kerala
വിഡി സതീശനെ മന്ത്രിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി
സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തൻറെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി. സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്.
രമേശ് ചെന്നിത്തലയാണ് അതിനെ അട്ടിമറിച്ചതെന്നു പുസ്തകത്തിൽ പറയുന്നു. തൃശ്ശൂരിലുള്ള സി എൻ ബാലകൃഷ്ണന് വേണ്ടി രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയതിനാലാണ് സതീശനെ മന്ത്രിയാക്കാൻ കഴിയാതിരുന്നത്. രമേശിനെ പ്രതിപക്ഷ നേതാവാക്കാൻ തെരഞ്ഞെടുപ്പിന് ശേഷം താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഹൈക്കമാൻ്റ് മറിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു.
സിഎൻ ബാലകൃഷ്ണനെതിരെ ഒരു കേസ് ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടി ബാലകൃഷ്ണനെ ഒഴിവാക്കാൻ താൻ തീരുമാനിച്ചെങ്കിലും അത് പ്രശ്നമില്ലെന്ന് രമേശ് പറഞ്ഞതായി ഉമ്മൻചാണ്ടി പറയുന്നു. രമേശിനെ പ്രതിപക്ഷ നേതാവാക്കുന്നതിന് പകരം കെസി ജോസഫിനെ കെപിസിസി പ്രസിഡണ്ടാക്കുമെന്ന പ്രചാരണം തെറ്റായിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നില്ല.
സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എംഎൽഎമാരുടെ മനോഗതമനുസരിച്ച് ആയിരുന്നില്ല എന്നും ഹൈക്കമാന്റിന്റെ തീരുമാനമായിരുന്നു എന്നും പുറത്തുവന്ന ആത്മകഥയിൽ പറയുന്നു. തൻറെ മകൾ മറിയയുടെ ഭർതൃ കുടുംബവുമായി ഉണ്ടായിരുന്ന തർക്കം മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹം അത് ദുരുപയോഗം ചെയ്തില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞതായി ആത്മകഥയിലുണ്ട്.
kerala
തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളാണ് ഇരുവരും.
ശനിയാഴ്ച അതിരാവിലെ ഇവര്‍ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറില്‍ യാത്ര ചെയ്തു റബ്ബര്‍ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പാലോട് – നന്ദിയോട് ആലുംമൂട് – പാലത്തിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭര്‍ത്താവ് ജോസ് പുറകില്‍ ഇരിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അതേസമയം ഗ്ലോറിയുടെ നില ഗുരുതരമാണ്. മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റ ഗ്ലോറി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.
india
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.
രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.
kerala
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കാണാനെത്തിയത്.
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് ഒന്ന് അവസാനമായി കാണാന്‍ തടിച്ചുകൂടിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നെന്നും അധ്യാപകരോടും കൂട്ടുകാരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ ഓര്‍ത്തു. നന്നായി പാട്ടുപാടുകയും സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണു നനയിച്ചു.
ഇന്നലെ രാത്രിയാണ് വഴിക്കടവ് തോട്ടില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ്
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു