kerala
കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി
സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല

കോഴിക്കോട് ഗവ.ലോ കോളേജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥി നിദുല്‍ ബാബുവാണ് പരാതിക്കാരന്‍. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുറ്റാരോപിതരെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് കെ എസ് യുവിന്റെ ആക്ഷേപം.
മെസില്‍വച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് നിദുല്‍ ബാബുവിന്റെ പരാതി. കോളേജ് മെസ് കമ്മിറ്റി അംഗമായ നിദുലിന് മറ്റു വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കാനുള്ള ഡ്യൂട്ടിയുണ്ട്. സെപ്റ്റംബര്‍ 7ന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു.
സുഹൃത്തിനുവേണ്ടി ഭക്ഷണം ചോദിച്ചെത്തിയ മനു വിജയന്‍ എന്ന വിദ്യാര്‍ഥി അനാവശ്യമായി കയര്‍ത്തുസംസാരിക്കുകയും വംശീയത നിറഞ്ഞ തെറികള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് മനുവിന്റെ സുഹൃത്തുക്കളായ മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.
‘നീ ഭക്ഷണത്തില്‍ തുപ്പിയിട്ടിട്ടാണോ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് മനു ചോദിച്ചു. എന്താണുദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്ന് പറഞ്ഞുകൊണ്ട് വംശീയത നിറഞ്ഞ തെറികള്‍ വിളിച്ചു.
ഇതിനുപിന്നാലെ എത്തിയ അഭിഷേക് ടി എം, വരുണ്‍ പി എന്നീ ത്രിവത്സര ബാച്ചിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സീനിയറിനോട് മോശമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. നിന്നെപ്പോലെ ഓസിനല്ല, 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു” നിദുല്‍ പരാതിയില്‍ പറയുന്നു.
പരാതിയില്‍ നടപടി വൈകുന്നുവെന്ന ആരോപണം കോളേജ് അധികൃതര്‍ നിഷേധിച്ചു. പരാതി കിട്ടിയശേഷം നിരവധി അവധികളുണ്ടായിരുന്നതിനാലാണ് നടപടി വൈകിയതെന്നും നിയമപ്രകാരം പരിശോധിച്ചാല്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസറും ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ധ്യാപകന്‍ അനീസ് പറഞ്ഞു.
”സെപ്റ്റംബര്‍ എട്ടിനാണ് പരാതി ലഭിക്കുന്നത്. അതിനുശേഷം നാല് ദിവസം കോളേജില്‍ പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് നടക്കുകയായിരുന്നു. പിന്നാലെ നിപ മൂലം സെപ്റ്റംബര്‍ 24 വരെ കോളേജ് അടച്ചിട്ടു. അതിനാലാണ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയാതിരുന്നത്. നിയമപ്രകാരം പരിശോധിക്കുകയാണെങ്കില്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ബുധനാഴ്ച ഇരുവരുമായും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അന്വേഷണം നടത്തേണ്ടത് കോളേജിലെ ആന്റി റാഗിങ് സെല്ലും എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ കമ്മിറ്റിയുമാണ്”അനീസ് പറഞ്ഞു.
നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ് യു നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധജാഥ സംഘടിപ്പിച്ചിരുന്നു. ‘കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി കോളേജ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷവും നിദുല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നിട്ടും ഇതുവരെ അന്വേഷണ സമിതികള്‍ രൂപീകരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 29ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്’ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹ്‌സിന്‍ പറഞ്ഞു.
crime
കോഴിക്കോട് പെൺവാണിഭസംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആറ് സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്‌മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.
ഏറെ നാളായി അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് ആരുടേയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വിളിച്ച് അപ്പാര്‍ട്ട്മെന്റിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ വന്നപ്പോഴാണ് കാര്യം മനസിലായതെന്നും ഉടമ പറഞ്ഞു. ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞെത്തിയ ആളും ഭാര്യയുമാണ് അപ്പാര്‍ട്ട്മെന്റ് വാടയ്കയ്ക്ക് എടുത്തത്. അയാളുടെ ഭാര്യ ഈ അപ്പാര്‍ട്ട്മെന്റില്‍ തന്നെയായിരുന്നു താമസമെന്നും ഉടമ വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ ശക്തമായ മഴയ്ക്ക് സാധ്യത
ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും കനക്കും. ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളില്‍ എവിടെയും മഴ മുന്നറിയിപ്പില്ല.
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനിടെ സംസ്ഥാനത്ത് ചില തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളിലുമാണ് കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ രാത്രി 8.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
kerala
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം

ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യം ഉപയോഗിച്ചത് സി.പി.എം ആണെന്നും ചക്കര പുരട്ടിയ വാക്കുകൾ പുറത്ത് പറയുന്ന സർക്കാർ കിട്ടുന്ന സമയത്തെല്ലാം സമുദായത്തെ ഉപദ്രവിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണ്. എന്തിനാണ്, ആർക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിൻവലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സർക്കാർ അതിന് തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. സർക്കാരിൽ നിന്നും ഇത്തരം വികലമായ നിലപാടുകൾ തുടരുന്നു. നേരത്തെ വഖഫ് ബില്ലിന്റെ പേരിലും സമാന വിവാദം ഉണ്ടായി. നാടിന് ഒരു ഗുണവുമില്ല. ജനവിരുദ്ധ നയങ്ങൾ സർക്കാർ തുടരുന്നു’, അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. നേരത്തെ തന്നെ മുസ്ലിം ലീഗ് ഈ ആരോപണം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കര പുരട്ടിയ വാക്കുകൾ പുറത്തു പറയുന്ന മുഖ്യമന്ത്രിയും പാർട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങൾ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. സംഘപരിവാറിനേക്കാൾ കടുത്ത വർഗീയത സിപിഐഎം കേരളത്തിൽ നടത്തുന്നുവെന്നും ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യമായി സിപിഐഎം ആണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയുടെ രൂപീകരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘മുസ്ലിം ലീഗിന്റെ ശക്തമായ നിർബന്ധത്തിലാണ് ഇഎംസ് മലപ്പുറം ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത്. ലീഗ് നേതാക്കൾ അന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാൻ ഇടതുപക്ഷം നിർബന്ധിതരായി. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തിരുന്നു. പക്ഷെ മലപ്പുറത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഇപ്പോൾ സിപിഐഎം നടത്തുന്നു’, അദ്ദേഹം വ്യക്തമാക്കി.
-
kerala19 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india18 hours ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india2 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
kerala3 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍
-
kerala3 days ago
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ
-
kerala3 days ago
സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി