഹാനി വരുത്തുമെന്ന് അതിൻ്റെ നിർമാതാക്കൾ.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

Trending